Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

എന്നെ കൊന്നിട്ട് എന്റെ കുഞ്ഞിനെ വെറുതെ വിട്ടൂടായിരുന്നോ.? എന്റെ പൊന്നിന് ആഹാരവും കൊടുത്ത് വിട്ടതാ... എന്റെ പൊന്നുമോനെ, എന്റെ കുഞ്ഞിനെ കൊണ്ട് താടാ... വെട്ടേറ്റ തലയിൽ കൈവച്ച് പൊട്ടിക്കരഞ്ഞ് നക്ഷത്രയുടെ അച്ഛമ്മ....

11 JUNE 2023 03:45 PM IST
മലയാളി വാര്‍ത്ത

2019 ജൂൺ 4ന് ആയിരുന്നു ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഭാര്യ വിദ്യയെ കണ്ടെത്തിയത്. വിദ്യയുടെ നാലാം ചരമ വാർഷികം കഴിഞ്ഞ് കൃത്യം രണ്ടാം ദിവസമാണ് മഹേഷ് കുഞ്ഞ് നക്ഷത്രയെ അരുംകൊലയ്ക്ക് ഇരയാക്കിയത്. എന്നെ കൊന്നിട്ട് എന്റെ കുഞ്ഞിനെ വെറുതെ വിട്ടൂടായിരുന്നോ.? അവനെങ്ങനെ തോന്നി ഇത് ചെയ്യാനെന്നാണ് മകന്റെ ആക്രമത്തിൽ വെട്ടേറ്റ തലയിൽ കൈവച്ച്, ആ അറുപത്തിരണ്ടുകാരി മുറിയ്ക്കുള്ളിൽ ഇരുന്ന് നിയന്ത്രണം വിട്ട് കരയുന്നത്.

കണ്മുമ്പിൽ പേരക്കുട്ടി ചോരയൊലിപ്പിച്ച് കിടന്നിട്ടും, ഒന്നും ചെയ്യാൻ കഴിയാതെ പോയതിന്റെ വേദനയിൽ വരുന്നവരോടും പോകുന്നവരോടും എന്റെ കുഞ്ഞിനെക്കൂടെ രക്ഷപ്പെടുത്താൻ പാടില്ലായിരുന്നോ എന്ന ദയനീയ ചോദ്യം ആ 'അമ്മ' ആവർത്തിക്കുന്നു. എന്റെ പൊന്നിന് ആഹാരവും കൊടുത്ത് വിട്ടതാ... എന്റെ പൊന്നുമോനെ എന്റെ കുഞ്ഞിനെ കൊണ്ട് താടയെന്ന് ആ 'അമ്മ' വേദനയോടെ വീണ്ടും നിലവിളിച്ചു.

മാട്രിമോണിയൽ സൈറ്റ് വഴി അവന് ഒരു പോലീസുകാരിയുടെ വിവാഹാലോചന വന്നു. കല്യാണം ഏതാണ്ടൊക്കെ ഉറപ്പിച്ചപ്പോഴേക്കും അവള് കാലുമാറി. ഇതോടെ മകൻ തകർന്ന് പോയതായി 'അമ്മ' സുനന്ദ പറയുന്നു. എന്റെ പൊന്നുമോളെ അവൻ താഴത്ത് വൈകാതെ ആണ് കൊണ്ട് നടന്നത്. പോലീസുകാരിയുടെ ആലോചന മുടങ്ങിയതോടെ അവന്റെ മാനസിക നില കൈവിട്ട് പോയെന്ന് ഇവർ പറയുന്നു. ഭാര്യ ആത്മഹത്യ ചെയ്തപ്പോഴേ അവന് മാനസിക നില തെററി. ഗുളിക ഒക്കെ കുറയെ കഴിച്ച്. അവൻ നോർമൽ ആയില്ല, എങ്കിൽ ഇങ്ങനെ ചെയ്യില്ലല്ലോ..?

 

തിരുവനന്തപുരത്ത് നിന്ന് ഒരു പോലീസുകാരിയുടെ വിവാഹാലോചന ആ പെൺകുട്ടിയുടെ 'അമ്മ തന്നെ കൊണ്ട് വന്നതാ. ഭാര്യ മരിച്ചിട്ട് ഇത്രയും വർഷം ആയില്ലേ, എന്നൊക്കെ പറഞ്ഞ് ഏതാണ്ടൊക്കെ ഉറപ്പിച്ചിരുന്നു. വീഡിയോ കോൾ ഒക്കെ ചെയ്ത് സംസാരിക്കുകയായിരുന്നു. അവന് ആ കൊച്ചിനെ വല്ലാത്ത ഇഷ്ടമായിരുന്നു. എന്റെ മോന്റെ വിധിയാ... ഞാൻ ആ കുട്ടിയെ കുറ്റം പറയുന്നതല്ല.

അതോടെ എന്റെ മകൻ തകർന്ന് പോയി. എന്നെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു ബഹളം ഉണ്ടാക്കി. അങ്ങനെ ആണ് മകളുടെ വീട്ടിലേയ്ക്ക് താമസം മാറിയതെന്ന് സുനന്ദ പറയുന്നു. നല്ല സന്തോഷത്തോടു കഴിഞ്ഞ കുഞ്ഞാ... അവൻ വേറെ ഒരു പെണ്ണിന്റെ പുറകെയും പോയിട്ടില്ല. മോന് എന്തോ ഓപ്പറേഷൻ കഴിഞ്ഞെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു, എന്താണെന്ന് അറിയില്ലെന്നും കരഞ്ഞുകൊണ്ട് 'അമ്മ പറയുന്നു.

വിദ്യയുടെ ആത്മഹത്യയ്ക്ക് ശേഷം മറ്റൊരു വിവാഹം കഴിക്കാൻ മഹേഷ് തീരുമാനിച്ചിരുന്നു. ഒരു വനിതാ കോൺസ്റ്റബിളുമായി പുനർവിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തിന് മുന്നോടിയായി വീട് മോടിപിടിപ്പിക്കുകയുമുണ്ടായി. എന്നാൽ, മഹേഷിന്റെ സ്വഭാവം മനസിലാക്കിയ പൊലീസുകാരി ബന്ധത്തിൽ നിന്നും പിന്മാറി. തുടർന്ന് പിന്തുടർന്ന് ശല്യം ചെയ്തപ്പോൾ ഇവർ മഹേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.

ഈ കേസിൽ അടുത്ത ദിവസം മഹേഷ് ഹാജരാകേണ്ടതായിരുന്നു. വിവാഹം മുടങ്ങിയത് മുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് 'അമ്മ പറയുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യം മഹേഷ് സമ്മതിച്ചു. മകൾ നക്ഷത്ര, അമ്മ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും പോലീസ് പറയുന്നു.

അതിനിടെ വിദ്യയുടെ മരണത്തിൽ അമ്മയെയും പ്രതി മഹേഷിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. മഹേഷിനെതിരെ വിദ്യയുടെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. 'അപ്പൂപ്പനും അമ്മൂമ്മയും, അന്ന് ചിന്തിച്ചത് ഈ കുഞ്ഞിന് അമ്മയെ നഷ്ടമായി, കുഞ്ഞ് ഒരു പ്രായമായി വരുമ്പോൾ അച്ഛനും, അമ്മയും ഇല്ലാത്ത കുഞ്ഞായി വളരേണ്ട എന്ന് കരുതിയിട്ടാണ്.

അച്ഛൻ ജയിൽ പുള്ളിയാണെന്ന് വന്നാൽ ഒരു പെൺ കൊച്ചിന്റെ ഭാവിയെ അത് ബാധിക്കുമെന്ന് കരുതി. ഈ സ്നേഹവും, വാത്സല്യവും മഹേഷിനോട് അവർ കാണിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് അന്ന് അവർ കേസ് കൊടുക്കാതിരുന്നത്. അന്ന് അവര് കേസ് കൊടുക്കാത്തതിന് ഇന്ന് പശ്ചാത്തപിക്കുന്നുണ്ട്. എങ്കിൽ കുഞ്ഞ് നക്ഷത്ര അവർക്കൊപ്പം ജീവനോടെ ഉണ്ടായേനെ എന്ന് നാട്ടുകാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (5 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (6 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (9 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (9 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (9 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (11 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (11 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (11 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (11 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (12 hours ago)

Malayali Vartha Recommends