5ജി യിൽ വേഗത്തിൽ ഖത്തർ ; ലോക രാഷ്ട്രങ്ങളിൽ ആദ്യ 5ജി സേവനം ജനങ്ങൾക്ക് സമ്മാനിച്ച് ഖത്തർ ഭരണകൂടം
5ജി സേവനമെന്ന മഹത് ലക്ഷ്യം കരസ്ഥമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി ഖത്തർ മാറി. പൊതുമേഖലാ സ്ഥാപനമായ ഉരീദുവാണ് 5ജി സാങ്കേതികവിദ്യ 3.5ജിഗാഹെഡ്സ് സ്പെക്ട്രം ബാന്‍ഡ് വഴി ഉപഭോക്താക്കളിലേക്കെത്തിച്ച് റെക്കോര്‍ഡിട്ടത്.
ഇതോടെ ഇന്റര്‍നെറ്റ് വേഗത നിലവിലെ സെക്കൻഡിൽ 256 എം ബി എന്ന നിരക്കിൽ നിന്നും ഇരട്ടിയിലധികമായി സെക്കൻഡിൽ 10 ജിബി വരെയായി ഉയരും. അയല്രാജ്യങ്ങളടക്കമുള്ളവര് കടുത്ത ഉപരോധവുമായി ഖത്തറിനെ ഒറ്റപ്പെടുത്തുന്ന വേളയിലും രാജ്യത്തെ സാങ്കേതിക പുരോഗതിയാണ് 5ജിയുടെ അവതരണത്തിലൂടെ വ്യക്തമാകുന്നത്.
5ജിയുടെ അവതരണത്തിലൂടെ ചരിത്രത്തിലേക്കുള്ള മഹത്തായ ചുവടുവെപ്പാണ് ഖത്തറും പൊതുമേഖലാ ടെലികോം സ്ഥാപനമായ ഉരീദുവും നടത്തിയിരിക്കുന്നതെന്നും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന ആദ്യ ജനതയായി ഖത്തര്‍ ജനത മാറിയിരിക്കുന്നുവെന്നും ഉരീദു ഖത്തര്‍ സി ഇ ഒ വലിദ് അല്‍ സഈദ് പറഞ്ഞു.
വാണിജ്യസ്ഥാപനങ്ങളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത 5ജി സര്‍വീസ് പ്രവര്‍ത്തനക്ഷമമാണ്. എന്നാല്‍ ഉപഭോക്താക്കളെ സംബന്ധിച്ച് 5ജിയെ പിന്തുണക്കുന്ന മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ വിപണിയില്‍ അവതരിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും.
അടുത്ത വര്‍ഷം ജൂണ്‍ അവസാനത്തോടെ മാത്രമേ ഇത്തരം മൊബൈലുകള്‍ വിപണിയില്‍ അവതരിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ 5ജി സേവനം ലഭ്യമാക്കിയിട്ടുള്ളത്. ലഗൂണ, കതാറ കള്‍ച്ചറല്‍ വില്ലേജ്, വെസ്റ്റ് ബേ, കോര്‍ണിഷ്, സൂഖ് വാഖിഫ് എന്നിവ ഇതിലുള്‍പ്പെടും.
മൂന്ന് മാസത്തിനുള്ളില്‍ ഖത്തര്‍ ജനതയുടെ 85 ശതമാനവും കവര്‍ ചെയ്യുന്നതിനായി 100 5ജി സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ഉരീദുവിെന്റ പദ്ധതി. പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നതിന് 1200 സ്റ്റേഷനുകളാണ് ഉരീദു സ്ഥാപിക്കുക.
https://www.facebook.com/Malayalivartha