Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു


ശബരിമലസ്വർണക്കൊള്ളക്കേസ്.... അതിനിർണായക ഫോറൻസിക് പരിശോധനാ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്.ഐ.ടിക്ക് കൈമാറി, നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും, ദേവസ്വം ബെഞ്ച് പരിഗണിച്ച ശേഷമാവും തുടർനടപടികളുണ്ടാവുക

വാണിജ്യാടിസ്ഥാനത്തില്‍ പുഷ്പ കൃഷി കേരളത്തില്‍

30 DECEMBER 2014 01:32 PM IST
മലയാളി വാര്‍ത്ത.

തൊണ്ണൂറുകളുടെ മധ്യത്തില്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പുഷ്പ കൃഷി ആരംഭിച്ചപ്പോള്‍ അതിനു മുന്നിട്ടിറങ്ങിയ തമിഴ്‌നാടും കര്‍ണാടകയും ഈ രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ വളര്‍ച്ച നേടിക്കഴിഞ്ഞു. ബാംഗ്ലൂരിലെ ഫാമുകളില്‍ വിടരുന്ന പൂക്കളുടെ മുപ്പതു ശതമാനവും വാങ്ങി ഉപയോഗിക്കുന്ന കേരളത്തില്‍ ഇന്നും വാണിജ്യ പുഷ്പ കൃഷിയെ കൃഷി വകുപ്പും ഗവേഷകരുമെല്ലാം പുതിയ സംരംഭമായാണ് കാണുന്നത്.
തൃശൂര്‍ ജില്ലയില്‍ ചാലക്കുടിക്കടുത്ത് കൂര്‍ക്കമറ്റം വലിയ തറയില്‍ വര്‍ഗീസ് ഫിലിപ്പ് സ്വന്തം പുരയിടത്തില്‍ ആറായിരം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുളള പോളി ഹൗസ് ഒരുക്കിയത് കേരളത്തിന്റെ പുഷ്പ വിപണിയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടാണ്.
നാലായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുളള ഒറ്റ പോളി ഹൗസിനുളളില്‍ റോസും ആയിരം ചതുരശ്ര മീറ്റര്‍ വരുന്ന രണ്ട് പോളി ഹൗസുകളിലായി ജര്‍ബറയുമാണ് കൃഷി ചെയ്യുന്നത്.
ഏകദേശം ഒന്നേകാല്‍ കോടി രൂപ മുതല്‍മുടക്കില്‍ ഫെര്‍ട്ടിഗേഷന്‍, ഫോഗിങ്, കൂള്‍ ചേമ്പര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാമൊരുക്കി ഒരു വര്‍ഷം മുമ്പു മാത്രം തുടങ്ങിയതാണ് ഈ പോളി ഹൗസ്. ഇപ്പോള്‍ നാല്‍പതിനായിരം റോസാച്ചെടികളും ഇരുപതിനായിരം ജര്‍ബറച്ചെടികളുമാണ് അദ്ദേഹത്തിന്റെ പോളി ഹൗസിലുള്ളത്.കേരളത്തിലെ മിക്ക സ്ഥലങ്ങളിലെയും കാലാവസ്ഥ പുഷ്പ കൃഷിക്ക് ഇണങ്ങുന്നതല്ല എന്ന പൊതു ധാരണ തെറ്റാണെന്ന് വര്‍ഗീസ് തിരുത്തുന്നു
ഒരു ജര്‍ബറച്ചെടി മൂന്നു വര്‍ഷത്തേക്കാണ് ആദായം നല്‍കുകയെങ്കില്‍ റോസിന്റെ ആദായം ഏഴു വര്‍ഷം വരെ നീളും. ഒരു ജര്‍ബറ തൈ വാങ്ങി നട്ടു വരുമ്പോഴേക്കും 50 രൂപ ചെലവ് വരും. റോസിന് പത്തു രൂപയും.
ഒരു ചതുരശ്ര മീറ്ററില്‍ പത്തു ചെടിവരെ നടാം. അതായത്, ആയിരം ചതുരശ്രമീറ്റര്‍ പോളി ഹൗസില്‍ പതിനായിരം ചെടികള്‍. ജര്‍ബറയില്‍ നിന്ന് മൂന്നാം മാസം മുതലും റോസില്‍ നിന്ന് ആറാം മാസം മുതലും പൂക്കള്‍ ശേഖരിച്ചു തുടങ്ങി. ഒരു ജര്‍ബറ ചെടിയില്‍ നിന്ന് ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് 50 പൂക്കള്‍ ലഭിക്കും.
പൂവൊന്നിന് ശരാശരി വില മൂന്നു രൂപ. വര്‍ഷം ഒരു ചെടിയില്‍ നിന്ന് 150 രൂപ എന്നു കണക്കാക്കിയാല്‍ പോലും ആയിരം ചതുരശ്ര മീറ്ററിലെ പതിനായിരം ചെടികളില്‍ നിന്നു വര്‍ഷം പതിനഞ്ച് ലക്ഷം രൂപ ചുരുങ്ങിയത് വരുമാനം.
ഏക്കറിന് മുന്നൂറു കിലോ കണക്കാക്കി കുമ്മായം ചേര്‍ത്ത് മണ്ണ് ഉഴുതു മറിച്ചു. ചാണകപ്പൊടി, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവയും വെളളം സംഭരിച്ചു നിര്‍ത്താനുതകുന്ന ചകിരിച്ചോറും ചെടികളുടെ വേരുകള്‍ക്ക് അനായാസം സഞ്ചരിക്കാനായി മണ്ണിനിളക്കം നല്‍കാന്‍ നെല്ലിന്റെ ഉമിയും ചേര്‍ത്തു തട (ബെഡ്ഡ്) ങ്ങള്‍ തയാറാക്കി. കുമിള്‍ ബാധയെ പ്രതിരോധിക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒരു ലീറ്റര്‍ വെളളത്തില്‍ 35 മി. ലീറ്റര്‍ എന്ന കണക്കില്‍ തടത്തിലൊഴിച്ചു.തടം തയാറാക്കുമ്പോള്‍ ജര്‍ബറയ്ക്കു ചേര്‍ക്കുന്നതിന്റെ നാലിരട്ടി വളം റോസിനു ചേര്‍ക്കും.
വിപണനമാര്‍ഗം ഉറപ്പാക്കിയശേഷമേ കൃഷിക്കിറങ്ങാവൂ എന്നു വര്‍ഗീസ് ഓര്‍മിപ്പിക്കുന്നു. പുഷ്പാലങ്കാരങ്ങള്‍ ചെയ്യുന്നവര്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവരുമായുളള സഖ്യത്തിലൂടെ സ്ഥിര വിപണി ഉറപ്പാക്കണം.
പുഷ്പാലങ്കാരങ്ങളിലെ പൂക്കള്‍ വളരെ വേഗം വാടിപ്പോകാതിരിക്കാന്‍ പൂക്കള്‍ കുത്തിവയ്ക്കുന്ന ഫ്ളോറല്‍ ഫോം ബക്കറ്റിലെ വെളളത്തില്‍ സാവധാനം കുതിര്‍ന്ന് മുങ്ങാന്‍ സമയം നല്‍കണം. വേഗത്തില്‍ മുക്കിപ്പൊക്കിയെടുക്കുന്ന ഫോമിന്റെ പുറം നന്നായി നനഞ്ഞിരിക്കുമെങ്കിലും ഉളളില്‍ ധാരാളം വെളളമെത്താത്ത വായു അറകള്‍ ഉണ്ടാവും. ഇതില്‍ കുത്തിവയ്ക്കുന്ന പൂന്തണ്ടുകള്‍ വെളളം കിട്ടാതെ വാടും.പൂന്തണ്ട് ഒന്ന് കുത്തിയശേഷം വലിച്ചൂരി വീണ്ടും കുത്തേണ്ടി വന്നാല്‍ തണ്ടിന്റെ അഗ്രം ഒരിഞ്ച് മുറിച്ചുകളയണം. ശുദ്ധ ജലത്തില്‍ സില്‍വര്‍ നൈട്രേറ്റോ ആലം പൗഡറോ നേരിയ അളവില്‍ ചേര്‍ത്തശേഷം വച്ചാല്‍ ദിവസങ്ങളോളം പൂക്കള്‍ ഫ്രഷ് ആയി നിലനില്‍ക്കും. മൂന്നു ദിവസം കൂടുമ്പോഴെങ്കിലും വെളളം മാറ്റുകയും വേണം.ഫാനിന്റെ കീഴില്‍ ഫ്‌ളവര്‍ വെയ്‌സുകള്‍ വയ്ച്ചാല്‍ കാറ്റില്‍ പൂവിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെട്ട് അതു വേഗത്തില്‍ വാടി വീഴും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (10 minutes ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (17 minutes ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (21 minutes ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (46 minutes ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (58 minutes ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (1 hour ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (1 hour ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (1 hour ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (2 hours ago)

വായു മലിനീകരണം രൂക്ഷം.  (2 hours ago)

ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.  (2 hours ago)

 ഇത്തവണയും ജയം ഇന്ത്യക്കൊപ്പം  (2 hours ago)

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും...  (2 hours ago)

നാളെ വൈകിട്ട് 6ന് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടില്ല  (2 hours ago)

പത്ത് ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക  (3 hours ago)

Malayali Vartha Recommends