Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിൻറെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ.... പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നും അപ്പീലിൽ.... ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..

കൊല്ലം കോർപറേഷനിലെ നഗരത്തിരക്കിൽ പച്ചക്കുട നിവർത്തി നിൽക്കുന്ന വാളത്തുംഗൽ കാവ്.. നാഗത്താന്മാരും എണ്ണിയൊലൊടുങ്ങാത്ത കിളികളും വംശനാശ ഭീഷണിയിലായ മൃഗങ്ങളും ഔഷധ സസ്യങ്ങളും, കുളവുമെല്ലാം ചേർന്ന് അപൂർവ്വചാരുത ഒരുക്കുന്ന പച്ചത്തുരുത്ത് .. ഈ അപൂർവ കാഴ്ചയെ കുറിച്ച് അഡ്വ. ദീപി കൃഷണൻ

21 JUNE 2024 06:02 PM IST
മലയാളി വാര്‍ത്ത


കൊല്ലം കോർപറേഷനിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ വന്മരങ്ങളും,കാട്ടുവള്ളിപടർപ്പുകളും പച്ചപ്പ് ഒരുക്കി പരിസ്ഥിതിയും,ആരാധനയും സമന്വയിക്കുന്ന കൊല്ലത്തിന്റെ "ഇരിങ്ങോൾക്കാവ്"എന്ന് അറിയപ്പെടുന്ന "വാളത്തുംഗൽ കാവ് " എന്ന അതിമനോഹരമായ വനദുർഗ്ഗാ ക്ഷേത്രത്തെ പരിചയപ്പെടുത്തുകയാണ് അഡ്വ. ദീപി കൃഷണൻ. രണ്ടരനൂറ്റാണ്ടോളം പഴക്കമുള്ള കാവിനെ പറ്റി ചുറ്റുമുള്ളവർക്കു പോലും അധികമൊന്നും അറിയില്ല എന്നതാണ് ഏറെ രസകരം .കൊല്ലം നഗരപരിധിയിൽ, മൂന്നരയേക്കറോളം വലുപ്പത്തിലുള്ള ‘പച്ചത്തുരുത്ത്’ പോലെ കിടക്കുന്ന ഇവിടുത്തെ ഏറ്റവും ആകർഷണീയത ‘ആകാശ യക്ഷി മരം’ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഏറ്റവും പഴക്കമുള്ള മരം ആണ് . കാട്ടുവള്ളി പടർപ്പുകൾ നിറഞ്ഞ ശ്രീകോവിലിൽ കുടികൊള്ളുന്നത് വനദുർഗയാണ്. നിത്യപൂജയും ആചാരങ്ങളുമെല്ലാം മുടങ്ങാതെ നടത്തുന്നുണ്ട്

ശാകുന്തളത്തിൽ മുറിവു പറ്റിയ മാൻപേടയ്ക്ക് ‘ഓടലെണ്ണ’ തടവിക്കൊടുക്കുന്നശകുന്തളയെക്കുറിച്ച്ചൊരു പരാമർശമുണ്ട് . ഓടലെണ്ണ ഉൽപാദിപ്പിക്കുന്ന അപൂർവയിനം കറുത്ത ഓടൽമരം ഈ കാവിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത് . ‘

'വനദുർഗ്ഗ' പ്രതിഷ്ഠാ സങ്കൽപ്പത്തിൽ നിലകൊള്ളുന്ന കാവിന്റെ തണലിൽ പക്ഷികളും,ചിത്രശലഭങ്ങളും,ഉരഗങ്ങളും സസ്തനികളും ജൈവവൈവിദ്ധ്യത്തിന്റെ തുരുത്തുകളാവുന്നു. വംശനാശ ഭീഷണിയിലായ മൃഗങ്ങളും വിവിധ തരത്തിലുള്ള മരങ്ങളും,ഔഷധ സസ്യങ്ങളും,കുളവും ,വവ്വാൽക്കൂട്ടങ്ങളും,നാനാജാതി പക്ഷികളും,പുൽച്ചാടികളും ചേർന്ന് ചെറുതല്ലാത്ത ഒരു ആവാസവ്യവസ്ഥ ഇവിടെ ഒരുക്കുന്നുണ്ട്.

കാവിനുള്ളിലെ നടപ്പാതയ്ക്ക്‌ ഇരുവശവും വൻവൃക്ഷങ്ങൾ അതിര് തീർക്കുന്നു. പെയ്ത്തു മഴയുടെ സംഭരണ കേന്ദ്രമായ ഇവിടെ ചെറിയ ചതുപ്പുകൾ പോലുള്ള ജലസംഭരണിയുമുണ്ട്.

 

വിശ്വാസത്തോടൊപ്പം പ്രകൃതി സംരക്ഷണവും,വൃക്ഷവൈവിധ്യവും, ജീവജാലങ്ങളുടെ വൈവിധ്യതയും ഈ കാവിന്റെ ആവാസവ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിൽ മലബാറിൽ നിന്ന് കുടിയേറിയ കുടുംബമാണ് കാവ് സ്ഥാപിച്ചത് എന്നാണ് ഐതിഹ്യം. ടിപ്പുവിന്റെ പടയോട്ടകാലത്തു സാമൂതിരിയുടെ സാമന്തന്മാരായ ഗ്രാമത്തലവന്മാരിൽ ചിലർ സ്വന്തമായുള്ളതെല്ലാം കെട്ടിപ്പെറുക്കി വീട്ടുകാർക്കും ആശ്രിതർക്കും ഒപ്പം തിരുവിതാംകൂറിലേക്കു തിരിക്കുകയായിരുന്നു. പലായനത്തിനിടെ സ്വയരക്ഷയ്ക്കായി കൊണ്ടു വന്ന വാളുകൾ കൂട്ടിയിട്ടിരുന്ന സ്ഥലം എന്നതിൽ നിന്നാണ് വാളത്തുംഗൽ എന്ന് പേര് വന്നത് എന്നതാണ് ഐതിഹ്യം . വാളേറാംകാവ്, ചേരൂർ കാവ് എന്ന പേരിലെല്ലാം ഈ കാവ് അറിയപ്പെടുന്നുണ്ട്

കുലദേവതയുടെ ചൈതന്യം ഒപ്പം ആവാഹിച്ചു കൊണ്ടുവന്ന അവർ അനുയോജ്യമായ സ്ഥലം കണ്ടെത്തി അവിടെ പ്രതിഷ്ഠ നടത്തുകയായിരുന്നു എന്നാണു പറയുന്നത് . വലിയ ഒരു പ്രദേശം മുഴുവൻ ഇവർ കാടും കാവുമായി കാത്തുരക്ഷിച്ചു പോന്നു. നാടു വിട്ട് ഓടിയെത്തിയ പൂർവികർ അവർക്കൊപ്പം കൊണ്ടുവന്നത് സമ്പത്തും പരദേവതാ ചൈത്യന്യവും മാത്രമായിരുന്നില്ല. അപൂർവമായ ഔഷധച്ചെടികളും വൃക്ഷത്തൈകളും വിത്തുകളും ഒക്കെ ആയിരുന്നു . പുതിയൊരിടത്തേക്ക് പറിച്ചുനടപ്പെട്ടപ്പോൾ പോലും പ്രകൃതിയെ കൂടെക്കൂട്ടാൻ മടിക്കാത്തവർ നട്ടു വളർത്തിയതാണ് ഇന്നും ഇവിടെ തലയുയർത്തി നിൽക്കുന്ന ഈ പച്ചത്തുരുത്ത് . മരങ്ങളെ പൂജിക്കുന്ന കാവിൽ നിന്ന് ഒരു പുൽക്കൊടിപോലും ആരും പിഴുതുമാറ്റാറില്ലത്രേ .

നഗരപരിധിയിൽ ഇരവിപുരത്തിനു സമീപത്തു ഇത്രയുമധികം സ്ഥലത്ത് ജൈവവൈവിധ്യത്തിന്റെ കലവറയായി ഈ പച്ചത്തുരുത്ത് സംരക്ഷിക്കപ്പെടുന്നത് അപൂർവ കാഴ്ചയാണെന്നാണ് അഡ്വ. ദീപി കൃഷണൻ പറയുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി... കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ച് പോലീസ്  (16 minutes ago)

മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ നടപ്പിൽ വരുമെന്ന് ധനകാര്യ മന്ത്രി  (23 minutes ago)

എൻ വാസുവിൻറെ ജാമ്യാപേക്ഷ ഇന്ന്  (48 minutes ago)

ബേബിക്ക് പാത്രം കഴുകാന്‍ മാത്രമല്ല നന്നായി പാചകം ചെയ്യാനും അറിയാം: എം എ ബേബിയെ പരിഹസിക്കുന്നവര്‍ക്ക് ശിവന്‍കുട്ടിയുടെ മറുപടി  (7 hours ago)

വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍  (7 hours ago)

കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തി: കുടുംബഗ്രൂപ്പില്‍ ആത്മഹത്യാ സന്ദേശമയച്ചു  (7 hours ago)

പ്രൊഫസര്‍ ഡോ. പി രവീന്ദ്രനെ കാലിക്കറ്റ് വിസിയായി നിയമിച്ച് ഗവര്‍ണര്‍  (7 hours ago)

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ധരിച്ച് വീഡിയോ ചിത്രീകരിക്കുന്ന മലയാളി യുവാവ് അറസ്റ്റില്‍  (8 hours ago)

മണിപ്പൂരിലെ അവസ്ഥ ഇപ്പോഴും മോശമാണ്: മണിപ്പൂരില്‍ പോകാന്‍ വൈകിയതിന്റെ കാരണം മോദി പറയണമെന്ന് ബിനോയ് വിശ്വം  (8 hours ago)

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു  (9 hours ago)

ശരീരഭാരം കുറയ്ക്കാന്‍ യുട്യൂബ് നോക്കി മരുന്ന് കഴിച്ച് തമിഴ്‌നാട്ടില്‍ 19കാരിക്ക് ദാരുണാന്ത്യം  (9 hours ago)

ഇപ്പോഴാണ് ശരിക്കും വൈറലായത്ഷിം...ജിതയുടെ അറസ്റ്റിന് പിന്നാലെ ഫേസ് ബുക്ക് പോസ്റ്റുമായി എം എം മണി എംഎല്‍എ  (9 hours ago)

യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റര്‍ക്ക് ജാമ്യം  (9 hours ago)

'നൽകിയത് 200 പവൻ, 25 ദിവസംമാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു'; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ച്.... ജീവനൊടുക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച കുറിപ്പിൽ എല്ലാം വ്യ  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള: പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്തുക്കള്‍ ഇ. ഡി മരവിപ്പിച്ചു  (9 hours ago)

Malayali Vartha Recommends