Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...

എയ്ഡഡ് സ്കൂൾ നിയമനങ്ങൾ ഇനി പി എസ് സി വഴി ...എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാർ സഹായം സ്വീകരിക്കുന്നുണ്ടെന്നതിനാൽ അത്തരം സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാൻ സർക്കാറിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി..

22 JANUARY 2020 04:08 PM IST
മലയാളി വാര്‍ത്ത

 കേരള വിദ്യാഭ്യാസ ബില്ല് പുന:സ്ഥാപിക്കാൻ ഇടതു സർക്കാർ ആലോചിക്കുന്നു. 1958-ൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയാണ് ഇപ്പോൾ ഉള്ള ബിൽ അവതരിപ്പിച്ചത് . ഇതിനു സുപ്രിം കോടതിയുടെ ആറംഗ ഭരണഘടനാ ബഞ്ചിന്റെ അംഗീകാരവും ഉണ്ട്

എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാർ സഹായം സ്വീകരിക്കുന്നുണ്ടെന്നതിനാൽ അത്തരം സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാൻ സർക്കാറിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപക നിയമനങ്ങൾ പി എസ് സി ക്കു വിടാനുള്ള ആലോചന നടക്കുന്നത്.

അധ്യാപക നിയമനത്തിനുള്ള പൂർണ്ണ അവകാശം മാനേജർമാർക്ക് മാത്രം നൽകുമ്പോൾ മെറിറ്റിനെ മറികടക്കാനല്ല സാധ്യത ഉണ്ടെന്നും അത്തരം അവകാശം ആർക്കും നല്കുന്നില്ലെന്നുമാണ് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കുന്നത്

കേരളത്തിൽ ,1960 വരെ കെ.ഇ.ആർ പ്രകാരം എയ്ഡഡ് നിയമനങ്ങൾ നടത്തിയിരുന്നത് പി എസ്.സി ആയിരുന്നു. ഇതിനു ശേഷമാണ് ഈ അവകാശം പി എസ സി യിൽ നിന്ന് എടുത്തു മാറ്റിയത് ..നിയമനാവകാശം പി.എസ്.സി യെ ഏൽപ്പിച്ചതായിരുന്നു വിമോചന സമരത്തിന് കാരണമായത്. കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ സംഘടന കൊടി പറത്തിയതും ഇതോടെയാണ്. നായർ- ക്രൈസ്തവ സഖ്യം ഇതോടെ രൂപപ്പെട്ടു. തുടർന്നുണ്ടായ കലാപത്തിൽ കേന്ദ്രം ഇ 'എം.എസ് സർക്കാറിനെ പിരിച്ചുവിട്ടു. തുടർന്നുവന്ന പട്ടം താണുപിള്ളയുടെ ഗവർൺമെന്റ കെ. ഇ ആർ സെക്ഷൻ 11-ൽ മാറ്റം വരുത്തി മാനേജർമാർക്ക് താല്ക്കാലിയ നിയമനാവകാശം നൽകുകയായിരുന്നു

60 വർഷമായി മാനേജർമാർ ആസ്വദിച്ചിരുന്ന നിയമനം നടത്താനുള്ള ഈ താല്ക്കാലികാവകാശം കഴിഞ്ഞ ദിവസത്തെ സുപ്രിം കോടതി വിധിയോടെയാണ് റദ്ദായത്. എയ്ഡഡ് മാനേജർമാർ ഇനി നടത്തുന്ന ഏതു നിയമനവും നിയമവിരുദ്ധമാണ്. കേരള പി.എസ്.സി യുടെ അധ്യാപക റാങ്ക് ലിസ്റ്റിലും എൽ.ഡി.ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് , അസി. ഗ്രേഡ് റാങ്ക് ലിസ്റ്റിലുമുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 1958-ലെ വിദ്യാഭ്യാസ നിയമ പ്രകാരമുള്ള നിയമനത്തിന് അവകാശമുണ്ട്. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെ നിയമിച്ചാലും ഒഴിവുകൾ ബാക്കിയാണ്. 2.5 ലക്ഷം എയ്ഡഡ് ജീവനക്കാരാണ് കേരളത്തിലുള്ളത്. സുപ്രിം കോടതി വിധിയെത്തുടർന്ന് നിയമനാധികാരം പി.എസ്.സിക്ക് പുനഃസ്ഥാപിച്ചുകിട്ടിയതിനാൽ , സർക്കാറിന്റെ പുതിയ ഒരു ഉത്തരവു പോലും ഇനി ആവശ്യമില്ല. ഇത്തരത്തിലാണ് സർക്കാർ ആലോചന തുടങ്ങിയത്.

സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് സർക്കാരിന് കിട്ടിയിട്ടുണ്ട്. നിയമ വകുപ്പ് ഇക്കാര്യം പരിശോധിച്ച് വരികയാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യമല്ല സുപ്രീം കോടതി പറഞ്ഞതെങ്കിലും സുപ്രീം കോടതിയുടെ ഓരോ ഉത്തരവും രാജ്യത്തിനാകെ ബാധകമാണ്.

കേരളത്തിൽ എല്ലാ മതത്തിൽ പെട്ടവർക്കും എയ്ഡഡ് സ്ഥാപനങ്ങളുണ്ട്. മാറി മാറി വരുന്ന സർക്കാരുകളെല്ലാം തന്നെ മതങ്ങളെ പ്രീതിപ്പെടുത്തി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. അല്ലെങ്കിൽ മതങ്ങളെ സർക്കാരുകൾക്ക് ഭയമാണ്. ആദ്യത്തെ ഇടതു സർക്കാർ അടിമറിക്കപ്പെട്ടത്പിന്നീട് വന്ന സർക്കാരുകളും ഓർമ്മിക്കുന്നുണ്ടെന്ന് കരുതാം.

അതേസമയം പിണറായി സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കും എന്നു തന്നെയാണ് നിയമവ്യത്തങ്ങൾ പ്രതീക്ഷിക്കുന്നത്. കേരളത്തിലെ എയ്ഡഡ് മാനേജർ മാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഉടൻ പരിഗണിക്കും. അത് പരിഗണിക്കുന്നതും ജസ്റ്റിസ് അരുൺ മിശ്ര തന്നെയാണ്. ഏതായാലും തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാൽ അതിന് അദ്ദേഹം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. അത്തരത്തിൽ തീരുമാനമെടുത്താൽ അത് സർക്കാരിന്റെ അട്ടിമറിക്ക് തന്നെ കാരണമായേക്കാം. എന്നാൽ നിയമനം പിഎസ്സിക്ക് വിടണമെന്നാണ് ഇടതുപക്ഷത്തിന്റെ താത്പര്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പൂഫിംഗ് 10 മിനിറ്റിൽ റിപ്പോർട്ട് ചെയ്യണം  (2 minutes ago)

ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു  (12 minutes ago)

വിനാശകരമായ വീര്യം  (18 minutes ago)

സംസ്ഥാന പോലീസ് ഹെഡ് ക്വോർട്ടേഴ്‌സിൽ സ്ഥാനക്കയറ്റിന് വ്യാജരേഖ ചമക്കുകയും ഡി വൈ എസ് പി യുടെ യൂണിഫോം ധരിച്ച്  (37 minutes ago)

കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ്  (38 minutes ago)

വോട്ട് രേഖപ്പെടുത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും ...  (50 minutes ago)

പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡർ ....  (1 hour ago)

കോൺഗ്രസ് തള്ളിക്കളഞ്ഞു  (1 hour ago)

ഓര്‍ക്കുക 181 ഹെല്‍പ്പ് ലൈന്‍.... അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍  (1 hour ago)

അഞ്ച് ദിവസം പ്രവൃത്തി ദിനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വീണ്ടും ആലോചന  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്  (1 hour ago)

നടന്നത് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം...ഒടുവിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി...രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ  (10 hours ago)

ചെന്നൈയിൽ കൊടും മഴ; നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി, നാലു ജില്ലകളിൽ യെല്ലോ അലർട്ട് വിവിധ മേഖലകളിൽ വെള്ളക്കെട്ട്..നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (10 hours ago)

രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരി ഉപയോഗവും...ചോദ്യം ചെയ്തതോടെ ഭ്രാന്തനായി നവജിത്ത് അമ്മയുടെ വിരലുകൾ വെട്ടി..അച്ഛന്റെ കണ്ണ് വെട്ടി ചിതറിച്ചു..എല്ലാം ഗർഭിണിയായ ഭാര്യ നോക്കി നിൽക്കെ...കണ്ട് രക  (11 hours ago)

വിമാനം അടിയന്തിരമായി നിലത്തിറക്കി.... 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത് ..വിമാനം ചുറ്റി പറന്നത് രണ്ട് മണിക്കൂർ...  (11 hours ago)

Malayali Vartha Recommends