Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

27 NOVEMBER 2018 04:53 PM IST
മലയാളി വാര്‍ത്ത

സംവരണ വിഭാഗങ്ങളിൽപെടാത്ത മിടുക്കരായ വിദ്യാർത്ഥികളുടെ പഠനത്തിന് സഹായകമാകുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ (സമുന്നതി) ആണ് സ്‌കോളർഷിപ്പ് നൽകുന്നത് . സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കാനുള്ള അർഹത.

അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കാം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ബിരുദം, ബിരുദാനന്തര ബിരുദം, സിഎ, സിഎംഎ (ഐസിഡബ്ല്യുഎ) സിഎസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുന്നത്.
കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽ ഉൾപ്പെടുന്ന
അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ ഡാറ്റാ ബാങ്കിൽ ഒറ്റത്തവണ മാത്രം രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന രജിസ്റ്റർ നമ്പറാണ് സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കാൻ ഉപയോഗിക്കേണ്ടത് .

ഡാറ്റാ ബാങ്ക് രജിസ്ട്രേഷൻ നമ്പർ മുൻ വർഷങ്ങളിൽ ലഭിച്ചിട്ടുള്ളവർ പ്രസ്തുത നമ്പർ ഉപയോഗിച്ചു വേണം സ്കോളർഷിപ് സ്കീമിന്‍റെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗങ്ങളിൽ നിന്നും രണ്ടു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

ഓണ്‍ലൈൻ അപേക്ഷയിൽ അതത് സ്കീമുകൾക്കായി ആവശ്യപ്പെട്ടിള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അയയ്ക്കണം. സ്കോളർഷിപ് പുതുക്കൽ ഇല്ലാത്തതിനാൽ മുൻവർഷങ്ങളിൽ സ്കോളർഷിപ് ലഭിച്ചവരും പുതുതായി അപേക്ഷിക്കണം.

സ്കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷകരായ വിദ്യാർഥികൾക്ക് നാഷണലൈസ്ഡ് / ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ളതും, അപേക്ഷകരായ വിദ്യാർഥികളുടെ പേരിൽ ഉള്ളതുമായ ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാത്രമേ ധനസഹായം ലഭ്യമാക്കുകയുള്ളൂ.

സർക്കാരിൽനിന്നുള്ള ഫണ്ടിന്‍റെ ലഭ്യതയ്ക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുന്നത്. കുറഞ്ഞ വരുമാന പരിധിയിൽപ്പെടുന്നവർക്ക് മുൻഗണനയുണ്ടായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിവരെ അപേക്ഷ തിരുത്തുന്നതിനുള്ള അവസരം ലഭിക്കും. പരിശോധനയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളതും, അപൂർണമായതുമായ അപേക്ഷകൾ നിരസിക്കും.

കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റിതര സ്കോളർഷിപ്പുകൾ/സ്റ്റൈപ്പൻഡുകൾ ലഭിക്കുന്ന വിദ്യാർഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ അർഹരല്ല. ഇതുസംബന്ധിച്ച് തെറ്റായ വിവരം അപേക്ഷയിൽ രേഖപ്പെടുത്തിയതായി തെളിയുന്നപക്ഷം സ്കോളർഷിപ് ഇനത്തിൽ ലഭ്യമായ തുക 15 ശതമാനം കൂട്ടുപലിശയും ചേർത്ത് തിരിച്ചടയ്ക്കേണ്ടതാണ്. പ്രസ്തുത വിദ്യാർഥി തുടർന്ന് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹനായിരിക്കില്ല.
ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ ഏഴ്.

ഹയർ സെക്കൻഡറി

നാലായിരം രൂപ വീതമുള്ള 10000 സ്കോളർഷിപ്പുകളാണു നൽകുന്നത്. സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. എസ്എസ്എൽസി/തത്തുല്യ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസ് ഗ്രേഡ്/70 ശതമാനം മാർക്കാണ് അടിസ്ഥാന യോഗ്യത.

ഡിപ്ലോമ/സർട്ടിഫിക്കറ്റ്

ആറായിരം രൂപ വീതം ആയിരം പേർക്ക് സ്കോളർഷിപ് നൽകും. കേരളത്തിലെ സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് അനുവദിക്കുക. അപേക്ഷ ക്ഷണിക്കുന്ന അവസരത്തിൽ അപേക്ഷകന് 25 വയസ് തികയാൻ പാടില്ല.
ഡിപ്ലോമ വിദ്യാർഥികൾക്ക് എസ്എസ്എൽസി/തത്തുല്യ പരീക്ഷയിൽ 70 ശതമാനം മാർക്ക്/ബി പ്ലസ് ഗ്രേഡാണ് അടിസ്ഥാന യോഗ്യത. സർട്ടിഫിക്കറ്റ് കോഴ്സ് വിദ്യാർഥികൾക്ക് എസ്എസ്എൽസി/തത്തുല്യ പരീക്ഷയിൽ 60 ശതമാനം മാർക്ക്/ബി ഗ്രേഡാണ് അടിസ്ഥാന യോഗ്യത.

ബിരുദം

പ്രഫഷണൽ, നോണ്‍ പ്രഫഷണൽ വിഭാഗങ്ങളിലായി യഥാക്രമം 4000, 6600 സ്കോളർഷിപ്പുകളാണു നൽകുന്നത്. പ്രഫഷണൽ കോഴ്സുകൾക്ക് 7000 രൂപയും നോണ്‍ പ്രഫഷണൽ കോഴ്സുകൾക്ക് 5000 രൂപയുമാണ് സ്കോളർഷിപ് തുക.
കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ച കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആൻഡ് സയന്‍റിഫിക്ക് സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത് . അപേക്ഷിക്കുന്ന അവസരത്തിൽ അപേക്ഷകന് 35 വയസ് തികയാൻ പാടില്ല. കൂടാതെ പ്ലസ്ടു/ഹയർ സെക്കൻഡറി തലത്തിൽ 70 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡാണ് അടിസ്ഥാന യോഗ്യത.

ബിരുദാനന്തര ബിരുദം

പ്രഫഷണൽ ബിരുദ വിദ്യാർഥികളിൽ 250 പേർക്ക് 16000 രൂപ വീതവും സ്കോളർഷിപ് ലഭിക്കും . നോണ്‍ പ്രഫഷണൽ ബിരുദ വിദ്യാർഥികളിൽ 2000 പേർക്ക് 10000 രൂപ വീതമാണ് സ്കോളർഷിപ്. കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ച കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആൻഡ് സയന്‍റിഫിക്ക് സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ് സ്കോളർഷിപ്പിന് അർഹരാകുന്നത്. അപേക്ഷ ക്ഷണിക്കുന്ന അവസരത്തിൽ അപേക്ഷകന് 35 വയസ് തികയാൻ പാടില്ല.

കൂടാതെ ബിരുദ തലത്തിൽ സയൻസ് വിഭാഗത്തിന് 75 ശതമാനം/തത്തുല്യ ഗ്രേഡ്, ആർട്സ് ആൻഡ് കൊമേഴ്സ് വിഭാഗത്തിന് 60 ശതമാനം/തത്തുല്യ ഗ്രേഡ്, നിയമം ആൻഡ് മാനേജ്മെന്‍റ് വിഭാഗത്തിന് 60 ശതമാനം/തത്തുല്യ ഗ്രേഡ് എന്നിവയാണ് അടിസ്ഥാന യോഗ്യത.

സിഎ, സിഎസ്, സിഎംഎ

നൂറ് വിദ്യാർഥികൾക്ക് പതിനായിരം രൂപയാണ് സ്കോളർഷിപ് നൽകുന്നത്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കന്പനി സെക്രട്ടറീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്) മുതലായ സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം. അപേക്ഷ ക്ഷണിക്കുന്ന അവസരത്തിൽ അപേക്ഷകന് 35 വയസ് തികയാൻ പാ ടില്ല. കൂടാതെ അപേക്ഷകർ സിഎ, സിഎംഎ (ഐസിഡബ്ല്യുഎ) ഇന്‍റർമീഡിയറ്റ് തലം, സിഎസ് (എക്സിക്യുട്ടീവ് പ്രോഗ്രാം തലം പൂർത്തിയാക്കി നാലു വർഷം കഴിയാത്തവരാകണം) എന്നിവയാണ് അടിസ്ഥാന യോഗ്യത.

ദേശീയ നിലവാരമുള്ള സ്ഥാപനങ്ങൾ

ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്) പഠിക്കുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനായി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് ലഭിക്കും. എസ്എംഎസ് ലഭിക്കുന്ന അപേക്ഷകർ മാത്രം ഓണ്‍ലൈൻ അപേക്ഷയുടെ പകർപ്പും ഫീസ് ഒടുക്കിയതിന്‍റെ അസൽ രസീതും നിർദേശിച്ചിട്ടുള്ള രേഖകളും തപാലിൽ അയക്കണം. അയക്കേണ്ട വിലാസം

കേരള സ്റ്റേറ്റ് വെൽഫെയർ കോർപറേഷൻ ഫോർ ഫോർവേർഡ് കമ്യൂണിറ്റീസ് ലിമിറ്റഡ്,
ടിസി 9/476,
എൽ2, കുലീന,
ജവഹർ നഗർ, കവടിയാർ
പി.ഒ, തിരുവനന്തപുരം 


75 വിദ്യാർഥികൾക്ക് 50000 രൂപ വരെയാണ് സ്കോളർഷിപ് അനുവദിക്കുന്നത്. പ്രീമിയർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഐഐടി, ഐഐഎം, ഐഐഎസ്‌സി, എൻഐടി നാഷണൽ ലോ സ്കൂൾ, ഫിലിം സ്കൂൾസ്, നിഫ്റ്റ് തുടങ്ങിയവയിൽ പഠിക്കുന്നവർക്കാണ് സ്കോളർഷിപ് അനുവദിക്കുക. അപേക്ഷ ക്ഷണിക്കുന്ന അവസരത്തിൽ അപേക്ഷകന് 35 വയസ് തികയുവാൻ പാടില്ല.

ഗവേഷണം

പിഎച്ച്ഡിക്ക് എട്ടും എംഫില്ലുകാർക്ക് രണ്ടും സ്കോളർഷിപ് ലഭിക്കും. സ്കോളർഷിപ് തുക 25000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ ഏഴ്
www.kswcfc.org

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (3 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (3 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (3 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (3 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (4 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (4 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (4 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (4 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (4 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (4 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (4 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (6 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (7 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (8 hours ago)

Malayali Vartha Recommends