Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

അത്യുഷ്ണത്തില്‍ കേരളം വിയര്‍ക്കുന്നു

25 APRIL 2019 03:52 PM IST
മലയാളി വാര്‍ത്ത

കത്തിജ്വലിക്കുകയാണ് സൂര്യന്‍... വേനല്‍ച്ചൂട് ദിനംപ്രതി കുതിച്ചുയരുകയാണ്... ഫ്‌ളാറ്റുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തരിശുഭൂമിയുമുള്ള പ്രദേശങ്ങളിലെ ചൂട് വളരെയേറെയാണ്. ഇവ സൂര്യനില്‍ നിന്നുള്ള ചൂട് ആഗിരണം ചെയ്യുന്നത് കൂടുകയും പുറത്തേക്ക് വിടുന്നത് കുറയുന്നതോടും കൂടി പരിസരത്ത് ചൂട് ക്രമാതീതമായി വര്‍ദ്ധിക്കും. അന്തരീക്ഷ ആര്‍ദ്രത കൂടുന്നതും ചൂട് കൂടാന്‍ കാരണമാകുന്നുണ്ട്. പ്രളയം കഴിഞ്ഞ കേരളത്തില്‍ കാര്യമായ മഴ പെയ്തില്ല. കൂടെ വടക്കേ ഇന്ത്യയില്‍നിന്ന് ചൂടുകാറ്റും എത്തുന്നുണ്ട്. ഇതെല്ലാം ചൂട് വര്‍ദ്ധിപ്പിക്കുന്ന കാരണങ്ങളാണ്. വേനല്‍മഴ എത്തിയില്ലെങ്കില്‍ സംസ്ഥാനം വരുംനാളുകളില്‍ ചുട്ടുപൊള്ളും. സൂര്യതാപമേല്‍ക്കുന്ന സംഭവങ്ങള്‍ ദിവസത്തോറും കൂടിവരികയാണ്. ഇതിനോടൊപ്പം, കുടിവെള്ള പ്രശ്‌നവും. വേനലില്‍ ആശ്വാസമായി ആശ്രയിക്കുന്ന പാനീയങ്ങളാകട്ടെ എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തിലും ആശങ്കയുണ്ട്. 

വേനല്‍ക്കാലത്ത് വഴിയരികുകളില്‍ ജ്യൂസ് വില്‍പ്പന കേന്ദ്രങ്ങള്‍ മുളച്ചുപൊങ്ങും. തണ്ണിമത്തന്‍, പൊട്ടുവെള്ളരി ജ്യൂസുകളാണ് പ്രധാനമായും വില്‍പ്പന നടത്തുന്നത്. എന്നാല്‍, ഇവയ്ക്കുപയോഗിക്കുന്ന വെള്ളത്തിന്റെയും ഐസിന്റെയും നിലവാരവും എത്രത്തോളമുണ്ടെന്നാണ് അറിയാത്തത്. വൃത്തിഹീനമായ ചുറ്റുപാടില്‍ തയ്യാറാക്കുന്ന ഇത്തരം പാനീയങ്ങള്‍ മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദി തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ഫുഡ് സേഫ്റ്റി ലൈസന്‍സുള്ളവര്‍ ഭൂരിഭാഗവും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഐസ് തന്നെയാണ് ഉപയോഗിക്കാറ്. എന്നാല്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ ഇതൊന്നും കാര്യമാക്കാറില്ല. വരുമാനം മാത്രമാണ് ഇവരുടെ ലക്ഷ്യം. ആരോഗ്യവകുപ്പ് അധികൃതരും മറ്റും ഇത്തരക്കാരെ ഒഴിപ്പിക്കാറുണ്ട്. എന്നാല്‍, ഉടനെ ഇവര്‍ അടുത്ത ജങ്ഷനില്‍ കച്ചവടം തുടങ്ങുന്നതാണ് രീതി.



വേനല്‍ക്കാലത്തെ അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ശരീരം കൂടുതല്‍ വിയര്‍ക്കും. ഇത് ജലവും ലവണങ്ങളും ശരീരത്തില്‍ നിന്ന് നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍, ആവശ്യത്തിന് വെള്ളം ഭക്ഷണത്തില്‍ എല്ലായ്‌േപ്പാഴും നിലനിര്‍ത്തണം. അല്ലാത്തപക്ഷം നിര്‍ജലീകരണം വരാന്‍ സാധ്യതയുണ്ട്. കുറഞ്ഞത് രണ്ടര ലിറ്റര്‍ വെള്ളം ദിവസവും കുടിക്കാന്‍ ശ്രമിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം ദാഹശമനിയായി ഉപയോഗിക്കാം. വെയിലത്ത് ജോലിചെയ്യുന്നവര്‍ ഉപ്പുചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. 

വേനല്‍ക്കാലത്ത് ആഹാരത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പോഷകങ്ങളും ജീവകങ്ങളും ധാതുലവണങ്ങളുമൊക്കെ അടങ്ങിയ ഭക്ഷണമാണ് വേനലിനെ ചെറുക്കാന്‍ നല്ലത്. വേനല്‍ക്കാലങ്ങളില്‍ സുലഭമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വേനല്‍ക്കാല ഭക്ഷണം എളുപ്പത്തില്‍ ദഹിക്കുന്നവയാകണം. തവിടുള്ള അരി, ഗോതമ്പ്, ബാര്‍ലി തുടങ്ങിയവ ഉള്‍പ്പെടുത്തണം. എരിവ്, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. വേനല്‍ക്കാലത്ത് മാംസാഹാരവും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. കാപ്പി, ചായ മുതലായവയുടെ ഉപയോഗം കുറയ്ക്കണം. വേനല്‍ക്കാലത്ത് ഫ്രിഡ്ജില്‍ തണുപ്പിച്ചെടുക്കുന്ന വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സൂര്യതാപമേറ്റ് പൊള്ളലേല്‍ക്കുന്ന സംഭവങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കടുത്ത ദാഹം, തളര്‍ച്ച, ബോധക്ഷയം, തൊലിപ്പുറത്ത് കരുവാളിപ്പ്, ചുവന്ന പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. വെയില്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കുകയാണ് ഇതിനെ തടയാനുള്ള പോംവഴി. 

വേനല്‍ക്കാലത്ത് സാധാരണ കണ്ടുവരുന്നതാണ് 'വൈറല്‍ പനി'. കഠിനമായ തലവേദന, ശരീരവേദന, പനി എന്നിവയാണ് ലക്ഷണങ്ങള്‍. രോഗിയുടെ ശ്വാസോച്ഛ്വാസം, ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് പകരുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് വൈറല്‍ പനിക്ക് പ്രധാന കാരണം. പൊടിയും ചൂടും ശരീരത്തില്‍ അടിക്കുമ്പോള്‍ വേനല്‍ക്കാലത്ത് ചര്‍മരോഗങ്ങള്‍ കൂടാനും കാരണമാകുന്നുണ്ട്. ബാക്ടീരിയ, വൈറസ് എന്നിവമൂലം ഉണ്ടാക്കുന്ന അണുബാധയാണ് വേനല്‍ക്കാലത്ത് കണ്ടുവരുന്ന നേത്രരോഗങ്ങളുടെ പ്രധാന കാരണം മേയ് അവസാനം വരെ നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാലത്ത് വേണ്ടപോലെ ആരോഗ്യം കാത്തുസൂക്ഷിച്ചില്ലെങ്കില്‍ രോഗത്തിന്റെ പിടിയില്‍ പെടാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും:കുറിപ്പുമായി കൊല്ലം സുധിയുടെ മകന്‍  (26 minutes ago)

അന്ന് ആ സിനിമ ബാന്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു  (57 minutes ago)

ഉത്തരാഖണ്ഡില്‍ സംഘര്‍ഷാവസ്ഥ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞു  (1 hour ago)

പടക്കളം മാർക്കറ്റിംഗിലെ ഗെയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ  (1 hour ago)

അടിനാശം വെള്ളപ്പൊക്കം ടൈറ്റിൽ ലോഞ്ച് ശോഭന നിർവ്വഹിച്ചു  (1 hour ago)

ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ തഗ്ഗ് സി.ആർ 143/24 എത്തുന്നു  (2 hours ago)

വിഴിഞ്ഞത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി: എവിടെയാണെന്ന് വ്യക്തതമാക്കാത്ത ബോംബ് ഭീഷണി സന്ദേശം എത്തിയത് മലപ്പുറത്ത്  (2 hours ago)

തിന്നര്‍ അബദ്ധത്തില്‍ കുടിച്ച അഞ്ചു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍  (3 hours ago)

ഞാന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്; കുട്ടികള്‍ തന്നെ കണ്ട് പഠിക്കരുതെന്ന് വേടന്‍  (3 hours ago)

പാക് പട്ടാള ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ; ഇന്ത്യയ്ക്ക് പണി എളുപ്പമായി  (3 hours ago)

PAKISTAN അമേരിക്കന്‍ സഹായം തേടി;  (4 hours ago)

Hafiz Saeed's Security ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷ  (4 hours ago)

ജിമ്മിയുടെയും, ജോസഫിന്റെയും ഫോൺ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഭീകരം; ശബ്ദ സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്; ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസ  (4 hours ago)

കറാച്ചിയും വിറച്ച ഭൂചലനം; പാകിസ്ഥാന്‍ ആണവപരീക്ഷണം നടത്തിയെന്ന് അമേരിക്ക  (5 hours ago)

കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

Malayali Vartha Recommends