Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..


പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..


ഡോ. സൗമ്യ സരിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്..അയ്യേ... അയ്യയ്യേ... എന്തുവാടെ ? എന്ന പണ്ണി വെച്ചിരിക്കെ???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...


കുർസ്ക് ആണവ നിലയം നിന്ന് കത്തി, നാറ്റോയെ വിശ്വസിച്ചു.. റഷ്യയുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുകയാണ്.. ട്രാൻസ്‌ഫോർമറിന് കേടുപാടുകൾ വരുത്തി..


ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?

തകരാതെ, തളരാതെ ഇന്നും മുരുട് ജഞ്ചിറ…

17 JANUARY 2017 02:12 PM IST
മലയാളി വാര്‍ത്ത

മുരുട് ജഞ്ചിറ .
യാത്രാവിവരണം- പ്രിയ നായർ

അപ്രതീക്ഷിതമായ ഒരു തീരുമാനമായിരുന്നു ,8 വർഷങ്ങൾക്കു ശേഷം വീണ്ടും ചരിത്രത്തിന്റെ അറിവു മുഴുമിപ്പിക്കാനായി ഒരു യാത്ര.
മുരുട് ജഞ്ചിറ,ഇന്ത്യയില്‍ ഏറ്റവും ശക്തവും അപൂര്‍വവുമായ കടല്‍ക്കോട്ടയാണിത്.ചരിത്രത്തിൽ ഇടം നേടിയ പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിതമായ കോട്ട.

കള്ളന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും മറ്റു ശത്രു രാജ്യങ്ങളിൽ നിന്നും ഇവിടുത്തെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനായി അഹമ്മദ്‌നഗര്‍ ഭരിക്കുന്ന നൈസാം ഷായുടെ ഉത്തരവു പ്രകാരം റായ്പൂരിലെ രാജാറാം പാട്ടീൽ എന്ന മത്സ്യത്തൊഴിലാളി മരത്തിൽ പണിതീർത്ത കോട്ടയാണിത്. എന്നാല്‍ പില്‍ക്കാലത്ത് രാജാറാം പാട്ടീല്‍ (Ram Patil) നൈസാമുമായി ഇടഞ്ഞു.കച്ചവടക്കാരുടെ രൂപത്തില്‍ മൂന്ന് കപ്പലുകളില്‍ കടല്‍ക്കോട്ടയില്‍ വേഷംമാറിയെത്തിയ നൈസാമിന്റെ 'സിദ്ധി' പടനായകന്‍ പിരാംഖാനും സംഘവും രാംപാട്ടീലിനെയും സംഘത്തെയും കീഴടക്കി

പിരാംഖാനുശേഷം വന്ന ബുര്‍ഗാന്‍ഖാൻ മരത്തിൽ പണിത കോട്ട പൊളിച്ചുമാറ്റി ഇന്നുകാണുന്ന കോട്ടപണിതു. ഇത് 1567 - 1571 കാലത്തായിരുന്നു . പിന്നീട് മുരുട് ജഞ്ചിറയുടെ ചരിത്രത്തിന്റെ അഭേദ്യഭാഗമായി മാറി 'സിദ്ധി'കൾ.

ശിവാജിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ കോട്ട. ശിവാജി 6 തവണ ഈ കോട്ട പിടിച്ചടക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. പിന്നീട്‌ ഇദ്ദേഹത്തിന്റെ പുത്രനായ സംഭാജി ഈ കോട്ടയുടെ വടക്കുകിഴക്ക്‌ ഭാഗത്തായി പദ്മദുർഗ്ഗ എന്നൊരു കോട്ട പണിയുകയും അതിൽ നിന്ന് ജഞ്ചിറ പിടിച്ചടക്കാൻ ശ്രമിക്കുകയും ഉണ്ടായി. അവസാനം ജഞ്ചിറയുടെ മാതൃകയിൽ ഇവർ സിന്ധുദുർഗ്ഗിൽ ഒരു കോട്ട നിർമ്മിച്ചു.

മഹാരാഷ്ട്രയിലെ റായ്ഗഡ്‌ ജില്ലയിലെ മുരുട്‌ എന്ന സ്ഥലത്താണ്‌ മുരുട് ജഞ്ചിറ. മുംബൈയില്‍നിന്ന് 103 കി.മീ. തെക്കാണിത്. മുരുട്‌ ഫോർട്ടിൽ നിന്ന് വലിയ തുറന്ന വഞ്ചിയിലാണ്‌ യാത്ര . സഞ്ചാരികള്‍ക്ക് കോട്ടയില്‍ അനുവദിച്ച സമയം 40 മിനുട്ടാണ്. ഗൈഡിന്റെ കൂടെ നടന്നാല്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കാം.

22 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയ്ക്കു 90 അടി നീളം ഉണ്ട്‌. മുകളിലേക്ക്‌ മൂന്നു നിലകൾ ആയി തിരിച്ചിട്ടുണ്ട്‌. ഏറ്റവും മുകളിൽ പല തരത്തിലുള്ള ക്യാനൺസ്‌, ഇവയ്ക്ക്‌ പല മുഖങ്ങളും നൽകിയിരിക്കുന്നു. ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഇത്‌ എത്ര ചുട്ടു പൊള്ളുന്ന വെയിലിലായാലും ഈ ക്യാനൺസിന്റെ ലോഹം തണുത്തിരിക്കും.
രണ്ടാമത്തെ നിലയിൽ ചുറ്റുവട്ടം നിരീക്ഷിക്കുന്നതിനും,
ഏറ്റവും താഴത്തെ നിലയിൽ ഒരു എമജെൻസി എക്സിറ്റും ആണ്‌. കോട്ടയുടെ മുൻ വാതിലിൽ കൂടെ ശത്രുക്കൾടെ ആക്രമണം ഉണ്ടായാൽ ഈ എക്സിറ്റിൽ കൂടി ബോട്ടിൽ ആളുകളെ രക്ഷപ്പെടുത്തുമായിരുന്നു.


ലെഡും മണലും ശർക്കരയും ചേർന്ന മിശ്രണവും കല്ലും ഉപയോഗിച്ചാണ്‌ കോട്ടയുടെ നിർമ്മാണം. ഇത്രയും കാലപ്പഴക്കം ഉണ്ടായിട്ടും കോട്ടയുടെ കെട്ടുറപ്പിനു കാരണവും ഇതു തന്നെ. പുറത്തു നിന്ന് നോക്കുന്ന ഒരാൾക്ക്‌ കോട്ടയുടെ പ്രവേശനകവാടം മനസിലാകില്ലെന്നതു മറ്റൊരു പ്രത്യേകത.
ഇതിൽ താമസിച്ചിരുന്ന ആൾക്കാർക്ക്‌ ഒന്നിനു വേണ്ടിയും പുറത്തു പോകേണ്ടിയിരുന്നില്ല. മാർക്കറ്റും മസ്ജിദും ഉൾപ്പടെ കോട്ടയിൽ ഉണ്ടായിരുന്നു.
60 അടി താഴ്ചയിൽ ഒരു ടണൽ ഉണ്ട്‌. ഇതിന്റെ അടുത്ത വശം എത്തുന്നത്‌ രാജ്‌പുരിയിലാണ്‌. അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷപ്പെടാനായിട്ടാണ്‌ ഇത്‌ ഉപയോഗിച്ചിരുന്നതത്രെ.

കോട്ടക്കുള്ളിൽ ശുദ്ധജലം തരുന്ന രണ്ടു കുളങ്ങൾ പ്രകൃതിയുടെ അത്ഭുതമാണ്.
കടലാൽ ചുറ്റപ്പെട്ട ഈ കോട്ടയുടെ നടുവിലെ കുളത്തിലെ വെള്ളത്തിനു ഉപ്പിന്റെ രുചി തീരെയുമില്ല .

കഥകൾ അവസാനിക്കുന്നില്ല. ഈ യാത്രയുടെ അനുഭവങ്ങളെക്കാൾ സ്ഥലത്തിന്റെ ചരിത്രമാണ്‌ ഞാൻ പറഞ്ഞത്‌. പ്രകൃതിക്കും കാലത്തിനും കീഴ്‌പ്പെടുത്താനാകാത്ത മനുഷ്യന്റെ നിശ്ചയദാർഢ്യം പോലെ മുരുട് ജഞ്ചിറ കടലില്‍ ഇന്നും ഉയര്‍ന്നുനില്‍ക്കുന്നു, തലയെടുപ്പോടെ ... വീഡിയോ കാണൂ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോ കോളജ് ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്  (9 minutes ago)

തൃശൂരില്‍ ലുലു മാള്‍ ഉയരാത്തതിന് കാരണം വ്യക്തമാക്കി യൂസഫലി  (21 minutes ago)

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അര്‍ദ്ധനഗ്‌നനായി എത്തിയ യുവാവ് റിസപ്ഷന്‍ അടിച്ചു തകര്‍ത്തു  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം  (1 hour ago)

തലയില്‍ കുത്തിയ നിലയില്‍ കത്തിയുമായി അമ്മയുടെ കൈപിടിച്ച് ആശുപത്രിലെത്തിയ മൂന്നുവയസുകാരിയെ കണ്ട് ഞെട്ടി ഡോക്ടേഴ്‌സ്  (2 hours ago)

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമന നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

Udumbannur- പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍  (3 hours ago)

Fake-photo- 'അയ്യേ...അയ്യയ്യേ... എന്തുവാടെ ഇത്?  (4 hours ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് രാജിവെയ്പ്പിക്കണം; കൈവിട്ട് രമേശ് ചെന്നിത്തല  (4 hours ago)

പിണറായി വിജയൻ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ചു, അവക്കെതിരെ കേസെടുത്തു, പോലീസ് അതിക്രമം അഴിച്ചുവിട്ടു; തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും അയ്യപ്പ ഭക്ത വിശ്വാസത്തെ ദുര  (4 hours ago)

ആത്മഹത്യാക്കുറിപ്പെഴുതി നഴ്‌സിന്റെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്; ഇടുക്കിയിൽ ഇരട്ട ആത്മഹത്യ...  (5 hours ago)

, വഴങ്ങാതെ സെലൻസ്കി  (5 hours ago)

ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?  (6 hours ago)

വൈദികന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വസ്ത്രങ്ങൾ ഇല്ലാതെ നഗ്നനയായി 61-കാരിയുടെ മൃതദേഹം..!! 12 പവനും മുക്കി,മരണ കാരണം പുറത്ത്  (9 hours ago)

Malayali Vartha Recommends