Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

പ്രേമം തോന്നിപ്പോകുന്ന സ്ഥലം: കെനിയയിലെ അംബോസെലി

16 SEPTEMBER 2017 03:26 PM IST
മലയാളി വാര്‍ത്ത

പ്രേമം തോന്നിപ്പോകുന്ന സ്ഥലമാണ് അംബോസെലി. ഈ മനോഹരമായ സ്ഥലത്തിന് അംബോസെല്ലി എന്ന നാമം ലഭിക്കാന്‍ കാരണം അവിടെ ഇടയ്ക്കിടെ വരുന്ന കാറ്റാണ്. പൊടിമണ്ണാല്‍ നിറഞ്ഞ് കറങ്ങി വരുന്ന ഒരിനം കാറ്റ്. ഈ കാറ്റിനെ അംബോസെല്ലി എന്നാണ് വിളിക്കുന്നത്. ഇതുമൂലമാണ് ഈ പ്രദേശത്തിന് അംബോസെല്ലി എന്ന് പറയുന്നത്.

ഒരുപാട് പ്രത്യേകതകള്‍ ഉണ്ട് അംബോസല്ലിക്ക്. അതിമനോഹരമായ സ്ഥലം ആണ് അംബോസെല്ലി. ലോകത്തിലെ അതിമനോഹരമായ പര്‍വ്വതം സ്ഥിതി ചെയ്യുന്ന ഇടം എന്ന പ്രത്യേകത കൂടി ഉണ്ട് അംബോസെല്ലിക്ക്. ആ പര്‍വ്വതമാണ് കിളിമാഞ്ചാരോ. ഒരുപാട് പ്രത്യേകതയും കഥയും നിറഞ്ഞതാണ് കിളിമാഞ്ചാരോ. ഈ മനോഹരമായ പര്‍വ്വതത്തിനടുത്ത് വാസമുറപ്പിക്കാന്‍ ഭാഗ്യം ലഭിച്ചത് അംബോസാല്ലിയിലെ മസ്സായി ഗോത്രത്തിനാണ്. ഈ നിഷ്‌കളങ്കമായ ആളുകളും, കഥയിലും ചിത്രങ്ങളിലും മാത്രം കണ്ട ലോകത്തിലെ ഏറ്റവും വലിയ ആന എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ ആനയും, പാതി മഞ്ഞാല്‍ മൂടിയ പര്‍വ്വതം ആകാശത്തെത്തി നില്ക്കുന്ന കാഴ്ചയും ആണ് കിളിമഞ്ചാരോയെ മനോഹരമാക്കുന്നത്.

കിളിമാഞ്ചാരോ എന്ന ഈ മനോഹാരിതക്ക് ഒരു കൊച്ചു കഥയുണ്ട്. ദൈവത്തിന്റെ അനുഗ്രഹം, അത്ഭുതം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കിളിമഞ്ചാരോ എന്ന ഈ മനോഹര പര്‍വ്വതം പണ്ട് കെനിയക്ക് സ്വന്തം ആയിരുന്നില്ല. കെനിയയുടെ തൊട്ടടുത്ത താന്‍സാനിയ എന്ന പ്രദേശക്കാര്‍ക്ക് സ്വന്തം ആയിരുന്നു. അന്ന് അവിടെ രാജഭരണം നിലനില്‍ക്കുന്ന കാലം. കെനിയാവാസികള്‍ക്ക് വല്ലാതെ ജലക്ഷാമം നേരിടേണ്ടി വന്നു. അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി താന്‍സാനിയയിലെ രാഞ്ജി കെനിയക്കാര്‍ക്ക് വിട്ടുകൊടുത്തതാണ് ഈ കിളിമഞ്ചാരോ എന്ന മനോഹരമായ പര്‍വ്വതം. കിളിമഞ്ചാരോയുടെ ഏകദേശം 20 കി.മീ ചുറ്റളവില്‍ ഉള്ള പ്രദേശവാസികള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കും മറ്റും ആശ്രയിക്കുന്നത് കിളിമഞ്ചാരോയില്‍ നിന്നുള്ള നീരുറവയാണ്.
കിളിമാഞ്ചാരോ എന്ന സുന്ദരി പുറമേക്ക് അതിമനോഹരിയും കണ്ണിന് കുളിര്‍മയേകുന്നതുമാണ്. എന്നാല്‍ ആ പര്‍വ്വതത്തിനുള്‍വശം അഗ്‌നിയാല്‍ നിറഞ്ഞതാണെന്നാണ് പറയപ്പെടുന്നത്. ഈ കിളിമാഞ്ചാരോ പര്‍വ്വതം ഒരു അഗ്‌നി പര്‍വ്വതം കൂടിയാണെന്ന് സാരം. പ്രദേശവാസികളായ മസായികളില്‍ ആ പ്രകൃതിയെ ആസ്വദിക്കുന്നതിലുപരി അവരില്‍ ഒരു തരം ഉള്‍ഭയവും കാണാം. മറ്റൊരു മനോഹരമായ കാഴ്ച്ചയായിരുന്നു കിളിമഞ്ചാരോയുടെ മുകളില്‍ അപ്പക്കഷ്ണം പോലെ വീണുകിടക്കുന്ന മഞ്ഞ്. മറ്റൊരു നഷ്ടകഥയുണ്ട് ആ കാഴ്ചയ്ക്കു പിന്നില്‍. ഇപ്പോള്‍ അവിടെയുള്ളവര്‍ അവരുടെ ചെറുപ്രായത്തില്‍ കണ്ട കിളിമാഞ്ചാരോ എന്ന പര്‍വ്വതം ഒരു വെള്ള പഞ്ഞിപ്പുതപ്പാല്‍ മൂടി തലയുയര്‍ത്തി നില്ക്കുന്നതായിരുന്നുവത്രേ.

എന്നാല്‍ ഇന്നതിന്റെ അവസ്ഥ അങ്ങനെ അല്ല, ഒരു വലിയ കരിങ്കല്‍ കഷ്ണമായി മാത്രമാണ് കാണാന്‍ സാധിച്ചത്. എങ്കിലും അവള്‍ മനോഹരി തന്നെ ആണ്. മറ്റൊരു മനോഹരകാഴ്ച്ച കിളിമഞ്ചാരോയോട് ചേര്‍ന്ന് കാണപ്പെടുന്ന കുഞ്ഞു മലകളാണ്, അവിടെ ചെറിയ ഇരുമ്പുകഷ്ണങ്ങള്‍ പോലുള്ള ഒരിനം മണ്ണാണ് ഉള്ളത്. അതിമനോഹമാണ് ആ കാഴ്ച്ചകളൊക്കെ.

കെനിയ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ആളുകളുടെ മനസ്സില്‍ ഉള്ള ഒരു ധാരണ വറ്റിവരണ്ട മരുഭൂമി പോലുള്ള സ്ഥലം ആണെന്നാണ്. എന്നാല്‍ അങ്ങനൊന്നും അല്ല കെനിയ. നമ്മുടെ കേരളത്തിലെന്നപോലെ ഹരിതാഭം തന്നെ ആണ് അവിടവും. അവിടെയും ഉണ്ട് തെങ്ങും വാഴയും പച്ചപുതച്ച സ്ഥലങ്ങളും. അല്‍പം ചെലവേറിയതാണെങ്കിലും കാടിനേയും കാട്ടുമൃഗങ്ങളെയും സ്‌നേഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും പോകാന്‍ അനുയോജ്യമായ സ്ഥലം ആണ് കെനിയ. അവിടെ ഒരുപാടിനം മൃഗങ്ങളെ കാണാന്‍ സാധിക്കും.

ലോകത്തിലെ ഏറ്റവും വലിയ ആന ആയ ആഫ്രിക്കന്‍ ആന, അവിടത്തെ കാട്ടുപോത്ത്, ഹിപ്പോപൊട്ടാമസ്, കാണ്ടാമൃഗം, ജിറാഫ്, സീബ്ര, സിംഹം, ഹൈന അഥവാ കഴുതപ്പുലി, വൈല്‍ഡ് ബീറ്റ്‌സ് എന്നിവയൊക്കെ അവിടെയുണ്ട്. ഈ വൈല്‍ഡ് ബീസ്റ്റിന് ഒരു പ്രത്യേകത ഉണ്ട്. ദൈവം അവസാനമായി സൃഷ്ടിച്ച മൃഗം ആണെന്നാണ് അവിടത്തെ നാട്ടുകാര്‍ പറയപ്പെടുന്നത്.

അവിടത്തെ ഒരു ഗ്രാമത്തിലേക്ക് സന്ദര്‍ശനം നടത്താതെ തിരികെ പോരരുത്. കെനിയയുടെ മക്കളുടെ മണ്ണിലേക്ക്. അവരെ വിശേഷിപ്പിക്കുന്ന നാമമാണ് മസ്സായി എന്നത്. അവര്‍ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കല്ലും കമ്പിയുമൊന്നും ഉപയോഗിച്ചല്ല . പകരം ചാണകവും അക്ക്വേഷ്യയുടെ കമ്പുകളും ഉപയോഗിച്ചാണ്. കൂടിയാല്‍ 5,6 അടി വലിപ്പം മാത്രം വരുന്ന ചെറിയ വീടുകള്‍. അതില്‍ തന്നെ അതിശയിപ്പിക്കുന്ന കാര്യം അതിനുള്ളില്‍ രണ്ട് കുഞ്ഞുറൂമുകളും അടുക്കളയും ഉള്‍പ്പെടുത്തിട്ടുണ്ട് എന്നതാണ്. ഈ കുഞ്ഞു കൂരയില്‍ പ്രകാശത്തിനായി അവര്‍ ചെയ്തിരിക്കുന്നത് വീടിന്റെ വശങ്ങളിലായി ചെറിയ ദ്വാരം ഇട്ടിരിക്കുന്നു എന്നതാണ്. അതിലൂടെ വരുന്ന വെളിച്ചമേ അവിടെയുള്ളു. വഴിയരികില്‍ പാകമായി തൂങ്ങിക്കിടക്കുന്ന അവക്കാഡോ (ബട്ടര്‍) മരങ്ങള്‍ നമ്മുടെ ശ്രദ്ധനേടും.

കെനിയയില്‍ ഉള്ള ഒരു പോരായ്മ വെള്ളത്തിന്റെ ബുദ്ധിമുട്ടാണ്. നമുക്കവിടെ പുഴകളൊക്കെ കാണാന്‍ സാധിക്കും എന്നാല്‍ നമ്മുടെ നാട്ടിലെ പോലെ അവിടത്തെ പുഴകളും ജലസ്രോതസ് എന്നരീതിയില്‍ ആശ്രയിക്കാനാവാത്ത നിലയില്‍ മലിനമാണ്. അവിടെ കോണ്‍കോഡ് എന്ന ഒരു റിസോര്‍ട്ടുണ്ട്. അതിന്റെ തൊട്ടുമുന്നിലായി ഒരു പുഴയുണ്ട്. അതില്‍ ഹിപ്പോപൊട്ടാമസുകളെ കാണാന്‍ സാധ്യതയുണ്ട്. ഹിപ്പോപൊട്ടാമസുകളെ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ വീടിന്റെ ജനാലയിലൂടെ നോക്കുമ്പോള്‍ അങ്ങേ പറമ്പില്‍ ഹിപ്പോപൊട്ടാമസുകളെ കാണുക എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ വല്ലാത്ത കൗതുകമുണര്‍ത്തുന്ന അവസ്ഥകളല്ലേ? നമ്മുടെ നാടുകളില്‍ കാണാന്‍ പറ്റുമോ അങ്ങനൊരു കാഴ്ച്ച. നേരം പുലര്‍ന്നുവരുമ്പോള്‍ ഹിപ്പോപൊട്ടാമസുകളാല്‍ നിറഞ്ഞുനില്ക്കുന്ന നദീതടം!

മറ്റൊരു ബുദ്ധിമുട്ടാണ് ഭക്ഷണം. നമ്മുടെ ഭക്ഷണരീതി അവരുടേതുമായി ഒരുപാട് അന്തരം ഉണ്ട്. കെനിയാക്കാര്‍ അരിഭക്ഷണം ഉപയോഗിക്കുന്നേ യില്ല എന്നുള്ളതാണ് ഒരു സവിശേഷത. അവരുടെ ഭക്ഷണം കിഴങ്ങുവര്‍ഗങ്ങളായ മധുരക്കിഴങ്ങ്, കപ്പ, ഉരുളക്കിഴങ്ങ്, ഇതൊക്കെയാണ്. നമ്മള്‍ പാകംചെയ്യുന്ന പോലെ ഉപ്പിട്ട് തിളപ്പിച്ചല്ല അവര്‍ പാകം ചെയ്യുന്നത്. വെറുതെ തിളപ്പിച്ച് അതില്‍ പയറും ചേര്‍ത്ത് ഒരു പ്രത്യേകതരം ഭക്ഷണരീതിയാണ് പിന്തുടരുന്നത്. നമുക്കതിനോട് യോജിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാകും. അതുകൊണ്ട് കെനിയയിലേക്ക് പോകുമ്പോള്‍ ഉണക്ക മുന്തിരി,അണ്ടിപ്പരിപ്പ് , ഉണക്കിയ പഴവര്‍ഗങ്ങള്‍, പിസ്ത, ആല്‍മണ്ട്, ബിസ്‌ക്കറ്റ്, ലോങ്ങ് ലൈഫ് ടിന്‍ ജ്യൂസ് എന്നിങ്ങനെയുള്ള ലഘു ഭക്ഷണസാധനങ്ങള്‍ കരുതിയാല്‍ നന്നായിരിക്കും.

കെനിയന്‍ യാത്ര നടത്തുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് ഇതൊക്കെയാണ്. പൈസയുടെ കാര്യം പറയാം, പോകുമ്പോള്‍ കുറച്ചു രൂപ ഡോളറുകളാക്കി കൊണ്ടുപോകുകയാണ് ചെയ്യേണ്ടത്. ഈ ഡോളര്‍ കെനിയയില്‍ എത്തിയാല്‍ കെനിയന്‍ ഷില്ലിങ്ങ്‌സ് ആയി മാറ്റാന്‍ സാധിക്കും. അവിടെ ഷില്ലിങ്ങ്‌സ് ആണ് ഉപയോഗിക്കുന്നത്.( 1 ഡോളര്‍ എന്നാല്‍ 10 ഷില്ലിങ്ങ്‌സ് ആണ്. 10 ഡോളര്‍ എന്നാല്‍ 100 ഷില്ലിങ്ങ്‌സ്. 100 ഡോളര്‍ 1000 ഷില്ലിങ്ങ്‌സ് അങ്ങനെയാണ്.)

മറ്റൊന്ന് വാക്‌സിനേഷന്‍ ആണ്. വാക്‌സിനേഷന്‍ ഒരു പ്രധാന കാര്യം തന്നെയാണ്. അവിടെ ജലലഭ്യത കുറവായതിനാല്‍ അവിടത്തെ ശുചിത്വം ഊഹിക്കാവുന്നതല്ലേ ഉള്ളു. നമ്മുടെ ആരോഗ്യ സംരക്ഷണം നമ്മുടെ കയ്യില്‍ തന്നെയാണ്. വാക്‌സിനേഷന്‍ എടുത്തിട്ട് പോയാല്‍ നമുക്ക് അസുഖങ്ങളെ കുറിച്ചുള്ള (ടൈഫോയിഡ്, മലേറിയ, മഞ്ഞപ്പിത്തം) പേടി ഒഴിവാക്കാം.പോകുന്നതിന്റെ 10 ദിവസത്തിന് മുമ്പേ എങ്കിലും വാക്‌സിന്‍  എടുക്കാന്‍ ശ്രദ്ധിക്കണം. കെനിയയില്‍ പുറംരാജ്യക്കാര്‍ക്ക് രാത്രി യാത്ര അനുവദനീയമല്ല എന്നറിയുക. കാരണം കെനിയ സുരക്ഷാഭീഷണി നേരിടുന്ന സ്ഥലമാണ്. വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയാണ് നിയന്ത്രണം.ഒരു ട്രാവല്‍ ഗൈഡിന്റെ സേവനം ഉറപ്പാക്കുക.

ഒരു കാര്യം കൂടി, പോകുന്നവര്‍ ഒരു ക്യാമറ കരുതാന്‍ മറക്കരുത്. മനോഹരമായ ഒരുപാട് കാഴ്ച്ചകള്‍ പകര്‍ത്താനുണ്ട് ആ സുന്ദര വനത്തില്‍!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (3 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (4 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (5 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (6 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (6 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (6 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (7 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (8 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (8 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (8 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (8 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (8 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (9 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (9 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (9 hours ago)

Malayali Vartha Recommends