അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകൾ വിദൂര വിദ്യാഭ്യാസക്കാര്‍ക്ക് ഇനി മുതൽ വിലക്കപ്പെട്ട കനിയാകും
കെ.എ.എസ്. കരട് ചട്ടത്തിലുള്ള യോഗ്യതാ മാനദണ്ഡമനുസരിച് ഇനി മുതൽ വിദൂര വിദ്യാഭ്യാസക്കാര്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് അപേക്ഷിക്കാനാകില്ല. കരടുചട്ടം അനുസരിച്ച് കേരളത്തിലെ അംഗീകൃത സര്‍വകലാശാലയുടെ അംഗീകാരത്തോടുകൂടിയ ബിരുദം, പ്രൊഫഷണല്‍ ബിരുദം എന്നിവയ്ക്ക് റെഗുലര്‍ ക്ലാസില്‍ പഠിച്ചവര്‍ക്ക് മാത്രമേ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് തസ്തികയ്ക്ക് അപേക്ഷിക്കാനാവു.
ജൂനിയര്‍ ടൈം സ്‌കെയില്‍, സീനിയര്‍ ടൈം സ്‌കെയില്‍, സെലക്ഷന്‍ ഗ്രേഡ് സ്‌കെയില്‍, സൂപ്പര്‍ ടൈം ഗ്രേഡ് സ്‌കെയില്‍ എന്നിങ്ങനെ നാലു മേഘലകളുള്ളതിൽ ജൂനിയര്‍ ടൈം സ്‌കെയില്‍ തസ്തികയിലേക്കാണ് ഈ യോഗ്യത നിര്‍ദേശിച്ചിരിക്കുന്നത്.
ഈ ചട്ടം പ്രാബല്യത്തില്‍ വന്നാല്‍ വിദൂര വിദ്യാഭ്യാസക്കാർക്ക് മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും ബിരുദമെടുത്തവര്‍ക്ക് അവസരം നഷ്ടമാകും. കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണ്‍ സര്‍വകലാശാലയായ ഇഗ്നോയില്‍നിന്ന് ബിരുദമെടുത്തവര്‍ക്കും ഈ ചട്ടപ്രകാരം അപേക്ഷിക്കാൻ യോഗ്യതയില്ല.
പി.എസ്.സി. അംഗീകരിച്ച ഇന്ത്യയിലെ മറ്റു സര്‍കലാശാലകളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ തത്തുല്യ കോഴ്‌സ് സര്‍ട്ടിഫിക്കറ്റും റെഗുലര്‍ കോഴ്‌സാണ് പഠിച്ചതെന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടി വരും. ഈ മാസം 17-ന് സംഘടനാ നേതാക്കളുമായി നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം കെ.എ.എസിനായി അന്തിമചട്ടം തയ്യാറാക്കാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha