Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ

തകരാതെ, തളരാതെ ഇന്നും മുരുട് ജഞ്ചിറ…

17 JANUARY 2017 02:12 PM IST
മലയാളി വാര്‍ത്ത

മുരുട് ജഞ്ചിറ .
യാത്രാവിവരണം- പ്രിയ നായർ

അപ്രതീക്ഷിതമായ ഒരു തീരുമാനമായിരുന്നു ,8 വർഷങ്ങൾക്കു ശേഷം വീണ്ടും ചരിത്രത്തിന്റെ അറിവു മുഴുമിപ്പിക്കാനായി ഒരു യാത്ര.
മുരുട് ജഞ്ചിറ,ഇന്ത്യയില്‍ ഏറ്റവും ശക്തവും അപൂര്‍വവുമായ കടല്‍ക്കോട്ടയാണിത്.ചരിത്രത്തിൽ ഇടം നേടിയ പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിതമായ കോട്ട.

കള്ളന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും മറ്റു ശത്രു രാജ്യങ്ങളിൽ നിന്നും ഇവിടുത്തെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനായി അഹമ്മദ്‌നഗര്‍ ഭരിക്കുന്ന നൈസാം ഷായുടെ ഉത്തരവു പ്രകാരം റായ്പൂരിലെ രാജാറാം പാട്ടീൽ എന്ന മത്സ്യത്തൊഴിലാളി മരത്തിൽ പണിതീർത്ത കോട്ടയാണിത്. എന്നാല്‍ പില്‍ക്കാലത്ത് രാജാറാം പാട്ടീല്‍ (Ram Patil) നൈസാമുമായി ഇടഞ്ഞു.കച്ചവടക്കാരുടെ രൂപത്തില്‍ മൂന്ന് കപ്പലുകളില്‍ കടല്‍ക്കോട്ടയില്‍ വേഷംമാറിയെത്തിയ നൈസാമിന്റെ 'സിദ്ധി' പടനായകന്‍ പിരാംഖാനും സംഘവും രാംപാട്ടീലിനെയും സംഘത്തെയും കീഴടക്കി

പിരാംഖാനുശേഷം വന്ന ബുര്‍ഗാന്‍ഖാൻ മരത്തിൽ പണിത കോട്ട പൊളിച്ചുമാറ്റി ഇന്നുകാണുന്ന കോട്ടപണിതു. ഇത് 1567 - 1571 കാലത്തായിരുന്നു . പിന്നീട് മുരുട് ജഞ്ചിറയുടെ ചരിത്രത്തിന്റെ അഭേദ്യഭാഗമായി മാറി 'സിദ്ധി'കൾ.

ശിവാജിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ കോട്ട. ശിവാജി 6 തവണ ഈ കോട്ട പിടിച്ചടക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. പിന്നീട്‌ ഇദ്ദേഹത്തിന്റെ പുത്രനായ സംഭാജി ഈ കോട്ടയുടെ വടക്കുകിഴക്ക്‌ ഭാഗത്തായി പദ്മദുർഗ്ഗ എന്നൊരു കോട്ട പണിയുകയും അതിൽ നിന്ന് ജഞ്ചിറ പിടിച്ചടക്കാൻ ശ്രമിക്കുകയും ഉണ്ടായി. അവസാനം ജഞ്ചിറയുടെ മാതൃകയിൽ ഇവർ സിന്ധുദുർഗ്ഗിൽ ഒരു കോട്ട നിർമ്മിച്ചു.

മഹാരാഷ്ട്രയിലെ റായ്ഗഡ്‌ ജില്ലയിലെ മുരുട്‌ എന്ന സ്ഥലത്താണ്‌ മുരുട് ജഞ്ചിറ. മുംബൈയില്‍നിന്ന് 103 കി.മീ. തെക്കാണിത്. മുരുട്‌ ഫോർട്ടിൽ നിന്ന് വലിയ തുറന്ന വഞ്ചിയിലാണ്‌ യാത്ര . സഞ്ചാരികള്‍ക്ക് കോട്ടയില്‍ അനുവദിച്ച സമയം 40 മിനുട്ടാണ്. ഗൈഡിന്റെ കൂടെ നടന്നാല്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കാം.

22 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയ്ക്കു 90 അടി നീളം ഉണ്ട്‌. മുകളിലേക്ക്‌ മൂന്നു നിലകൾ ആയി തിരിച്ചിട്ടുണ്ട്‌. ഏറ്റവും മുകളിൽ പല തരത്തിലുള്ള ക്യാനൺസ്‌, ഇവയ്ക്ക്‌ പല മുഖങ്ങളും നൽകിയിരിക്കുന്നു. ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഇത്‌ എത്ര ചുട്ടു പൊള്ളുന്ന വെയിലിലായാലും ഈ ക്യാനൺസിന്റെ ലോഹം തണുത്തിരിക്കും.
രണ്ടാമത്തെ നിലയിൽ ചുറ്റുവട്ടം നിരീക്ഷിക്കുന്നതിനും,
ഏറ്റവും താഴത്തെ നിലയിൽ ഒരു എമജെൻസി എക്സിറ്റും ആണ്‌. കോട്ടയുടെ മുൻ വാതിലിൽ കൂടെ ശത്രുക്കൾടെ ആക്രമണം ഉണ്ടായാൽ ഈ എക്സിറ്റിൽ കൂടി ബോട്ടിൽ ആളുകളെ രക്ഷപ്പെടുത്തുമായിരുന്നു.


ലെഡും മണലും ശർക്കരയും ചേർന്ന മിശ്രണവും കല്ലും ഉപയോഗിച്ചാണ്‌ കോട്ടയുടെ നിർമ്മാണം. ഇത്രയും കാലപ്പഴക്കം ഉണ്ടായിട്ടും കോട്ടയുടെ കെട്ടുറപ്പിനു കാരണവും ഇതു തന്നെ. പുറത്തു നിന്ന് നോക്കുന്ന ഒരാൾക്ക്‌ കോട്ടയുടെ പ്രവേശനകവാടം മനസിലാകില്ലെന്നതു മറ്റൊരു പ്രത്യേകത.
ഇതിൽ താമസിച്ചിരുന്ന ആൾക്കാർക്ക്‌ ഒന്നിനു വേണ്ടിയും പുറത്തു പോകേണ്ടിയിരുന്നില്ല. മാർക്കറ്റും മസ്ജിദും ഉൾപ്പടെ കോട്ടയിൽ ഉണ്ടായിരുന്നു.
60 അടി താഴ്ചയിൽ ഒരു ടണൽ ഉണ്ട്‌. ഇതിന്റെ അടുത്ത വശം എത്തുന്നത്‌ രാജ്‌പുരിയിലാണ്‌. അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷപ്പെടാനായിട്ടാണ്‌ ഇത്‌ ഉപയോഗിച്ചിരുന്നതത്രെ.

കോട്ടക്കുള്ളിൽ ശുദ്ധജലം തരുന്ന രണ്ടു കുളങ്ങൾ പ്രകൃതിയുടെ അത്ഭുതമാണ്.
കടലാൽ ചുറ്റപ്പെട്ട ഈ കോട്ടയുടെ നടുവിലെ കുളത്തിലെ വെള്ളത്തിനു ഉപ്പിന്റെ രുചി തീരെയുമില്ല .

കഥകൾ അവസാനിക്കുന്നില്ല. ഈ യാത്രയുടെ അനുഭവങ്ങളെക്കാൾ സ്ഥലത്തിന്റെ ചരിത്രമാണ്‌ ഞാൻ പറഞ്ഞത്‌. പ്രകൃതിക്കും കാലത്തിനും കീഴ്‌പ്പെടുത്താനാകാത്ത മനുഷ്യന്റെ നിശ്ചയദാർഢ്യം പോലെ മുരുട് ജഞ്ചിറ കടലില്‍ ഇന്നും ഉയര്‍ന്നുനില്‍ക്കുന്നു, തലയെടുപ്പോടെ ... വീഡിയോ കാണൂ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ട്രോളല്ല, രാഹുലിനെ ക്ലിഫ് ഹൗസിൽ ഒളിപ്പിച്ച് പിണറായിയുടെ കുബുദ്ധി. അടപടലം കോൺഗ്രസ്സ് വെട്ടിൽ.  (4 hours ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ  (5 hours ago)

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....  (5 hours ago)

ആ 61 കോടി കിട്ടിയതിവർക്ക് !! ഒന്നും രണ്ടുമല്ല ..പതിനാറ് മലയാളികുടുംബങ്ങളുടെ ജീവിതം ഇനി വേറെ ലെവൽ ഇനി ഇവരും കോടീശ്വരന്മാർ...  (5 hours ago)

പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാം പുതിയ സേവനം ആരംഭിച്ച് യുഎഇ ഭരണാധികാരി കോളടിച്ച് പ്രവാസികൾ ... മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  (5 hours ago)

'നാഫിസ് ചതിച്ചു പ്രവാസികൾ കൂട്ടത്തോടെ UAE വിടുന്നു...! 5 ലക്ഷം ദിർഹം പിഴ..! ജനുവരി 1 മുതൽ എല്ലാം മാറും  (5 hours ago)

പോക്‌സോ കേസില്‍ എട്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ വെറുതെവിട്ടു  (5 hours ago)

ഗോവ നിശാക്ലബില്‍ തീ ആളിപ്പടര്‍ന്നത് നൃത്ത പരിപാടിക്കിടെയെന്ന് റിപ്പോര്‍ട്ട്  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍; ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; 43 പേർ അറ  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി  (9 hours ago)

തോക്കുചൂണ്ടി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യവസായി രക്ഷപ്പെട്ടു  (9 hours ago)

സുരേഷ് ഗോപി നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് എത്താന്‍ ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി  (9 hours ago)

വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്മൃതി മന്ദാന  (9 hours ago)

Malayali Vartha Recommends