മെഡിക്കല്‍ പ്രവേശനം; ഹൈക്കോടതിയുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രം
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഹൈക്കോടതി പുറപ്പെടുവിച്ച പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചു പ്രവേശനത്തിനുള്ള ഫീസ് അഞ്ച് ലക്ഷം രൂപയാക്കി എന്നാല്‍, വിദ്യാര്‍ഥികള്‍ ആറ് ലക്ഷം രൂപയുടെ ബോണ്ടും നല്‍കണം. ഈ മാസം 31 നു മുൻപായി പ്രവേശനം നേടിയിരിക്കുകയും വേണമെന്നും കോടതി നിർദ്ദേശിക്കുന്നു.
ഈ മാസം 26 ന് രണ്ടാം ഘട്ട കൗണ്‍സിലിങ് നടത്തുകയും 27 ന് അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 30, 31 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ പൂർത്തിയാക്കുകയും വേണം. സര്‍ക്കാര്‍ മാനേജ്‌മെന്റുകളുടെ കളിപ്പാവയായി മാറുന്നുവെന്ന് നിരീക്ഷ കോടതി പലരെയും സഹായിക്കാന്‍ ശ്രമിക്കുന്നതായും പറഞ്ഞു.
കൂടാതെ മെഡിക്കല്‍ പ്രവേശനം പൂര്‍ണമായും നീറ്റ് (ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ) റാങ്കിനെ അടിസ്ഥാനമാക്കിയാകണമെന്ന് സുപ്രീംകോടതി തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നൽകിയതിനെ തുടർന്ന് തമിഴ്നാട്ടിൽ കൗണ്‍സിലിങ് നടപടികള്‍ തുടങ്ങാനും സെപ്റ്റംബര്‍ നാലിന് മുന്‍പ് പൂര്‍ത്തിയാക്കാനും ഉത്തരവിട്ടു. മെഡിക്കല്‍ പ്രവേശനത്തിന് നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തമിഴ്നാട്ടിനെ ഒഴിവാക്കാനാകില്ല എന്ന് സുപ്രീം കോടതി ഉത്തരവിറക്കി.
https://www.facebook.com/Malayalivartha