ടോക്യോ ഒളിമ്പിക്സ്; പുരുഷഹോക്കിയില്‍ ജപ്പാനെ 5-3ന് കീഴടക്കി ഇന്ത്യ; ഗുജ്റന്ത് സിങ്ങിന് ഇരട്ടഗോൾ
ഗുജ്റന്ത് സിങ്ങിന്‍റെ ഇരട്ടഗോളുകള്‍ തുണക്കെത്തിയ മത്സരത്തില്‍ ജപ്പാനെ 5-3ന് കീഴടക്കി ഇന്ത്യ ഒളിമ്ബിക് പുരുഷഹോക്കിയില്‍ മികച്ച ഫോം തുടരുന്നു. അവസാന ഗ്രൂപ് മത്സരത്തില്‍ ഹര്‍മന്‍പ്രീത് സിങ്, നിലാകാന്ത ശര്‍മ, സിമ്രന്‍ജിത് സിങ് എന്നിവരാണ് ഇന്ത്യക്കുവേണ്ടി ലക്ഷ്യം കണ്ട മറ്റു താരങ്ങള്‍.
മെഡല്‍പ്രതീക്ഷയോടെ ടോക്യോയിലെത്തിയ ടീമിന്‍റെ നാലാം ജയമാണിത്. പൂള്‍ എ യില്‍ ആസ്ട്രേലിയക്കുപിന്നില് രണ്ടാം സ്ഥാനക്കാരായി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടമുറപ്പിച്ചിട്ടുണ്ട്. അഞ്ചു കളികളില്‍ ആസ്ട്രേലിയക്ക് 13 പോയന്‍റാണുള്ളത്. ഗ്രൂപ് മത്സരത്തില്‍ ആസ്ട്രേലിയ 7-1ന് ഇന്ത്യയെ തകര്‍ത്തിരുന്നു.
മത്സരത്തിലുടനീളം മേധാവിത്വം കാട്ടിയ ഇന്ത്യന്‍ നിര ആതിഥേയരെ മുന്നിലെത്താന്‍ അനുവദിച്ചില്ല. അവസാന ക്വാര്‍ട്ടര്‍ ബാക്കിയിരിക്കേ, 3-2ന് ലീഡ് നേടിയ നീലക്കുപ്പായക്കാര്‍ക്കുവേണ്ടി നിലാകാന്തയും ഗുജ്റന്തും സ്കോര്‍ ചെയ്തപ്പോള്‍ സ്കോര്‍ 5-2. ഒടുവില്‍ കസുമ മറാത്തയിലൂടെ അന്തിമ വിസിലിന് തൊട്ടുമുമ്ബ് ഗോള്‍നേടിയിട്ടും ജപ്പാന് ആഹ്ലാദിക്കാന്‍ വകയുണ്ടായില്ല. കഴിഞ്ഞ മത്സരത്തില്‍ നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ അര്‍ജന്‍റീനയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ ഇടം ഉറപ്പിച്ചത്.
https://www.facebook.com/Malayalivartha