അഞ്ചു വര്‍ഷത്തിനിപ്പുറം ലക്ഷ്യം സാക്ഷാത്കരിച്ച് നീരജ്; താന്‍ ലക്ഷ്യമിടുന്നത് ടോക്യോയില്‍ സ്വര്‍ണ മെഡൽ...!! ഒടുവിൽ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ യോഗ്യത നേടിയ നീരജ് ചോപ്ര 87.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണനേട്ടം സ്വന്തമാക്കി
2016ല്‍ അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയിലെ ലോക റെക്കാഡ് പ്രകടനത്തിന് ശേഷം നീരജ് ചോപ്ര പറഞ്ഞത് താന്‍ ലക്ഷ്യമിടുന്നത് ടോക്യോയില്‍ സ്വര്‍ണ മെഡലെന്നാണ്.
അഞ്ചു വര്‍ഷത്തിനപ്പുറം ആ ലക്ഷ്യം സാക്ഷാത്കരിച്ചിരിക്കുകയാണ് നീരജ് ചോപ്ര. ടോക്യോയിലെ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ യോഗ്യത നേടിയ നീരജ് ചോപ്ര 87.58 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണനേട്ടം സ്വന്തമാക്കിയത്.
2016ല്‍ പോളണ്ടില്‍ നടന്ന അണ്ടര്‍-20 ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോക റെക്കോഡ് പ്രകടനത്തോടെയാണ് ചോപ്ര സ്വര്‍ണം കരസ്ഥമാക്കിയത്. എന്നാല്‍, റിയോ ഒളിമ്പിക്സിന് യോഗ്യത തെളിയിക്കേണ്ട സമയം ജൂലായ് 11ന് അവസാനിച്ചതിനാല്‍ ചോപ്രക്ക് ഒളിമ്പിക്സ് പ്രവേശനം നേടാന്‍ കഴിഞ്ഞില്ല.
ഒളിമ്പിക്സിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ രാജ്യാന്തര ഫെഡറേഷന് കത്തയച്ചിരുന്നെങ്കിലും നടന്നില്ല.
2016 സാഫ് ഗെയിംസിലും 2017 കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നീരജിനായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ ജാവലിന്‍ താരമായും നീരജ് മാറിയിരുന്നു. 2018ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്.
https://www.facebook.com/Malayalivartha