ആതുരസേവന സാങ്കേതിക മേഖലകളിലായി 1,031 പുതിയ തസ്തികകള്‍ അനുവദിച്ചു
വിവിധ വകുപ്പുകളിലായി നിലവിലുള്ള പല തസ്തികകളും വെട്ടികുറക്കുന്ന ഈ സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരു സന്തോഷ വാർത്ത. 1031 പുതിയ തസ്തികകൾ സൃഷ്ടിടിച്ചുകൊണ്ട് ആരോഗ്യവകുപ്പും ഐ ടി മേഖലയും പ്രതീക്ഷയുടെ ഒരു കൈത്തിരി തെളിയിച്ചിരിക്കുന്നു. ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിനായി ആരോഗ്യവകുപ്പില്‍ മാത്രം 610 തസ്തിക പുതുതായി അനുവദിച്ചു. ഇത് കൂടാതെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 63 ഉം എറണാകുളം മെഡിക്കല്‍കോളേജില്‍ ഒമ്പതും കെമിക്കല്‍ ലാബില്‍ അഞ്ചും തസ്തികകള്‍ പുതുതായി അനുവദിച്ചു. ഐ.ടി.ഐകളിൽ 24 പുതിയ തസ്തികയ്ക്കും അനുവാദം നല്‍കി. ഏഴ് പുതിയ പോലീസ് സ്റ്റേഷനുകളില്‍ 320 തസ്തികയ്ക്കും അനുമതി നൽകിയതോടെ ആകെ 1031 തസ്തികകള്‍ക്ക് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കി.
ഈ സർക്കാർ അധികാരത്തിൽ വന്നിട്ട് കൂടുതൽ തസ്തികകള്‍ അനുവദിച്ചത് ആരോഗ്യമേഖലയിലാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം 4000 പുതിയ തസ്തികകള്‍ ആരോഗ്യമേഖലയില്‍ സൃഷ്ടിച്ചു. ചീഫ് കണ്‍സള്‍ട്ടന്റ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എന്നിങ്ങനെ 37 സ്‌പെഷ്യലിസ്റ്റ് വിഭാഗങ്ങളിലായി 266 എണ്ണവും കാത്ത് ലാബ് ടെക്‌നീഷ്യന്‍, ഇ.സി.ജി. ടെക്‌നീഷ്യന്‍ ഗ്രേഡ്2, ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡെന്റല്‍ മെക്കാനിക് ഗ്രേഡ്2, ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ്2, ഫിസിയോതെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ് തുടങ്ങിയ 14 തസ്തികകളിലായി 344 എണ്ണവുമാണ് പുതുതായി അനുവദിച്ച തസ്തികകൾ.
താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാന്‍ 68 ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയും പുതുതായി ആരംഭിക്കും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി ആരംഭിക്കാന്‍ 14ഉം കാത്ത് ലാബ് ആരംഭിക്കാന്‍ 19ഉം തസ്തികകള്‍ അനുവദിച്ചു.
പുതുതായി തുടങ്ങുന്ന പോലീസ് സ്റ്റേഷനുകളിലായി 320 തസ്തികകൾ പുതുതായി അനുവദിച്ചു. നഗരൂര്‍ (തിരുവനന്തപുരം റൂറല്‍), അച്ചന്‍കോവില്‍ (കൊല്ലം റൂറല്‍), പിണറായി (കണ്ണൂര്‍), തൊണ്ടര്‍നാട് (വയനാട്), പുതൂര്‍ (പാലക്കാട്), കൊപ്പം (പാലക്കാട്), കൈപ്പമംഗലം (തൃശ്ശൂര്‍ റൂറല്‍) എന്നിവിടങ്ങളിലായിട്ടാണ് പുതിയ തസ്തിക അനുവദിച്ചത്.
കൊട്ടാരക്കര, കാസർഗോഡ്, കോഴിക്കോട് എന്നിവിടങ്ങളിലെ ഐ.ടി.ഐകളിലായി 24 തസ്തികയും പുതുതായി അനുവദിച്ചു.
https://www.facebook.com/Malayalivartha