ഈ ഭൂമി മലയാളം കണ്ട ഏറ്റവും വലിയ കള്ളന്മാർ, ജോയ്- ജോസുമാർക്കെതിരെ തെറിയഭിഷേകം നടത്തി സഹോദരൻ പോൾ ആലുക്ക, തനിക്ക് കിട്ടേണ്ടിയിരുന്നു പണം, ജോസ് അടിച്ചുമാറ്റി, കുടിച്ച് കൂത്താടി നടന്ന ജോസും ജോയിയും, അപ്പൻ ആദ്യ സ്വർണ്ണപീടിക തൃശൂരിൽ തുറന്നപ്പോൾ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല, എല്ലാ ഉത്തരാവാദിത്വവും ഏറ്റെടുത്ത എന്നേ അവസാനം ഇവർ ചതിച്ചു, ആലുക്കാസ് കുടുംബത്തിലെ അന്തർ സംഘർഷങ്ങൾ പരസ്യമാകുന്നു....!

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ജൂവലറി ഗ്രൂപ്പാണ് ആലുക്കാസ്. 1964 ൽ തൃശൂരിലെ എ.ജെ വർഗീസ് തുടങ്ങിയ ഒറ്റമുറിയിലെ സ്വർണ്ണക്കടയിൽ നിന്ന്, ലോകമാകെ പടർന്ന് പന്തലിച്ച കഥയാണ് ആലുക്കാസിന് പറയാനുള്ളത്. 2002ൽ ആലുക്കാസ് കുടുംബം ഭാഗം വെച്ചതോടെ, ജോസ് ആലുക്കാസ്, പോൾ ആലുക്കാസ്, ജോയി ആലുക്കാസ്, ഫ്രാൻസിസ് ആലുക്കാസ് എന്ന നാലു ഗ്രൂപ്പുകൾ ആയാണ് ഇവർ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.
8000 കോടിയിലേറെ ആസ്തിയുള്ള ജോയ് ആലുക്കാസും, 5000 കോടിയോളം ആസ്തിയുള്ള ജോസ് ആലുക്കാസും, വർഷങ്ങളായി കേരളത്തിലെയും ഗൾഫിലെയും ഗോൾഡ് -ഡയമണ്ട് വിൽപ്പന രംഗത്ത് സജീവമാണ്.ഇതിൽ മൂത്ത സഹോരനായ ജോസിന്റെയും, മൂന്നാമത്തെയാളായ ജോയിയുടെ സ്ഥാപനങ്ങളാണ് ശതകോടികളുടെ പ്രാജക്റ്റുമായി മുന്നോട്ടുപോകുന്നത്.
എന്നാൽ ഇവർക്കിരെ അതിശക്തമായി രംഗത്ത് എത്തിയിരിക്കയാണ്, രണ്ടാമത്തെ സഹോദരനായ, കൊച്ചുപാലു എന്ന പോൾ ആലുക്ക. വേൾഡ് വിഷൻ എന്ന യൂട്യൂബ് ചാനലിലെ 'തുറന്നു പറച്ചിലുകൾ' എന്ന തലക്കെട്ടിട്ട മോണോലോഗ് സംഭാഷണത്തിൽ, പോൾ തന്റെ സഹോദരന്മാർക്കെതിരെ ശരിക്കും തെറിയഭിഷേകമാണ് നടത്തുന്നത്. ഈ ഭൂമി മലയാളം കണ്ട ഏറ്റവും വലിയ കള്ളന്മാരാണ് ഈ രണ്ടുപേരുമെന്നാണ് പോൾ പറയുന്നത്.
കുടുംബത്തിലെ പലരെയും ഇവർ കടക്കെണിയിലാക്കി, ജോസ് ആലുക്ക ഒരു മാഫിയ നേതാവിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.തനിക്ക് കിട്ടേണ്ടിയിരുന്നു പണം, ജോസ് അടിച്ചുമാറ്റി. കുടിച്ച് കൂത്താടി നടന്ന ജോസും ജോയിയും, അപ്പൻ എ.ജെ വർഗീസ് തൃശൂരിൽ ആദ്യ സ്വർണ്ണപീടിക തുറന്നപ്പോൾ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല, താനാണ് എല്ലാ ഉത്തരാവാദിത്വവും ഏറ്റെടുത്തുതെന്നും അവസാനം ഇവർ തന്നെ ചതിച്ചുവെന്നും പോൾ ആരോപിക്കുന്നു.
ജോസ് ആലുക്കക്ക് എഴുത്തും വായനയും പോലും അറിയില്ലെന്നുള്ള അതിഗുരുതരമായ ആരോപണവും പോൾ ഉന്നയിക്കുന്നുണ്ട്.എന്റെ 14 വയസ്സുതൊട്ട്, 1968 മുതൽ ഞാൻ പീടികയിൽ ഫുൾ എൻഗേജ്ഡ് ആണ്. ജോസിന് എഴുത്തും വായനയും അറിഞ്ഞുകൂടാ. അപ്പോൾ അവന് പീടികയിലെ ഒരു കാര്യങ്ങളും അറിയില്ല. ബന്ധവും ഇല്ല. കാലത്ത് പത്ത് പത്തരക്ക് വന്നാൽ 12 മണിക്ക് അവന് ഫസ്റ്റ് റൗണ്ട് കുടിക്കാൻ പോകണം.
അതുകഴിഞ്ഞാൽ പിന്നെ അവൻ എല്ലാ ഈ രണ്ട് മണിക്കൂറിലും ചാർജ് ചെയ്യും. അങ്ങനെ എട്ട് ഒമ്പത് ചാർജ് കഴിഞ്ഞിട്ടാണ്, രാത്രി ഒരു മണി രണ്ടുമണിയോടെയാണ്, സാധാരണ നിലക്ക് ,ജോസ് വീട്ടിലെത്താറുള്ളതെന്നും അദ്ദേഹം പറയുന്നു. അതേസമയം മറ്റ് രണ്ട് ഗ്രൂപ്പുകളെപ്പോലെ ഉയരാൻ കഴിയാത്തതിന്റെ കൊതിക്കെറുവാണ് പോളിന് ഉള്ളതെന്നുമാണ് ഇവരുമായി ബന്ധപ്പെട്ടവർ പറയുന്നത്.
https://www.facebook.com/Malayalivartha


























