Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു


കോളനിയിലെ താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ അവരോടൊപ്പം... എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍....


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...

ഈ നേട്ടം മറക്കില്ല... ചെസില്‍ വീണ്ടും ഇന്ത്യയ്ക്ക് അവിശ്വസനീയമായ വിജയം; കൊനേരു ഹംപിക്ക് രണ്ടാം തവണയും ലോക റാപ്പിഡ് ചെസ് കിരീടം

30 DECEMBER 2024 08:52 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ കൊനേരു ഹംപി ലോക റാപിഡ് ചെസ് വനിതാ വിഭാഗത്തില്‍ കിരീടമണിഞ്ഞു. 37-ാം വയസിലാണ് കൊനേരു ഹംപി രണ്ടാമത്തെ തവണ കിരീടം സ്വന്തമാക്കുന്നത്. ഏഴ് വയസുകാരിയുടെ അമ്മ കൂടിയാണ് കൊനേരു ഹംപി.

അങ്ങനെ ദൊമ്മരാജു ഗുകേഷിനു പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ചെസ് കിരീടം കൂടി ലഭിച്ചു. ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി. 11-ാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് 8.5 പോയന്റോടെ ഹംപിയുടെ കിരീടനേട്ടം.

2019-ല്‍ മോസ്‌കോയില്‍ കിരീടം നേടിയ ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. ചൈനയുടെ യു വെന്‍യുന് ശേഷം രണ്ടു തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന താരമെന്ന നേട്ടവും ഹംപിക്ക് സ്വന്തമായി.

കരിയറില്‍ ഉടനീളം റാപ്പിഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമാണ് ഹംപി. 2012-ല്‍ മോസ്‌കോയില്‍ നടന്ന റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം ഉസ്ബെക്കിസ്താനിലെ സമര്‍കണ്ടില്‍ വെള്ളിയും നേടിയിട്ടുണ്ട്.

ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ് വനിതാവിഭാഗത്തിലാണ് ഇന്ത്യയുടെ കൊനേരു ഹംപി ജേതാവായത്. 15 മിനിറ്റ് സമയക്രമത്തിലുള്ള വേഗ ചെസ് മത്സരമാണ് റാപിഡ്. മുപ്പത്തിയേഴുകാരി ഹംപിയുടെ രണ്ടാം ലോക റാപിഡ് ചെസ് കിരീടമാണിത്.

2019ലും ഹംപി ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ചൈനയുടെ ഡിങ് ലിറനെ തോല്‍പിച്ചു കൗമാരതാരം ഡി.ഗുകേഷ് ലോക ചെസ് ചാംപ്യനായി ആഴ്ചകള്‍ക്കകം ഹംപിയിലൂടെ മറ്റൊരു നേട്ടംകൂടി സ്വന്തമാക്കാനായത് ഇന്ത്യന്‍ ചെസിന് അഭിമാനമുഹൂര്‍ത്തമായി. ഓപ്പണ്‍ വിഭാഗത്തില്‍ റഷ്യയുടെ പതിനെട്ടുകാരന്‍ വോളോദര്‍ മുര്‍സിനാണ് ജേതാവ്.

''ചാംപ്യന്‍ഷിപ്പിനെത്തുമ്പോള്‍ ഞാന്‍ മാനസികമായി പ്രയാസത്തിലായിരുന്നു. കളിയില്‍നിന്നു വിരമിക്കണോ എന്നു പോലും ആലോചിച്ചു. ഈ വിജയം ഏറെ മധുരിക്കുന്നതാണ്. ഏറ്റവും താഴെത്തട്ടില്‍നിന്നു പോരാടാനും വീണ്ടും ചെസിലേക്കു തിരിച്ചുവരാനും ഇത് ഊര്‍ജം നല്‍കും'' ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം ജേതാവായ ശേഷം ഇന്ത്യയുടെ കൊനേരു ഹംപി പറഞ്ഞു. ഹംപിയുടെ കരിയറിലെ രണ്ടാമത്തെ വനിതാ റാപിഡ് കിരീടമാണിത്. ഇത്തവണ, 11 റൗണ്ടില്‍നിന്ന് 8.5 പോയിന്റ് നേടിയാണ് ഹംപി ജേതാവായത്. 2019ലും ചാംപ്യനായിരുന്ന ഹംപി ഒന്നിലധികം തവണ ഈ കിരീടം നേടുന്ന രണ്ടാമത്തെ വനിതയാണ്.

ആദ്യ റൗണ്ടിലെ തോല്‍വിക്കു ശേഷമാണ് ഹംപിയുടെ ശക്തമായ തിരിച്ചുവരവ്. ഏഴു ഗെയിമുകള്‍ വിജയിച്ച ഹംപി 3 കളി സമനിലയാക്കി. 2024ലെ ഫിഡെ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ രണ്ടാമതെത്തിയശേഷം മോശം ഫോമിലായിരുന്ന ഹംപിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ചൈനീസ് ഗ്രാന്‍ഡ്മാസ്റ്റര്‍ ജൂ വെന്‍ജുന്‍ രണ്ടാമതും റഷ്യയുടെ കാറ്റരിനാ ലാഗ്‌നോ മൂന്നാമതുമെത്തി. റഷ്യയുടെ വോളോദര്‍ മുര്‍സിനാണ് ഓപ്പണ്‍ വിഭാഗത്തില്‍ ചാംപ്യന്‍.

പരാജയമറിയാതെ കളിച്ച ഈ പതിനെട്ടുകാരന്‍ 13 റൗണ്ടില്‍നിന്ന് 10 പോയിന്റ് നേടി. ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ ലോക റാപിഡ് ചാംപ്യനാണ് മുര്‍സിന്‍. 59ാം സീഡായ മുര്‍സിന്‍ മറ്റുപല പ്രമുഖരെയും തോല്‍പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. റഷ്യക്കാരായ അലക്‌സാണ്ടര്‍ ഗ്രിഷൂക്ക് രണ്ടാംസ്ഥാനവും യാന്‍ നീപോംനീഷി മൂന്നാം സ്ഥാനവും നേടി. 9 പോയിന്റു നേടിയ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്‌സി അഞ്ചാമതെത്തി. ഡ്രസ് കോഡ് തെറ്റിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്നു മുന്‍ ലോക ചാംപ്യനും ഒന്നാം നമ്പര്‍ താരവുമായ മാഗ്‌നസ് കാള്‍സന്‍ പിന്മാറിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു  (1 minute ago)

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു  (11 minutes ago)

കോളനിയിലെ താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ അവരോടൊപ്പം... എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍....  (25 minutes ago)

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 217 ഇന്ത്യന്‍ പൗരന്മാരെന്ന് കേന്ദ്രം  (4 hours ago)

സൈനിക നീക്കങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയയാള്‍ അറസ്റ്റില്‍  (4 hours ago)

കാറില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പൊലീസ് ഓഫിസര്‍ ചമഞ്ഞു നടന്ന പ്രതി അറസ്റ്റില്‍  (5 hours ago)

കൊലപാതക കേസില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതിയായ നടന്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍  (5 hours ago)

ചികിത്സയ്‌ക്കെത്തിയ രോഗിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി  (5 hours ago)

കെ റെയില്‍ പദ്ധതി റദ്ദാക്കിയതോടെ ഇന്‍ഫോപാര്‍ക്കിന് തിരിച്ചുകിട്ടിയ 45 ഏക്കര്‍ ഭൂമി  (5 hours ago)

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിഎംഒ  (6 hours ago)

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.രമ  (7 hours ago)

നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി  (7 hours ago)

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി  (7 hours ago)

'പേട്രിയറ്റ്' ജൂണ്‍ 5 മുതല്‍ ഒടിടിയില്‍ എത്തും  (8 hours ago)

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന്  (8 hours ago)

Malayali Vartha Recommends