അവസരങ്ങളുടെ പാക്കേജ്
ഉത്പന്നങ്ങളുടെ ഗുണമേന്മയും ഉള്ളടക്കവും ഇന്ന് ഉപഭോക്താക്കൾ ഏറെ ശ്രദ്ധിക്കുന്ന ഒന്നവയാണ്. മത്സരങ്ങളുടെ ലോകത് പിടിച്ചു നിൽക്കുന്നതിനു ഗുണമേന്മക്കൊപ്പം ആകർഷണീയതയും വേണമെന്ന് ഇന്ന് വൻകിട കമ്പനികൾ മനസ്സിലാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഈ മേഖലയിൽ ജോലി സാധ്യതകളും ഏറെയാണ്.
ഉപഭോക്താവാണ് രാജാവ് എന്ന സത്യം ഇന്ന് കമ്പനികൾ അംഗീകരിച്ചുകഴിഞ്ഞു. ഉൽപ്പന്നം ഉപഭോക്താവിന്റെ കണ്ണിൽ മാത്രമാക്കില്ല മനസ്സിലും പതിയണമെന്ന നിർബന്ധത്തോടെയാണ് ഓരോ ഉല്പന്നവും വിപണിയിൽ ഇറങ്ങുന്നത്. ഉൽപ്പന്നത്തിന്റെ നിറവും മണവും ഗുണവും മാത്രമല്ല അത് എങ്ങനെ പായ്ക്ക് ചെയ്തിരിക്കുന്നു എന്നതും വിപണിയെ ബാധിക്കും. ഇവിടെയാണ് കലയും ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന പാക്കേജിംഗിന്റെ പ്രസക്തി.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിൽ 1966ൽ മുംബൈ ആസ്ഥാനമായി ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് (ഐഐപി) ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് കോൽക്കത്ത, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്നു
ഇൻസ്റ്റിറ്റ്യൂട്ട് ആദ്യം ആരംഭിച്ച രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ആകർഷകമായതിനെ തുടർന്ന് വിദൂര വിദ്യാഭ്യാസ മാതൃകയിൽ ഡിപ്ലോമ കോഴ്സും ഹ്രസ്വ കാല തീവ്ര പരിശീലന കോഴ്സുകളും ഈവനിംഗ് കോഴ്സുകളും ആരംഭിച്ചു. അമേരിക്ക കഴിഞ്ഞാൽ ഇത്തരം കോഴ്സുകൾ ആദ്യം ആരംഭിക്കുന്ന രാജ്യം ഇന്ത്യയാണ്. പേപ്പർ, പേപ്പർ ബോർഡ്, ഗ്ലാസ്, മെറ്റൽ, പ്ലാസ്റ്റിക്സ്, കോംപൊസിറ്റ് വസ്തുക്കൾ ഉപയോഗിച്ചുള്ള പാക്കേജിംഗ് സാങ്കേതിക വിദ്യയും ലബോറട്ടറി പരിശീലനവും പാഠ്യ പദ്ധതിയുടെ ഭാഗമായുണ്ട്. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പ്രഫഷണൽ സംഘടനകളുമായും ഇൻസ്റ്റിറ്റ്യൂട്ട് സഹകരണത്തിലേർപ്പെട്ടിട്ടുണ്ട്. ഇവർക്കു വേണ്ടി അന്താരാഷ്ട്ര റസിഡൻഷ്യൽ ട്രെയിനിംഗ് പ്രോഗ്രാമും ഇവിടെ നടത്തിവരുന്നു. കാക്കിനഡ, ബംഗളൂരു, ഗോഹട്ടി എന്നിവിടങ്ങളിൽ ശാഖകൾ തുടങ്ങാനും ഉദ്ദേശമുണ്ട്.
പിജി ഡിപ്ലോമ കോഴ്സ്: പാക്കേജിംഗ് രംഗത്തു പ്രഫഷണൽ പരിശീലനം നേടിയവരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1985ലാണു കോഴ്സ് ആരംഭിച്ചത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങൾക്കു പുറമെ പ്രൊഡക്ഷൻ, പ്ലാനിംഗ്, മെറ്റീരിയൽസ്, മാർക്കറ്റിംഗ്, ഫിനാൻസ് തുടങ്ങിയ മാനേജ്മെന്റ് ശാഖകളിലും പരിശീലനം നൽകുന്ന കോഴ്സാണിത്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മൈക്രോ ബയോളജി, ബയോകെമിസ്ട്രി എന്നിവയിൽ ബിരുദം നേടിയവർക്കും അഗ്രിക്കൾച്ചർ, ഫുഡ് സയൻസ്, പോളിമെർ സയൻസ്, എൻജിനിയറിംഗ് എന്നിവയിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. പ്രായം 2018 മേയ് 31ന് 30 വയസ് കവിയരുത്.
എഴുത്തു പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ജൂണ് 14ന് മുംബൈ, കോൽക്കത്ത, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു കേന്ദ്രങ്ങളിൽ വച്ചാണ് എഴുത്തു പരീക്ഷ. ബിരുദതലത്തിലുള്ള ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എൻജിനിയറിംഗ് എന്നിവയാണു പ്രവേശന പരീക്ഷാ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു സെമസ്റ്ററിൽ 65,000 രൂപയാണ് ട്യൂഷൻ ഫീസ്. ജൂണ് എട്ടിനകം അപേക്ഷിക്കണം.മുംബൈ- 300, കോൽക്കത്ത-60, ഡൽഹി-100, ഹൈദരാബാദ് -40 സീറ്റുകളാണുള്ളത്.
ഡിപ്ലോമ ഇൻ പാക്കിംഗ്: ഏഷ്യൻ പാക്കേജിംഗ് ഫെഡറേഷന്റെ അംഗീകാരത്തോടെ വിദൂര പഠന രീതിയിൽ നടത്തുന്ന കോഴ്സാണ് ഡിപ്ലോമ ഇൻ പാക്കിംഗ്. 18 മാസം ദൈർഘ്യമുള്ള കോഴ്സ് സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. സയൻസ്, എൻജിനിയറിംഗ്, കൊമേഴ്സ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാ. ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. മുംബൈ കാന്പസിലാണു കോഴ്സ് ആരംഭിക്കുന്നത്. 65000 രൂപയാണു കോഴ്സ് ഫീസ്.
വെബ്സൈറ്റ്: http:// www. iipin.com.
https://www.facebook.com/Malayalivartha