Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

സുരക്ഷിതം ഇനി ഗര്‍ഭഛിദ്രം

03 NOVEMBER 2012 06:15 AM IST
മലയാളി വാര്‍ത്ത.
ഗര്‍ഭഛിദ്രം ഒരാഗോള പ്രതിഭാസമാണ്‌. ഇന്ത്യയും കേരളവുമൊന്നും ഇതില്‍ ഒട്ടും പിന്നിലല്ല. സ്‌ത്രീ ആഗ്രഹത്തോടു കൂടി ഗര്‍ഭം ധരിക്കുമ്പോഴാണു മാതൃത്വം സഫലമാകുന്നത്‌. താത്‌പര്യമില്ലാതെയും ഗര്‍ഭധാരണം നടക്കാറുണ്ട്‌. ബലാത്സംഗങ്ങള്‍ വഴിയും അറിവില്ലായ്‌മ വഴിയുമൊക്കെ അതു സംഭവിക്കാം. തൊഴില്‍-വിവാഹ വാഗ്‌ദാനങ്ങള്‍ വഴിയും മറ്റു രീതിയില്‍ കെണിയില്‍ പെടുത്തിയും ഒക്കെ ഗര്‍ഭധാരണം നടക്കാം. ലൈംഗിക തൊഴിലാളികളിലും ഇതു സംഭവിക്കാം. എന്തിന്‌? ഭര്‍തൃമതിയാണെങ്കില്‍പോലും ആഗ്രഹിക്കാത്ത ഘട്ടത്തില്‍ സംഭവിക്കുന്ന ഗര്‍ഭം അലസിപ്പിക്കുക സ്വാഭാവികം. അപ്പോള്‍, ഗര്‍ഭഛിദ്രം അനിവാര്യമായ ഒന്നായി മാറിയിരിക്കുന്നു. ഭാരതത്തില്‍ ഗര്‍ഭഛിദ്രത്തിനു നിയമസാധുതയുമുണ്ട്‌. അതിനാല്‍ ഒളിച്ചും പാത്തും അതു നിര്‍വഹിക്കണമെന്നില്ല. പക്ഷേ, പീഡനങ്ങള്‍ വഴിയും മറ്റുമുണ്ടാകുന്ന അപകടം ഇരുചെവിയറിയാതെ ഇല്ലായ്‌മ ചെയ്യാനേ ഏതു സ്‌ത്രീയും ശ്രമിക്കുകയുള്ളു.
എന്നാല്‍, ഈ ശ്രമങ്ങള്‍ പലപ്പോഴും സുരക്ഷിത മാര്‍ഗങ്ങളിലൂടെയാകണമെന്നില്ല. ഒറ്റമൂലികള്‍ വഴിയും വ്യാജവയറ്റാട്ടികള്‍ വഴിയുമൊക്കെ ഭ്രൂണഹത്യകള്‍ നടത്തുമ്പോള്‍ മാതാവിന്റെ മരണംപോലും സംഭവിക്കുക സ്വാഭാവികം. അവിദഗ്‌ധന്മാരായ ഡോക്‌ടര്‍മാരുടെ സഹായം തേടിയാലും കുഴപ്പമാണ്‌.
ഭയം മൂലമാണ്‌, നാണക്കേടു മൂലമാണു സുരക്ഷിതമല്ലാത്ത രീതികളിലൂടെ ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നത്‌. അറിഞ്ഞും അറിയാതെയും ഗര്‍ഭം ധരിച്ച സ്‌ത്രീകള്‍ക്ക്‌ അതു പുറത്തു പറഞ്ഞാല്‍ വീട്ടിലും നാട്ടിലും ഭ്രഷ്‌ട്‌. അവഹേളനം. അതിനാലാണു സ്വകാര്യമായി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിക്കുന്നതും. അപകടം നിറഞ്ഞ മാര്‍ഗങ്ങളിലൂടെയാകും കാര്യം സാധിക്കുക. അതുവഴി ഗര്‍ഭസ്ഥ ശിശു മാത്രമല്ല, അമ്മയും ഇല്ലാതാകുന്നു. ഇത്തരം മരണങ്ങള്‍ രാജ്യത്തു വ്യാപകമാകുന്നു. പ്രത്യേകിച്ചും ഗ്രാമങ്ങളില്‍. ആദിവാസി മേഖലകളില്‍. എഴുത്തും വായനയുമൊന്നും നിശ്ചയമില്ലാത്ത കുഗ്രാമങ്ങളില്‍. ചേരികളിലും ഊരുകളിലും മറ്റും ഇത്തരം ദുരന്തങ്ങള്‍ സര്‍വസാധാരണം.
ഗുരുതരമായ ഒരാരോഗ്യ പ്രശ്‌നമായി അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ മാറിയിട്ടുണ്ടെന്നുള്ള സത്യം അവസാനം കേന്ദ്രസര്‍ക്കാരിനും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. നേരത്തെ ഇതൊന്നും അറിയാഞ്ഞിട്ടല്ല. പക്ഷേ, അതങ്ങ്‌ അംഗീകരിച്ചു കൊടുക്കുവാന്‍ പല കാരണങ്ങളാല്‍ അധികൃതര്‍ക്കായില്ല. അതിനാല്‍ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, ഗര്‍ഭഛിദ്രം സുരക്ഷിതമായ മാര്‍ഗത്തിലൂടെ മാത്രം നടത്താവൂ എന്നുള്ള സന്ദേശത്തിനു പ്രചാരണം നല്‌കാന്‍ കേന്ദ്ര ആരോഗ്യവകുപ്പു മുന്നോട്ടുവന്നിരിക്കുന്നു.
സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിനു പ്രാധാന്യം നല്‌കുന്ന രീതിയില്‍ കൂടുതല്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നു മാത്രമല്ല, സുരക്ഷിത മാര്‍ഗത്തിലൂടെ ഗര്‍ഭഛിദ്രം നടത്തുന്ന സ്‌ത്രീകളുടെ പേരു വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നുള്ള ഉറപ്പും കേന്ദ്രം നല്‌കുന്നുണ്ട്‌. അവിഹിത ഗര്‍ഭധാരിണികള്‍ക്ക്‌ ഇതില്‍പരം ആശ്വാസം മറ്റെന്താണുള്ളത്‌? രഹസ്യം കാത്തുസൂക്ഷിക്കാനായി ഒളിച്ചും പാത്തും അപകടമേഖലയിലൂടെ നീങ്ങാതെ തന്നെ ഇനി ഗര്‍ഭം അലസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ മുന്നിലെത്തിയിരിക്കുന്നു.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്റെ ഒരു പദ്ധതിയായിട്ടാണു സുരക്ഷിത ഗര്‍ഭഛിദ്രം ഏറ്റെടുത്തിട്ടുള്ളത്‌. ഇതിനായി അനേകം സുരക്ഷിത മാര്‍ഗങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇരുപത്തിനാലുമണിക്കൂറും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പരിപാടിയാണ്‌ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. തികച്ചും സൗജന്യമായിത്തന്നെ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കണമെന്നാണു സംസ്ഥാന സര്‍ക്കാരുകളോടു മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളതും. ഗര്‍ഭഛിദ്രത്തിനു മുമ്പും അതു കഴിഞ്ഞും ഇത്തരം ചെയ്‌തികളുടെ ഗുണദോഷങ്ങള്‍ സ്‌ത്രീകളെ പറഞ്ഞു ധരിപ്പിക്കണമെന്നും മിഷന്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്‌.
ഇന്ത്യയില്‍ 2008ല്‍ 65 ലക്ഷത്തിലധികം ഗര്‍ഭഛിദ്രങ്ങള്‍ നടന്നതായിട്ടാണു കണക്കാക്കപ്പെടുന്നത്‌. യഥാര്‍ത്ഥ കണക്ക്‌ ഇതിലും കൂടുതലാകാം. ഇതില്‍ 66 ശതമാനവും സുരക്ഷിതമില്ലാത്ത മാര്‍ഗങ്ങളിലൂടെയാണു നടന്നത്‌. ഇന്ത്യയില്‍ പ്രസവത്തോടനുബന്ധിച്ചു സംഭവിക്കുന്ന മരണങ്ങളില്‍ പത്തു ശതമാനത്തിലധികവും അവിദഗ്‌ദ ഗര്‍ഭഛിദ്രങ്ങള്‍ വഴിയാണെന്നു നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്റെ ദേശീയ ഡയറക്‌ടര്‍ അനുരാധ ഗുപ്‌ത വെളിപ്പെടുത്തുന്നു. രാജ്യത്തെ ഒരുലക്ഷം ഗര്‍ഭഛിദ്രങ്ങളില്‍ ഇരുന്നൂറിലധികം സ്‌ത്രീകള്‍ മരണത്തെ വരിക്കേണ്ടിവരുന്നുണ്ട്‌.
ഇന്ത്യയില്‍ ഒന്നേ മുക്കാല്‍ ലക്ഷത്തോളം ഹെല്‍ത്തുസെന്ററുകളാണ്‌ ഇന്നു പ്രവര്‍ത്തിക്കുന്നത്‌. ഇതില്‍ 20000ഓളം സെന്ററുകള്‍ മെച്ചപ്പെട്ടവയാണെന്നു കണ്ടെത്തി അവിടെ 24 മണിക്കൂറും ഗര്‍ഭഛിദ്രത്തിനുള്ള സൗകര്യങ്ങളേര്‍പ്പെടുത്താനാണു മിഷന്‍ ശ്രമിക്കുന്നത്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (6 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (6 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (6 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (6 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (7 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (7 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (7 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (7 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (8 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (8 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (8 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (8 hours ago)

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍  (8 hours ago)

ചൂരക്കറി വിവാദത്തിനുശേഷം ഇടതുസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരന്‍  (9 hours ago)

Malayali Vartha Recommends