പോളിടെക‌്നിക‌് പ്രവേശനം അവസാന അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പോളിടെക‌്നിക‌് പ്രവേശനത്തിനുള്ള ആദ്യ അലോട്ടുമെന്റില്‍ 14725പേര്‍ അഡ്മിഷൻ നേടി. 45 ഗവ. പോളിടെക‌്നിക്കുകളിലേക്കും ആറ‌് എയ‌്ഡഡ‌് പോളി ടെക‌്നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക‌്നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (22500 രൂപ) ഗവ. സീറ്റുകളിലേക്കുമുള്ള ആദ്യ അലോട്ടുമെന്റിനൊപ്പം അവസാന റാങ്ക‌് ലിസ‌്റ്റും തിങ്കളാഴ‌്ച പ്രസിദ്ധീകരിച്ചു. www.polyadmission.org, www.dtekerala.gov.in, www.sitttrkerala.ac.in എന്നീ വെബ‌്സൈറ്റുകളില്‍ റാങ്ക‌് ലിസ‌്റ്റും അലോട്ടുമെന്റ‌് വിവരങ്ങളും ലഭ്യമാകും.
ആദ്യ അലോട്ടുമെന്റ‌് ലഭിച്ചവര്‍ 5ന‌് വൈകിട്ട‌് അഞ്ചിനകം പ്രവേശനം നേടണം. രണ്ടാം അലോട്ടുമെന്റ‌് ഒൻപതിന് നടക്കും. നാല‌് അലോട്ടുമെന്റുകള്‍ ആകെ ഉണ്ടാകും. 18ന‌് ക്ലാസുകള്‍ ആരംഭിക്കും. ശേഷം ഒഴിവുകള്‍ സ‌്പോട്ട‌് അഡ‌്മിഷന്‍ പ്രക്രിയയിലൂടെ നികത്തുന്നതായിരിക്കും . പ്രവേശന പ്രക്രിയയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്ഥാപന അധികാരികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ:
ഒന്നാമത്തെ ഓപ്ഷനില്‍ തന്നെ അലോട്ട്മെന്റ് കിട്ടിയവര്‍ക്കും കിട്ടിയ ബ്രാഞ്ചും സ്ഥാപനവും കൊണ്ടു തൃപ്തിപ്പെട്ടവര്‍ക്കുമുള്ള പ്രവേശനം .ആദ്യ ഓപ്ഷനില്‍ തന്നെ അലോട്ട്മെന്റ് കിട്ടിയവര്‍ക്ക് സിര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്തതിനു ശേഷം എല്ലാം ശരിയാണെങ്കില്‍ മാത്രം അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി പ്രവേശനം നല്‍കുക. കിട്ടിയ അലോട്ടുമെന്റു കൊണ്ട് തൃപ്തിപ്പെട്ട‌് പ്രവേശനം നേടാന്‍ വരുന്നവരോട് അവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്യിക്കുകയും അതിനായി വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും കൈയില്‍നിന്ന് അനുമതി എഴുതി വാങ്ങുകയും വേണം. ഇനി അവരെ ഒരു കാരണവശാലും ഉയര്‍ന്ന ഓപ്ഷനുകളിലേക്ക‌് പരിഗണിക്കില്ലെന്ന‌് വിദ്യാര്‍ഥിയെയും രക്ഷിതാവിനെയും വ്യക്തമായി ബോധ്യപ്പെടുത്തിയിരിക്കണം.ബോധ്യമായി എന്ന‌് എഴുതി ഒപ്പിട്ടു വാങ്ങുകയും വേണം.
ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി അതേപടിയോ മാറ്റം വരുത്തിയോ രജിസ്റ്റര്‍ ചെയ്യല്‍ ഇപ്പോള്‍ കിട്ടിയ ഓപ്ഷനുകള്‍ കൊണ്ടു തൃപ്തരല്ലാത്തവര്‍ക്ക‌് ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രം അതേപടിയോ മാറ്റം വരുത്തിയോ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ചെയ്തു കൊടുക്കേണ്ടതാണ്. ഇനി ഒരിക്കലും ഇപ്പോള്‍ കിട്ടിയ അലോട്ട്മെന്റ് തിരികെ ലഭിക്കില്ലാ എന്ന‌് വ്യക്തമായി ബോധ്യപ്പെടുത്തിയിരിക്കണം. ഏറ്റവും അടുത്ത പൊളിടെക്നിക്കിലാണ‌് രജിസ്റ്റര്‍ ചെയ്യേണ്ടത്.സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വയ‌്ക്കരുത്.
സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചു കൊണ്ട് കിട്ടിയ അലോട്ട്മെന്റ് നിലനിര്‍ത്തുകയും ഉയര്‍ന്ന ഓപ്ഷനുകള്‍ അതേപടിയോ മാറ്റം വരുത്തിയോ രജിസ്റ്റര്‍ ചെയ്യേണ്ടവരെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയത്തിന് ശേഷം കുട്ടിയുടെയും രക്ഷിതാവിന്റെയും കൈയില്‍നിന്ന് അനുമതി എഴുതി വാങ്ങണം. അടുത്തടുത്ത അലോട്മെന്റുകളില്‍ സാധ്യത അനുസരിച്ചു മാറാന്‍ സാധ്യതയുണ്ടെന്നും അവസാന അലോട്മെന്റില്‍ കിട്ടിയ ബ്രാഞ്ചിലും സ്ഥാപനത്തിലും നിര്‍ബന്ധമായി പ്രവേശനം നേടേണ്ടി വരുമെന്നും അങ്ങനെ പ്രവേശനം നേടാതിരുന്നാല്‍ ആദ്യ ടേം ഫീസ് അടയ‌്ക്കേണ്ടിവരുമെന്നും ബോധ്യപ്പെടുത്തിയിരിക്കണം.സ്വാശ്രയ കോളേജിലെ പ്രവേശനം നിലനിര്‍ത്തിയിട്ടു പോകാതിരുന്നാല്‍ വലിയ ഫീസ് ആയിരിക്കും നല്‍കേണ്ടി വരികയെന്ന‌് ബോധ്യപ്പെടുത്തണം.
വ്യക്തമായി കൗണ്‍സലിങ് നടത്തി ബോധ്യപ്പെടുത്തുന്നതിന‌് രണ്ടോ മൂന്നോ ഫാക്കല്‍റ്റിയെ രജിസ്ട്രേഷന് ഡെസ്കില്‍ നിയമിക്കണം.വിദ്യാര്‍ഥിയുടെ ഏറ്റവും അടുത്ത സ്ഥാപനത്തിലാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. അഡ്മിഷന്‍ പ്രക്രിയ തീരുന്നതിനു മുമ്ബായി സര്‍ട്ടിഫിക്കറ്റ‌് തിരികെ വാങ്ങിയാല്‍ പ്രക്രിയയില്‍നിന്ന‌് പുറത്താകും.
https://www.facebook.com/Malayalivartha