Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പൈതൃകവണ്ടിയില്‍ ഊട്ടിപ്പട്ടണത്തേക്ക്

09 APRIL 2014 10:33 PM IST
മലയാളി വാര്‍ത്ത.

More Stories...

നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം... കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....

ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍...

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

കുളിര്‍മഞ്ഞു പെയ്യുന്ന മകരത്തില്‍ നീലഗിരിക്കുന്നുകള്‍ താണ്ടി ഒരടിപൊളി ഊട്ടിയാത്രക്കു വരുന്നോ? ഒരൊറ്റ എസ്.എം.എസ് അയച്ചതേയുള്ളൂ. ടീം റെഡി. അതും വിത് ഫാമിലി. അങ്ങനെയാണ് പ്രിയനഗരിയിലേക്ക് മറ്റൊരു യാത്രകൂടി സംഭവിക്കുന്നത്. ഇത്തവണ, കേള്‍ക്കാത്ത മധുരിത ഗാനം പോലെ പ്രിയതരമായ മോഹം സഫലമാവുകയാണ്. മേട്ടുപ്പാളയത്തു നിന്ന് നീലഗിരിക്കുന്നുകളുടെ ചരിവുകളിലൂടെ ടോയ് ട്രെയിനില്‍ ഊട്ടിയിലേക്ക് ഒരു കുടുംബയാത്ര. നാളേറെയായി ഈ യാത്രക്ക് ശ്രമമാരംഭിച്ചിട്ട്. ആദ്യ കടമ്പ ടിക്കറ്റ് ആണ്. ഐ.ആര്‍.സി.ടി.സി സൈറ്റില്‍ ടിക്കറ്റ് എപ്പോഴും വെയ്റ്റിങ് ലിസ്റ്റ് ആയിരിക്കും. ഇത്തവണ രണ്ടു മാസം മുമ്പേ തന്നെ ബുക്ക് ചെയ്തു. അപ്പോഴും ഒരാള്‍ വാതില്‍പ്പടിയിലാണ്. യാത്രാദിനമടുത്തപ്പോഴാണ് സീറ്റ് ഉറപ്പായത്.

കോഴിക്കോട് നിന്ന് രാവിലെ 11.15നുള്ള ട്രെയിനില്‍ കോയമ്പത്തൂരേക്ക്. നാലു മണിയോടടുത്താണ് ചെന്നൈ എക്സ്പ്രസ്  കോയമ്പത്തൂര്‍ എത്തിയത്. പിന്നെ ബസില്‍ മേട്ടുപ്പാളയത്ത് എത്തുമ്പോള്‍ സന്ധ്യയായിരിക്കുന്നു. കൊച്ചു പട്ടണം. പക്ഷേ, ധാരാളം യാത്രി നിവാസുകളുണ്ട്. അധികം പണച്ചെലവില്ലാതെ മുറി കിട്ടും. വെല്‍കം ഇന്നില്‍ ഞങ്ങള്‍ മുറിയെടുത്തു. റിസപ്ഷനിസ്റ്റിനോട് അന്വേഷിച്ചപ്പോള്‍ ട്രെയിന്‍ ബ്ളോക്ക് ആണല്ളോ എന്ന് മറുപടി. ഒന്നു ഞെട്ടി. എല്ലാം വെറുതെയായോ! ബസ് സ്റ്റാന്‍റിന് അടുത്തുതന്നെയാണ് റെയില്‍വേ സ്റ്റേഷനും. അന്വേഷിച്ചുകളയാം. നേരെ വെച്ചു പിടിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ മലയാളിയാണ്. കുഴപ്പമൊന്നുമില്ല. രാവിലെ 6.45നു സ്റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് പുള്ളിയുടെ നിര്‍ദേശം. ഓകെ പറഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ റിസപ്ഷനിസ്റ്റ് പറഞ്ഞതെന്തായിരിക്കുമെന്ന് ഒരു കണ്‍ഫ്യൂഷന്‍. ടിക്കറ്റെല്ലാം തീര്‍ന്നെന്നാവും കക്ഷി ഉദ്ദേശിച്ചിട്ടുണ്ടാവുക. ബസ് സ്റ്റാന്‍റിനടുത്തുള്ള അന്നപൂര്‍ണയില്‍ അത്യാവശ്യം നല്ല ഭക്ഷണം കിട്ടും. വില അത്ര നല്ലതല്ളെന്നേയുള്ളൂ.

രാവിലെ 7.10 ന് ആണ് ട്രെയിന്‍ പുറപ്പെടുന്നത്. തലേന്നു തന്നെ മേട്ടുപ്പാളയത്തു വന്ന് താമസിക്കുന്നതാണ് നല്ലത്. ആറരക്കു തന്നെ പരിവാര സമേതം സ്റ്റേഷനിലത്തെിയപ്പോള്‍ ഞങ്ങളെ കൊണ്ടു പോകേണ്ട ട്രെയിന്‍ ട്രാക്കില്‍ റെഡിയാണ്. പ്ളാറ്റ്ഫോമില്‍ സാമാന്യം തിരക്കുണ്ട്. ഊട്ടിയില്‍ താമസമാക്കിയ പാലക്കാട്ടുകാരന്‍ ടി.ടി.ആര്‍ ചന്ദ്രന്‍ യാത്രക്കാര്‍ക്ക് സീറ്റ് ശരിയാക്കുന്ന തിരക്കിലാണ്. ആകെ മൂന്ന് ബോഗികളേയുള്ളൂ ഈ കുഞ്ഞ് ട്രെയിനിനെന്നത് അതിശയമായി. ആകെ 140 പേര്‍ക്കിരിക്കാം. ഫസ്റ്റ് ക്ളാസെന്നു പറയാന്‍ 16 സീറ്റു മാത്രം. വെറുതെയല്ല എപ്പോഴും ഈ ട്രെയിനില്‍ ടിക്കറ്റ് ക്ഷാമം അനുഭവപ്പെടുന്നത്. 15 രൂപയാണ് ഓര്‍ഡിനറി ടിക്കറ്റിന്. റിസര്‍വേഷന്‍ ചാര്‍ജ് അടക്കം 30 രൂപ വരും. ഫസ്റ്റ ക്ളാസിന് 185 രൂപ. കാശ് തിരികെ കിട്ടാത്തതുകൊണ്ട് പലരും യാത്ര മാറ്റിവെച്ചാലും ടിക്കറ്റ് കാന്‍സല്‍ ചെയ്യില്ല. അതുകൊണ്ട് സീറ്റിനെ കുറിച്ച് വലിയ ധാരണ കിട്ടില്ല. വണ്ടി പുറപ്പെടുമ്പോള്‍ ഒഴിവുണ്ടെങ്കില്‍ വെയിറ്റിങ്ങുകാര്‍ക്കും യാത്ര തരപ്പെടുത്താം.

സീസണായതു കൊണ്ട് സ്റ്റേഷനില്‍ നല്ല തിരക്കാണ്. ടി.ടി.ആര്‍ ഞങ്ങള്‍ക്ക് ഒരു ബോഗിയില്‍ തന്നെ സീറ്റ് അഡ്ജസ്റ്റ് ചെയ്തു തന്നു. സീറ്റു ലഭിക്കാതെ നിരാശരായവരേയും സ്റ്റേഷനില്‍ നിര്‍ത്തി ഞങ്ങള്‍ ഊട്ടിയാത്ര ആരംഭിച്ചു.
46 കിലോമീറ്ററേയുള്ളൂ യാത്രാദൂരം. പക്ഷേ, താണ്ടിയത്തൊന്‍ അഞ്ചു മണിക്കൂറോളമെടുക്കും. 10 കിലോമീറ്റര്‍ വേഗതയിലാണ് സ്വിസ് നിര്‍മിത ആവി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ഈ ടൂറിസ്റ്റ് ട്രെയിനിന്‍െറ സഞ്ചാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends