Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

തകരാതെ, തളരാതെ ഇന്നും മുരുട് ജഞ്ചിറ…

17 JANUARY 2017 02:12 PM IST
മലയാളി വാര്‍ത്ത

മുരുട് ജഞ്ചിറ .
യാത്രാവിവരണം- പ്രിയ നായർ

അപ്രതീക്ഷിതമായ ഒരു തീരുമാനമായിരുന്നു ,8 വർഷങ്ങൾക്കു ശേഷം വീണ്ടും ചരിത്രത്തിന്റെ അറിവു മുഴുമിപ്പിക്കാനായി ഒരു യാത്ര.
മുരുട് ജഞ്ചിറ,ഇന്ത്യയില്‍ ഏറ്റവും ശക്തവും അപൂര്‍വവുമായ കടല്‍ക്കോട്ടയാണിത്.ചരിത്രത്തിൽ ഇടം നേടിയ പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിതമായ കോട്ട.

കള്ളന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും മറ്റു ശത്രു രാജ്യങ്ങളിൽ നിന്നും ഇവിടുത്തെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനായി അഹമ്മദ്‌നഗര്‍ ഭരിക്കുന്ന നൈസാം ഷായുടെ ഉത്തരവു പ്രകാരം റായ്പൂരിലെ രാജാറാം പാട്ടീൽ എന്ന മത്സ്യത്തൊഴിലാളി മരത്തിൽ പണിതീർത്ത കോട്ടയാണിത്. എന്നാല്‍ പില്‍ക്കാലത്ത് രാജാറാം പാട്ടീല്‍ (Ram Patil) നൈസാമുമായി ഇടഞ്ഞു.കച്ചവടക്കാരുടെ രൂപത്തില്‍ മൂന്ന് കപ്പലുകളില്‍ കടല്‍ക്കോട്ടയില്‍ വേഷംമാറിയെത്തിയ നൈസാമിന്റെ 'സിദ്ധി' പടനായകന്‍ പിരാംഖാനും സംഘവും രാംപാട്ടീലിനെയും സംഘത്തെയും കീഴടക്കി

പിരാംഖാനുശേഷം വന്ന ബുര്‍ഗാന്‍ഖാൻ മരത്തിൽ പണിത കോട്ട പൊളിച്ചുമാറ്റി ഇന്നുകാണുന്ന കോട്ടപണിതു. ഇത് 1567 - 1571 കാലത്തായിരുന്നു . പിന്നീട് മുരുട് ജഞ്ചിറയുടെ ചരിത്രത്തിന്റെ അഭേദ്യഭാഗമായി മാറി 'സിദ്ധി'കൾ.

ശിവാജിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ കോട്ട. ശിവാജി 6 തവണ ഈ കോട്ട പിടിച്ചടക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. പിന്നീട്‌ ഇദ്ദേഹത്തിന്റെ പുത്രനായ സംഭാജി ഈ കോട്ടയുടെ വടക്കുകിഴക്ക്‌ ഭാഗത്തായി പദ്മദുർഗ്ഗ എന്നൊരു കോട്ട പണിയുകയും അതിൽ നിന്ന് ജഞ്ചിറ പിടിച്ചടക്കാൻ ശ്രമിക്കുകയും ഉണ്ടായി. അവസാനം ജഞ്ചിറയുടെ മാതൃകയിൽ ഇവർ സിന്ധുദുർഗ്ഗിൽ ഒരു കോട്ട നിർമ്മിച്ചു.

മഹാരാഷ്ട്രയിലെ റായ്ഗഡ്‌ ജില്ലയിലെ മുരുട്‌ എന്ന സ്ഥലത്താണ്‌ മുരുട് ജഞ്ചിറ. മുംബൈയില്‍നിന്ന് 103 കി.മീ. തെക്കാണിത്. മുരുട്‌ ഫോർട്ടിൽ നിന്ന് വലിയ തുറന്ന വഞ്ചിയിലാണ്‌ യാത്ര . സഞ്ചാരികള്‍ക്ക് കോട്ടയില്‍ അനുവദിച്ച സമയം 40 മിനുട്ടാണ്. ഗൈഡിന്റെ കൂടെ നടന്നാല്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കാം.

22 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയ്ക്കു 90 അടി നീളം ഉണ്ട്‌. മുകളിലേക്ക്‌ മൂന്നു നിലകൾ ആയി തിരിച്ചിട്ടുണ്ട്‌. ഏറ്റവും മുകളിൽ പല തരത്തിലുള്ള ക്യാനൺസ്‌, ഇവയ്ക്ക്‌ പല മുഖങ്ങളും നൽകിയിരിക്കുന്നു. ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഇത്‌ എത്ര ചുട്ടു പൊള്ളുന്ന വെയിലിലായാലും ഈ ക്യാനൺസിന്റെ ലോഹം തണുത്തിരിക്കും.
രണ്ടാമത്തെ നിലയിൽ ചുറ്റുവട്ടം നിരീക്ഷിക്കുന്നതിനും,
ഏറ്റവും താഴത്തെ നിലയിൽ ഒരു എമജെൻസി എക്സിറ്റും ആണ്‌. കോട്ടയുടെ മുൻ വാതിലിൽ കൂടെ ശത്രുക്കൾടെ ആക്രമണം ഉണ്ടായാൽ ഈ എക്സിറ്റിൽ കൂടി ബോട്ടിൽ ആളുകളെ രക്ഷപ്പെടുത്തുമായിരുന്നു.


ലെഡും മണലും ശർക്കരയും ചേർന്ന മിശ്രണവും കല്ലും ഉപയോഗിച്ചാണ്‌ കോട്ടയുടെ നിർമ്മാണം. ഇത്രയും കാലപ്പഴക്കം ഉണ്ടായിട്ടും കോട്ടയുടെ കെട്ടുറപ്പിനു കാരണവും ഇതു തന്നെ. പുറത്തു നിന്ന് നോക്കുന്ന ഒരാൾക്ക്‌ കോട്ടയുടെ പ്രവേശനകവാടം മനസിലാകില്ലെന്നതു മറ്റൊരു പ്രത്യേകത.
ഇതിൽ താമസിച്ചിരുന്ന ആൾക്കാർക്ക്‌ ഒന്നിനു വേണ്ടിയും പുറത്തു പോകേണ്ടിയിരുന്നില്ല. മാർക്കറ്റും മസ്ജിദും ഉൾപ്പടെ കോട്ടയിൽ ഉണ്ടായിരുന്നു.
60 അടി താഴ്ചയിൽ ഒരു ടണൽ ഉണ്ട്‌. ഇതിന്റെ അടുത്ത വശം എത്തുന്നത്‌ രാജ്‌പുരിയിലാണ്‌. അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷപ്പെടാനായിട്ടാണ്‌ ഇത്‌ ഉപയോഗിച്ചിരുന്നതത്രെ.

കോട്ടക്കുള്ളിൽ ശുദ്ധജലം തരുന്ന രണ്ടു കുളങ്ങൾ പ്രകൃതിയുടെ അത്ഭുതമാണ്.
കടലാൽ ചുറ്റപ്പെട്ട ഈ കോട്ടയുടെ നടുവിലെ കുളത്തിലെ വെള്ളത്തിനു ഉപ്പിന്റെ രുചി തീരെയുമില്ല .

കഥകൾ അവസാനിക്കുന്നില്ല. ഈ യാത്രയുടെ അനുഭവങ്ങളെക്കാൾ സ്ഥലത്തിന്റെ ചരിത്രമാണ്‌ ഞാൻ പറഞ്ഞത്‌. പ്രകൃതിക്കും കാലത്തിനും കീഴ്‌പ്പെടുത്താനാകാത്ത മനുഷ്യന്റെ നിശ്ചയദാർഢ്യം പോലെ മുരുട് ജഞ്ചിറ കടലില്‍ ഇന്നും ഉയര്‍ന്നുനില്‍ക്കുന്നു, തലയെടുപ്പോടെ ... വീഡിയോ കാണൂ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (6 hours ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (6 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (7 hours ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (7 hours ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (7 hours ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (8 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (8 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (9 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (9 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (9 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (10 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (10 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (10 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (10 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (10 hours ago)

Malayali Vartha Recommends