Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ അപകടകാരിയോ?

11 APRIL 2018 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകുന്ന അപൂർവ്വ പ്രതിഭാസം...

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം.... സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നു....

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ഏറ്റവും നൂതന രീതിയിലുള്ള തെരുവ് വിളക്കുകള്‍ ഗേറ്റ്‌സ്ഷീഡ് നഗരത്തെ ഗതികേടിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 5 ജി റേഡിയേഷന്‍ വമിപ്പിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചതോടെ പ്രദേശവാസികളില്‍ നിദ്രാരാഹിത്യം , മൂക്കില്‍ നിന്ന് രക്തം വരല്‍, ചാപിള്ള പിറക്കല്‍ എന്നിവയെല്ലാം പതിവായിരിക്കയാണെന്ന് പ്രദേശത്തെ ഒരു ശാസ്ത്രജ്ഞനായ മാര്‍ക് സ്റ്റീല്‍ എന്ന 58-കാരന്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രദേശത്തു തന്നെ 2016 സെപ്റ്റംബറില്‍ ലൈറ്റ് സ്ഥാപിച്ചു കഴിഞ്ഞതിനുശേഷം മൂന്നു സ്ത്രീകള്‍ക്ക് ഗര്‍മഭമലസല്‍ ഉണ്ടായെന്നും, മറ്റൊരു സ്ത്രീ മൂന്നു മണിക്കൂര്‍ മാത്രം ജീവനുണ്ടായിരുന്ന, അംഗവൈകല്യമുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചതെന്നും അദ്ദേഹം പറയുന്നു. ഗര്‍ഭത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഇവിടെ ഉണ്ടാകാന്‍ കാരണം ഇതിന്റെ ട്രാന്‍സ് മിറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത് ആളുകളുടെ ശയനമുറിയിലുള്ള ജനാലയ്ക്കരികിലാണ് എന്നതാണത്രേ.

ഗേറ്റ്ഷീഡ് കൗണ്‍സില്‍ ഈയാഴ്ചയുടെ തുടക്കത്തില്‍, ഇത്തരം പരിഭ്രാന്തി പരത്തുന്ന കഥകളില്‍ വിശ്വസിക്കരുതെന്നും 5ജി റേഡിയേഷന്‍ ഇങ്ങനയുള്ള പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്നും ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ ലൈറ്റിന്റെ ട്രാന്‍സ്മിറ്ററുകള്‍ പുറത്തു വിടുന്ന ഇഎംഎഫ് റേഡിയേഷന്‍, ശരീര കോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തി ജീനിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ശരീരത്തിലെ നൈട്രജന്‍ മോണോക്‌സൈഡ് സിസ്റ്റത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സാര്‍ലാന്‍ഡിലെ പ്രൊഫസര്‍ യൂള്‍റിച്ച് വാണ്‍കേ അംഗീകരിക്കുന്നുണ്ട്.

ഇഎംഎഫുമായി ബന്ധപ്പെട്ടള്ള പ്രവര്‍ത്തനം നടത്തുന്ന യൂറോപ്യന്‍ അക്കാഡമി ഫൊര്‍ എന്‍വയോണ്‍മെന്റല്‍ മെഡിസിന്റെ ഘടകം, ഇത്തരം റേഡിയേഷനുകള്‍ കാന്‍സര്‍, നിദ്രാരാഹിത്യം, മാനസിക ആരോഗ്യത്തിലെ ക്രമമില്ലായ്മ എന്നിവയ്‌ക്കൊക്കെ കാരണമാകുന്നുണ്ടെന്ന് നിരീക്ഷിച്ചു.

യുകെ ടെലികോം കൂടുതല്‍ വിളക്കുകളും മൊബൈല്‍ ടവറുകളുമൊക്കെ സ്ഥാപിച്ച് 2020 ഓടെ ബ്രിട്ടനില്‍ 5ജി സേവനം ഉറപ്പു വരുത്താന്‍ ശ്രമിക്കുമ്പോള്‍ ഗേറ്റ്ഷീഡില്‍ അവ സ്ഥാപിക്കുന്നതിന് മുമ്പ് മറ്റേതെങ്കിലും ബറോയില്‍ (ചുറ്റുമതിലുള്ള ചെറിയ പട്ടണം) അത് പരീക്ഷിച്ചു നോക്കാന്‍ രഹസ്യമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇഎംഎഫ് പ്രസരിപ്പിക്കുന്ന 37,000 വിളക്കുകാലുകളുള്ള പ്രസ്തുത പ്രദേശത്തു നിന്നും കുരുവികളും പറക്കുന്ന ഷഡ്പദങ്ങളുമൊക്കെ തീര്‍ത്തും ഇല്ലാതായിരിക്കുന്നുവെന്നും ഒരു പ്രാദേശിക ശാസ്ത്രജ്ഞനായ സ്റ്റീല്‍ അഭിപ്രായപ്പെട്ടു. ഇതേ കുറിച്ച് ശാസ്ത്രം എന്താണ് പറയുന്നതെന്ന് നോക്കാം. ഇത്തരം പ്രസരണങ്ങള്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നും ഇത് ജനിതക ഘടനക്ക് മാറ്റം വരുത്താനിടയാക്കുന്നതിനാല്‍ ഇത് ഗര്‍ഭമലസാനുള്ള സാധ്യത ഉണ്ടെന്ന് തന്നെയാണ് മുന്‍കാല പഠനങ്ങള്‍ പറയുന്നത്.

എംഎഫ് റേഡിയേഷനിടയിലാണ് സകലരും ജീവിക്കുന്നതെന്നതിനാല്‍ അതേ കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇഎം എഫിനെ മനുഷ്യന് ഉപദ്രവഹേതുവായ ഒരു പ്രതിഭാസമായി തന്നെയാണ് ലോകാരോഗ്യ സംഘടന വര്‍ഗ്ഗീകരിച്ചിരിക്കുന്നത്. എങ്കിലും വൈദ്യുത കാന്തിക തരംഗങ്ങളോട് അധിക സംവേദിയായ അവസ്ഥ മനുഷ്യര്‍ക്കിടയില്‍ ഉള്ളതായി കണക്കാക്കുന്നില്ല. ചിലരില്‍ തലവേദന, മന്ദത, മാനസിക സമ്മര്‍ദ്ദം എന്നിവ ഇഎംഎഫ് ഉളവാക്കുന്നുണ്ടെന്ന് മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്.

ശാസ്ത്രത്തിന്റേയും ആരോഗ്യ സംഘടനകളുടെയും ഭാഗത്തു നിന്ന്, ഇവ ദോഷകരമാണെന്ന കൃത്യമായ തെളിവ് കിട്ടുന്ന കാലം വരെ കാത്തിരിക്കുന്നത് ആരോഗ്യസംബന്ധിയായതും സാമ്പത്തികവുമായ വലിയ പ്രതിസന്ധികള്‍ക്ക് വഴി വയ്ക്കുമെന്നും ആസ്‌ബെസ്റ്റോസ്, ലെഡഡ് പെട്രോള്‍, പുകയില എന്നിവയുടെ കാര്യത്തില്‍ ഇതു പോലെയാണ് ഉണ്ടായതെന്നും കൗണ്‍സില്‍ ഓഫ് യൂറോപ്പിന്റെ പാര്‍ലമെന്ററി അസംബഌ മുന്നറിയിപ്പ് നല്‍കുന്നു.

ഇഎംഎഫ് ശാസ്ത്രജ്ഞര്‍ എന്ന് അറിയപ്പെടുന്ന യൂണിവേഴ്‌സിറ്റി ഓഫ് കൊളംബിയയിലെ ഡോക്ടര്‍മാരടങ്ങിയ ഒരു സംഘം ഗവേഷകര്‍, ലോകാരോഗ്യ സംഘടനയോട് ഇഎംഎഫിനെ സംബന്ധിച്ച് കൂടുതല്‍ കര്‍ശനമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കണമെന്ന് ആവശ്യപ്പെടണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് അഭ്യര്‍ത്ഥിച്ചിരിക്കയാണ്. കൂടാതെ ഇതിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്ക്കരണം നടത്തേണ്ടതുണ്ടെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

2015 ജനുവരിയില്‍ പൊതുസമൂഹം ഇലക്ടോമാഗ്നറ്റിക് വികിരണങ്ങള്‍ക്ക് അമിതമായി വിധേയരാകുന്നത് തടഞ്ഞുകൊണ്ട് ഫ്രഞ്ച് പാര്‍ലമെന്റ് നിയമം പാസ്സാക്കിയിരുന്നു. ഇതില്‍ മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള നഴ്‌സറികളില്‍ വൈ ഫൈ ഉപയോഗം പൂര്‍ണ്ണമായും തടയുന്നതായിരുന്നു ഈ നിയമം. പഠനാവശ്യങ്ങള്‍ക്കുമാത്രമായിട്ടേ 11 വയസ്സുവരെ പ്രായമുള്ള കുട്ടികളുള്ള വിദ്യാലയങ്ങളില്‍ വൈഫൈ പ്രവര്‍ത്തിപ്പിക്കാവൂ എന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2016 ഫെബ്രുവരിയില്‍ 42 രാജ്യങ്ങളില്‍ നിന്നുള്ള 220 ശാസ്ത്രജ്ഞന്മാര്‍ ഒപ്പുവച്ച ഒരു അന്താരാഷ്ട്ര അഭ്യര്‍ത്ഥനയില്‍ ഇലക്ട്രോ മാഗ്നറ്റിക് വികിരണങ്ങള്‍ക്കെതിരെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികളെടുക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോടും ലോകാരോഗ്യ സംഘടനയോടും ആവശ്യപ്പെട്ടിരുന്നു.

യൂറോപ്യന്‍ അക്കാഡമി ഫോര്‍ എന്‍വയോണ്‍മെന്റല്‍ മെഡിസിന്റെ അഭിപ്രായപ്രകാരം ഇഎംഎഫുമായി ബന്ധപ്പെട്ടുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സ, ആ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന കേന്ദ്രങ്ങളെ നമ്മില്‍ നിന്ന് അകറ്റുക എന്നത് മാത്രമേയുള്ളൂ എന്നാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (47 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (1 hour ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (1 hour ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (2 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (2 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (7 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends