Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

സുരക്ഷിതം ഇനി ഗര്‍ഭഛിദ്രം

03 NOVEMBER 2012 06:15 AM IST
മലയാളി വാര്‍ത്ത.
ഗര്‍ഭഛിദ്രം ഒരാഗോള പ്രതിഭാസമാണ്‌. ഇന്ത്യയും കേരളവുമൊന്നും ഇതില്‍ ഒട്ടും പിന്നിലല്ല. സ്‌ത്രീ ആഗ്രഹത്തോടു കൂടി ഗര്‍ഭം ധരിക്കുമ്പോഴാണു മാതൃത്വം സഫലമാകുന്നത്‌. താത്‌പര്യമില്ലാതെയും ഗര്‍ഭധാരണം നടക്കാറുണ്ട്‌. ബലാത്സംഗങ്ങള്‍ വഴിയും അറിവില്ലായ്‌മ വഴിയുമൊക്കെ അതു സംഭവിക്കാം. തൊഴില്‍-വിവാഹ വാഗ്‌ദാനങ്ങള്‍ വഴിയും മറ്റു രീതിയില്‍ കെണിയില്‍ പെടുത്തിയും ഒക്കെ ഗര്‍ഭധാരണം നടക്കാം. ലൈംഗിക തൊഴിലാളികളിലും ഇതു സംഭവിക്കാം. എന്തിന്‌? ഭര്‍തൃമതിയാണെങ്കില്‍പോലും ആഗ്രഹിക്കാത്ത ഘട്ടത്തില്‍ സംഭവിക്കുന്ന ഗര്‍ഭം അലസിപ്പിക്കുക സ്വാഭാവികം. അപ്പോള്‍, ഗര്‍ഭഛിദ്രം അനിവാര്യമായ ഒന്നായി മാറിയിരിക്കുന്നു. ഭാരതത്തില്‍ ഗര്‍ഭഛിദ്രത്തിനു നിയമസാധുതയുമുണ്ട്‌. അതിനാല്‍ ഒളിച്ചും പാത്തും അതു നിര്‍വഹിക്കണമെന്നില്ല. പക്ഷേ, പീഡനങ്ങള്‍ വഴിയും മറ്റുമുണ്ടാകുന്ന അപകടം ഇരുചെവിയറിയാതെ ഇല്ലായ്‌മ ചെയ്യാനേ ഏതു സ്‌ത്രീയും ശ്രമിക്കുകയുള്ളു.
എന്നാല്‍, ഈ ശ്രമങ്ങള്‍ പലപ്പോഴും സുരക്ഷിത മാര്‍ഗങ്ങളിലൂടെയാകണമെന്നില്ല. ഒറ്റമൂലികള്‍ വഴിയും വ്യാജവയറ്റാട്ടികള്‍ വഴിയുമൊക്കെ ഭ്രൂണഹത്യകള്‍ നടത്തുമ്പോള്‍ മാതാവിന്റെ മരണംപോലും സംഭവിക്കുക സ്വാഭാവികം. അവിദഗ്‌ധന്മാരായ ഡോക്‌ടര്‍മാരുടെ സഹായം തേടിയാലും കുഴപ്പമാണ്‌.
ഭയം മൂലമാണ്‌, നാണക്കേടു മൂലമാണു സുരക്ഷിതമല്ലാത്ത രീതികളിലൂടെ ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നത്‌. അറിഞ്ഞും അറിയാതെയും ഗര്‍ഭം ധരിച്ച സ്‌ത്രീകള്‍ക്ക്‌ അതു പുറത്തു പറഞ്ഞാല്‍ വീട്ടിലും നാട്ടിലും ഭ്രഷ്‌ട്‌. അവഹേളനം. അതിനാലാണു സ്വകാര്യമായി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിക്കുന്നതും. അപകടം നിറഞ്ഞ മാര്‍ഗങ്ങളിലൂടെയാകും കാര്യം സാധിക്കുക. അതുവഴി ഗര്‍ഭസ്ഥ ശിശു മാത്രമല്ല, അമ്മയും ഇല്ലാതാകുന്നു. ഇത്തരം മരണങ്ങള്‍ രാജ്യത്തു വ്യാപകമാകുന്നു. പ്രത്യേകിച്ചും ഗ്രാമങ്ങളില്‍. ആദിവാസി മേഖലകളില്‍. എഴുത്തും വായനയുമൊന്നും നിശ്ചയമില്ലാത്ത കുഗ്രാമങ്ങളില്‍. ചേരികളിലും ഊരുകളിലും മറ്റും ഇത്തരം ദുരന്തങ്ങള്‍ സര്‍വസാധാരണം.
ഗുരുതരമായ ഒരാരോഗ്യ പ്രശ്‌നമായി അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ മാറിയിട്ടുണ്ടെന്നുള്ള സത്യം അവസാനം കേന്ദ്രസര്‍ക്കാരിനും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. നേരത്തെ ഇതൊന്നും അറിയാഞ്ഞിട്ടല്ല. പക്ഷേ, അതങ്ങ്‌ അംഗീകരിച്ചു കൊടുക്കുവാന്‍ പല കാരണങ്ങളാല്‍ അധികൃതര്‍ക്കായില്ല. അതിനാല്‍ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, ഗര്‍ഭഛിദ്രം സുരക്ഷിതമായ മാര്‍ഗത്തിലൂടെ മാത്രം നടത്താവൂ എന്നുള്ള സന്ദേശത്തിനു പ്രചാരണം നല്‌കാന്‍ കേന്ദ്ര ആരോഗ്യവകുപ്പു മുന്നോട്ടുവന്നിരിക്കുന്നു.
സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിനു പ്രാധാന്യം നല്‌കുന്ന രീതിയില്‍ കൂടുതല്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നു മാത്രമല്ല, സുരക്ഷിത മാര്‍ഗത്തിലൂടെ ഗര്‍ഭഛിദ്രം നടത്തുന്ന സ്‌ത്രീകളുടെ പേരു വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നുള്ള ഉറപ്പും കേന്ദ്രം നല്‌കുന്നുണ്ട്‌. അവിഹിത ഗര്‍ഭധാരിണികള്‍ക്ക്‌ ഇതില്‍പരം ആശ്വാസം മറ്റെന്താണുള്ളത്‌? രഹസ്യം കാത്തുസൂക്ഷിക്കാനായി ഒളിച്ചും പാത്തും അപകടമേഖലയിലൂടെ നീങ്ങാതെ തന്നെ ഇനി ഗര്‍ഭം അലസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ മുന്നിലെത്തിയിരിക്കുന്നു.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്റെ ഒരു പദ്ധതിയായിട്ടാണു സുരക്ഷിത ഗര്‍ഭഛിദ്രം ഏറ്റെടുത്തിട്ടുള്ളത്‌. ഇതിനായി അനേകം സുരക്ഷിത മാര്‍ഗങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇരുപത്തിനാലുമണിക്കൂറും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പരിപാടിയാണ്‌ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. തികച്ചും സൗജന്യമായിത്തന്നെ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കണമെന്നാണു സംസ്ഥാന സര്‍ക്കാരുകളോടു മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളതും. ഗര്‍ഭഛിദ്രത്തിനു മുമ്പും അതു കഴിഞ്ഞും ഇത്തരം ചെയ്‌തികളുടെ ഗുണദോഷങ്ങള്‍ സ്‌ത്രീകളെ പറഞ്ഞു ധരിപ്പിക്കണമെന്നും മിഷന്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്‌.
ഇന്ത്യയില്‍ 2008ല്‍ 65 ലക്ഷത്തിലധികം ഗര്‍ഭഛിദ്രങ്ങള്‍ നടന്നതായിട്ടാണു കണക്കാക്കപ്പെടുന്നത്‌. യഥാര്‍ത്ഥ കണക്ക്‌ ഇതിലും കൂടുതലാകാം. ഇതില്‍ 66 ശതമാനവും സുരക്ഷിതമില്ലാത്ത മാര്‍ഗങ്ങളിലൂടെയാണു നടന്നത്‌. ഇന്ത്യയില്‍ പ്രസവത്തോടനുബന്ധിച്ചു സംഭവിക്കുന്ന മരണങ്ങളില്‍ പത്തു ശതമാനത്തിലധികവും അവിദഗ്‌ദ ഗര്‍ഭഛിദ്രങ്ങള്‍ വഴിയാണെന്നു നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്റെ ദേശീയ ഡയറക്‌ടര്‍ അനുരാധ ഗുപ്‌ത വെളിപ്പെടുത്തുന്നു. രാജ്യത്തെ ഒരുലക്ഷം ഗര്‍ഭഛിദ്രങ്ങളില്‍ ഇരുന്നൂറിലധികം സ്‌ത്രീകള്‍ മരണത്തെ വരിക്കേണ്ടിവരുന്നുണ്ട്‌.
ഇന്ത്യയില്‍ ഒന്നേ മുക്കാല്‍ ലക്ഷത്തോളം ഹെല്‍ത്തുസെന്ററുകളാണ്‌ ഇന്നു പ്രവര്‍ത്തിക്കുന്നത്‌. ഇതില്‍ 20000ഓളം സെന്ററുകള്‍ മെച്ചപ്പെട്ടവയാണെന്നു കണ്ടെത്തി അവിടെ 24 മണിക്കൂറും ഗര്‍ഭഛിദ്രത്തിനുള്ള സൗകര്യങ്ങളേര്‍പ്പെടുത്താനാണു മിഷന്‍ ശ്രമിക്കുന്നത്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (1 hour ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (1 hour ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (1 hour ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (2 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (2 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (2 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (2 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (2 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (3 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (4 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (4 hours ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (4 hours ago)

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; നടപടിക്രമങ്ങൾ വേഗത്തിലാക്കും; മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു  (5 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കില്ലെന്ന പ്രതികരണവുമായി മില്‍മ ചെയര്‍മാന്‍  (5 hours ago)

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ  (5 hours ago)

Malayali Vartha Recommends