Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

ബെയ് ലര്‍ യന്ത്രം കുട്ടനാടന്‍ പാടശേഖരങ്ങള്‍ കീഴടക്കുന്നു, കൊയ്ത്ത് കഴിഞ്ഞാല്‍ പാടം തീയിടുന്ന കാലം ഇനി പഴങ്കഥ!

31 MARCH 2019 04:04 PM IST
മലയാളി വാര്‍ത്ത

കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തെ വൈക്കോല്‍ കെട്ടുകളാക്കുന്ന യന്ത്രം 'ബെയ്ലര്‍' കര്‍ഷകര്‍ക്ക് പ്രിയങ്കരനാകുന്നു. ബെയ്ലര്‍, പാടശേഖരങ്ങള്‍ കീഴടക്കാന്‍ എത്തിയതോടെ കൊയ്ത്തു കഴിഞ്ഞ് പാടം തീയിട്ട് കത്തിച്ചു കളയുന്ന കാലവും കഴിയുന്നു. ഒരോ നെല്‍ക്കതിരുകളും കച്ചിയാകുന്നതോടെ അത് സ്വന്തമാക്കാന്‍ ആവശ്യക്കാരും ഏറെയായതോടെ വൈക്കോലിനും ഡിമാന്റായി.

കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തെ വൈക്കോല്‍ ശേഖരിക്കാന്‍ തൊഴിലാളികളെ കിട്ടാതെ വന്നതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരുന്നു. ഈ അവസരത്തിലാണ് ബെയ്ലര്‍ യന്ത്രത്തിന്റെ വരവ്. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കഴിഞ്ഞ വര്‍ഷമാണ് ബെയ്ലര്‍ എത്തുന്നത്. കഴിഞ്ഞവര്‍ഷം ചില പാടങ്ങളില്‍ വൈക്കോല്‍ കെട്ടിയിരുന്ന ബെയ്ലര്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും ഇത്തവണ സജീവമായിക്കഴിഞ്ഞു.

ആളുകള്‍ പാടശേഖരത്ത് ഇറങ്ങി കൊയ്ത്ത് സജീവമായിരുന്ന കാലത്ത് നല്ല വൈക്കോല്‍ കിട്ടിയിരുന്നു. പിന്നീട് കൊയ്ത്തു മെതിയന്ത്രം ഉപയോഗിച്ചു തുടങ്ങിയതോടെയാണ് വൈക്കോല്‍ പാഴായി കൊണ്ടിരുന്നത്. വൈക്കോല്‍ പാഴാക്കാതെ കെട്ടുകളാക്കുന്ന യന്ത്രം പാടത്തിറക്കി. ട്രാക്ടറില്‍ ഘടിപ്പിച്ച യന്ത്രമാണ് ബെയ്ലര്‍. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ നിന്ന് യന്ത്രം ഉപയോഗിച്ച് കെട്ടുകളാക്കി എടുക്കുകയാണ് ചെയ്യുന്നത്.

യന്ത്രം കൊയ്തിട്ടിരിക്കുന്ന വൈക്കോലിനു മുകളിലൂടെ ഓടിക്കുമ്പോള്‍ പ്രൊപ്പല്ലറില്‍ ചുറ്റി കെട്ടുകെട്ടായി തീരും. ഒരു മണിക്കൂര്‍ കൊണ്ട് 60 കെട്ടുകള്‍ വരെ തയാറാക്കും. 22 കിലോ വീതമുള്ള കെട്ടുകളാക്കിയാണ് വൈക്കോല്‍ മാറ്റുന്നത്. ഒരു ഹെക്ടറിലെ വൈക്കോല്‍ വിറ്റാല്‍ 12,500 രൂപ കര്‍ഷകര്‍ക്ക് ലഭിക്കും. വൈക്കോലിന് നല്ല ചെലവാണെന്ന് കര്‍ഷകരും പറയുന്നു.

പശുഫാം, കൂണ്‍ വളര്‍ത്തല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നാണ് ആവശ്യക്കാര്‍ ഏറെയും വരുന്നത്. ചെറിയ കെട്ടുകളായതിനാല്‍ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകാനും അതുപോലെ തുറുവാക്കേണ്ട ആവശ്യവുമില്ല. തൊഴുത്തിലോ ടെറസിലോ മഴയും വെയ്‌ലും ഏല്‍ക്കാതെ എത്രനാള്‍ വേണമെങ്കിലും സൂക്ഷിച്ചുവെക്കാനും ബെയ്‌ലര്‍ കച്ചിക്കു കഴിയും. തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുമായി നൂറുകണക്കിന് യന്ത്രങ്ങളാണ് വിവിധ പാടശേഖരങ്ങളില്‍ എത്തിയിട്ടുള്ളത്.

സര്‍ക്കാരോ, ക്ഷീരവികസന വകുപ്പോ മുന്‍കൈയെടുത്ത് ഈ കച്ചി സംഭരിച്ചുവെച്ചാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുകയും പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കാരണമാകുകയും ചെയ്യും.തൊഴിലാളികള്‍ കൊയ്‌തെടുക്കുന്ന വൈക്കോല്‍ ആവശ്യത്തിനു ലഭിക്കാതായതോടെയും, പുല്ലിന്റെ കടുത്തക്ഷാമവും, കാലിത്തീറ്റയുടെ ക്രമാതീതമായ വിലവര്‍ധനയും യന്ത്രത്തിലൂടെ ലഭിക്കുന്ന വൈക്കോലിനു പ്രിയമേറാന്‍ കാരണമായത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍നിന്നും ഏജന്റുമാരെത്തി വൈക്കോല്‍ കൊയ്ത്തിനു മുമ്പേ കരാര്‍ എടുക്കുകയും പിന്നീട് കൊയ്ത്ത് കഴിയുന്നതോടെ തിരി പിരിക്കുന്ന വിദഗ്ധ സംഘത്തെ എത്തിച്ച് തിരിയാക്കിക്കൊണ്ട് പോവുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ യന്ത്രക്കൊയ്ത്ത് ആരംഭിച്ചതോടെ ഇത്തരം സംഘങ്ങളുടെ വരവും നിലച്ചു.

ഇതോടെ കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങളില്‍ തന്നെ വൈക്കോല്‍ കൂന കൂടി കിടക്കുകയും നിശ്ചിത സമയപരിധി കഴിയുന്നതോടെ തീയിട്ടു നശിപ്പിക്കുകയുമായിരുന്നു. ഈ തീ പടര്‍ന്നു പിടിച്ച് വിളവെടുപ്പിനു പാകമായി കിടക്കുന്ന നെല്ല് കത്തി നശിക്കുകയും സമീപപുരയിടത്തില്‍ തീ പടര്‍ന്ന സംഭവവും നിരവധിയായിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊൻമുടി ടൂറിസം കേന്ദ്രത്തിലേക്ക് ...  (18 minutes ago)

ഒരു വർഷത്തിൽ രണ്ട് ആണുങ്ങളെ ചതിച്ച് കുത്തുപാള എടുപ്പിച്ച പെണ്ണ്..! അതിജീവിതയെ വലിച്ച് കീറി ഉപ്പിലിട്ട് രാഹുൽ ഈശ്വർ...!  (30 minutes ago)

ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം 56 മരണം..  (40 minutes ago)

മ​ല​യാ​ളി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മരണമടഞ്ഞു  (56 minutes ago)

മിന്നുമണിയെ സ്വന്തമാക്കി ‍ഡൽഹി  (1 hour ago)

. അമ്മാവൻ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്‌ക്ക്  (1 hour ago)

മലയാളിയും ​ഗോൾ കീപ്പർ ഇതിഹാസവുമായ  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

ശ്രീലങ്ക ജയിച്ചതോടെ സിംബാബ്‌വെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി...  (1 hour ago)

പാസിലെ സമയക്രമം കൃത്യമായി പാലിക്കണം.... വ്യാജ പാസുമായി എത്തുന്നവരെ കടത്തിവിടരുത്.  (2 hours ago)

ഉടുതുണിയില്ലാതെ രാഹുലിനെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസ് പ്ലിംഗ്..!CM ഓഫീസിൽ തലകറങ്ങി വീണ് യുവതി..പാലക്കാട് പൊട്ടിത്തെറി ..!!  (2 hours ago)

കല്ലറ സരസമ്മ അന്തരിച്ചു.... സംസ്‌കാരം 29ന് വൈകിട്ട് മൂന്നിന്  (2 hours ago)

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാഷണൽ ​ഗാർഡ് അം​ഗം മരിച്ചു  (3 hours ago)

പേരും പ്രശസ്തിയും ലഭിക്കുവാനും പാരിതോഷികം കരസ്ഥമാകുവാനും ഇന്ന്അവസരം ലഭിക്കും  (3 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍  (3 hours ago)

Malayali Vartha Recommends