Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ അപകടകാരിയോ?

11 APRIL 2018 02:16 PM IST
മലയാളി വാര്‍ത്ത

ഏറ്റവും നൂതന രീതിയിലുള്ള തെരുവ് വിളക്കുകള്‍ ഗേറ്റ്‌സ്ഷീഡ് നഗരത്തെ ഗതികേടിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 5 ജി റേഡിയേഷന്‍ വമിപ്പിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചതോടെ പ്രദേശവാസികളില്‍ നിദ്രാരാഹിത്യം , മൂക്കില്‍ നിന്ന് രക്തം വരല്‍, ചാപിള്ള പിറക്കല്‍ എന്നിവയെല്ലാം പതിവായിരിക്കയാണെന്ന് പ്രദേശത്തെ ഒരു ശാസ്ത്രജ്ഞനായ മാര്‍ക് സ്റ്റീല്‍ എന്ന 58-കാരന്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രദേശത്തു തന്നെ 2016 സെപ്റ്റംബറില്‍ ലൈറ്റ് സ്ഥാപിച്ചു കഴിഞ്ഞതിനുശേഷം മൂന്നു സ്ത്രീകള്‍ക്ക് ഗര്‍മഭമലസല്‍ ഉണ്ടായെന്നും, മറ്റൊരു സ്ത്രീ മൂന്നു മണിക്കൂര്‍ മാത്രം ജീവനുണ്ടായിരുന്ന, അംഗവൈകല്യമുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചതെന്നും അദ്ദേഹം പറയുന്നു. ഗര്‍ഭത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഇവിടെ ഉണ്ടാകാന്‍ കാരണം ഇതിന്റെ ട്രാന്‍സ് മിറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത് ആളുകളുടെ ശയനമുറിയിലുള്ള ജനാലയ്ക്കരികിലാണ് എന്നതാണത്രേ.

ഗേറ്റ്ഷീഡ് കൗണ്‍സില്‍ ഈയാഴ്ചയുടെ തുടക്കത്തില്‍, ഇത്തരം പരിഭ്രാന്തി പരത്തുന്ന കഥകളില്‍ വിശ്വസിക്കരുതെന്നും 5ജി റേഡിയേഷന്‍ ഇങ്ങനയുള്ള പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്നും ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ ലൈറ്റിന്റെ ട്രാന്‍സ്മിറ്ററുകള്‍ പുറത്തു വിടുന്ന ഇഎംഎഫ് റേഡിയേഷന്‍, ശരീര കോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തി ജീനിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ശരീരത്തിലെ നൈട്രജന്‍ മോണോക്‌സൈഡ് സിസ്റ്റത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സാര്‍ലാന്‍ഡിലെ പ്രൊഫസര്‍ യൂള്‍റിച്ച് വാണ്‍കേ അംഗീകരിക്കുന്നുണ്ട്.

ഇഎംഎഫുമായി ബന്ധപ്പെട്ടള്ള പ്രവര്‍ത്തനം നടത്തുന്ന യൂറോപ്യന്‍ അക്കാഡമി ഫൊര്‍ എന്‍വയോണ്‍മെന്റല്‍ മെഡിസിന്റെ ഘടകം, ഇത്തരം റേഡിയേഷനുകള്‍ കാന്‍സര്‍, നിദ്രാരാഹിത്യം, മാനസിക ആരോഗ്യത്തിലെ ക്രമമില്ലായ്മ എന്നിവയ്‌ക്കൊക്കെ കാരണമാകുന്നുണ്ടെന്ന് നിരീക്ഷിച്ചു.

യുകെ ടെലികോം കൂടുതല്‍ വിളക്കുകളും മൊബൈല്‍ ടവറുകളുമൊക്കെ സ്ഥാപിച്ച് 2020 ഓടെ ബ്രിട്ടനില്‍ 5ജി സേവനം ഉറപ്പു വരുത്താന്‍ ശ്രമിക്കുമ്പോള്‍ ഗേറ്റ്ഷീഡില്‍ അവ സ്ഥാപിക്കുന്നതിന് മുമ്പ് മറ്റേതെങ്കിലും ബറോയില്‍ (ചുറ്റുമതിലുള്ള ചെറിയ പട്ടണം) അത് പരീക്ഷിച്ചു നോക്കാന്‍ രഹസ്യമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇഎംഎഫ് പ്രസരിപ്പിക്കുന്ന 37,000 വിളക്കുകാലുകളുള്ള പ്രസ്തുത പ്രദേശത്തു നിന്നും കുരുവികളും പറക്കുന്ന ഷഡ്പദങ്ങളുമൊക്കെ തീര്‍ത്തും ഇല്ലാതായിരിക്കുന്നുവെന്നും ഒരു പ്രാദേശിക ശാസ്ത്രജ്ഞനായ സ്റ്റീല്‍ അഭിപ്രായപ്പെട്ടു. ഇതേ കുറിച്ച് ശാസ്ത്രം എന്താണ് പറയുന്നതെന്ന് നോക്കാം. ഇത്തരം പ്രസരണങ്ങള്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നും ഇത് ജനിതക ഘടനക്ക് മാറ്റം വരുത്താനിടയാക്കുന്നതിനാല്‍ ഇത് ഗര്‍ഭമലസാനുള്ള സാധ്യത ഉണ്ടെന്ന് തന്നെയാണ് മുന്‍കാല പഠനങ്ങള്‍ പറയുന്നത്.

എംഎഫ് റേഡിയേഷനിടയിലാണ് സകലരും ജീവിക്കുന്നതെന്നതിനാല്‍ അതേ കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇഎം എഫിനെ മനുഷ്യന് ഉപദ്രവഹേതുവായ ഒരു പ്രതിഭാസമായി തന്നെയാണ് ലോകാരോഗ്യ സംഘടന വര്‍ഗ്ഗീകരിച്ചിരിക്കുന്നത്. എങ്കിലും വൈദ്യുത കാന്തിക തരംഗങ്ങളോട് അധിക സംവേദിയായ അവസ്ഥ മനുഷ്യര്‍ക്കിടയില്‍ ഉള്ളതായി കണക്കാക്കുന്നില്ല. ചിലരില്‍ തലവേദന, മന്ദത, മാനസിക സമ്മര്‍ദ്ദം എന്നിവ ഇഎംഎഫ് ഉളവാക്കുന്നുണ്ടെന്ന് മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്.

ശാസ്ത്രത്തിന്റേയും ആരോഗ്യ സംഘടനകളുടെയും ഭാഗത്തു നിന്ന്, ഇവ ദോഷകരമാണെന്ന കൃത്യമായ തെളിവ് കിട്ടുന്ന കാലം വരെ കാത്തിരിക്കുന്നത് ആരോഗ്യസംബന്ധിയായതും സാമ്പത്തികവുമായ വലിയ പ്രതിസന്ധികള്‍ക്ക് വഴി വയ്ക്കുമെന്നും ആസ്‌ബെസ്റ്റോസ്, ലെഡഡ് പെട്രോള്‍, പുകയില എന്നിവയുടെ കാര്യത്തില്‍ ഇതു പോലെയാണ് ഉണ്ടായതെന്നും കൗണ്‍സില്‍ ഓഫ് യൂറോപ്പിന്റെ പാര്‍ലമെന്ററി അസംബഌ മുന്നറിയിപ്പ് നല്‍കുന്നു.

ഇഎംഎഫ് ശാസ്ത്രജ്ഞര്‍ എന്ന് അറിയപ്പെടുന്ന യൂണിവേഴ്‌സിറ്റി ഓഫ് കൊളംബിയയിലെ ഡോക്ടര്‍മാരടങ്ങിയ ഒരു സംഘം ഗവേഷകര്‍, ലോകാരോഗ്യ സംഘടനയോട് ഇഎംഎഫിനെ സംബന്ധിച്ച് കൂടുതല്‍ കര്‍ശനമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കണമെന്ന് ആവശ്യപ്പെടണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് അഭ്യര്‍ത്ഥിച്ചിരിക്കയാണ്. കൂടാതെ ഇതിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്ക്കരണം നടത്തേണ്ടതുണ്ടെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

2015 ജനുവരിയില്‍ പൊതുസമൂഹം ഇലക്ടോമാഗ്നറ്റിക് വികിരണങ്ങള്‍ക്ക് അമിതമായി വിധേയരാകുന്നത് തടഞ്ഞുകൊണ്ട് ഫ്രഞ്ച് പാര്‍ലമെന്റ് നിയമം പാസ്സാക്കിയിരുന്നു. ഇതില്‍ മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള നഴ്‌സറികളില്‍ വൈ ഫൈ ഉപയോഗം പൂര്‍ണ്ണമായും തടയുന്നതായിരുന്നു ഈ നിയമം. പഠനാവശ്യങ്ങള്‍ക്കുമാത്രമായിട്ടേ 11 വയസ്സുവരെ പ്രായമുള്ള കുട്ടികളുള്ള വിദ്യാലയങ്ങളില്‍ വൈഫൈ പ്രവര്‍ത്തിപ്പിക്കാവൂ എന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2016 ഫെബ്രുവരിയില്‍ 42 രാജ്യങ്ങളില്‍ നിന്നുള്ള 220 ശാസ്ത്രജ്ഞന്മാര്‍ ഒപ്പുവച്ച ഒരു അന്താരാഷ്ട്ര അഭ്യര്‍ത്ഥനയില്‍ ഇലക്ട്രോ മാഗ്നറ്റിക് വികിരണങ്ങള്‍ക്കെതിരെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികളെടുക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോടും ലോകാരോഗ്യ സംഘടനയോടും ആവശ്യപ്പെട്ടിരുന്നു.

യൂറോപ്യന്‍ അക്കാഡമി ഫോര്‍ എന്‍വയോണ്‍മെന്റല്‍ മെഡിസിന്റെ അഭിപ്രായപ്രകാരം ഇഎംഎഫുമായി ബന്ധപ്പെട്ടുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സ, ആ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന കേന്ദ്രങ്ങളെ നമ്മില്‍ നിന്ന് അകറ്റുക എന്നത് മാത്രമേയുള്ളൂ എന്നാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...  (3 minutes ago)

‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...  (12 minutes ago)

അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...  (28 minutes ago)

യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും; കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്; യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്  (53 minutes ago)

ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല; പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കെപിസിസി  (1 hour ago)

ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (1 hour ago)

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ  (2 hours ago)

സ്ഥാനാര്‍ഥി ജീവനൊടുക്കി...  (2 hours ago)

മോദി തലസ്ഥാനത്ത്..! CBI ശബരിമലയിൽ...! രണ്ടാളും ഒരുമിച്ച് കേരളത്തിൽ വെള്ളിടിവെട്ടി പിണറായി..!  (2 hours ago)

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി...പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചൂ  (3 hours ago)

ഏത്തവാഴ കർഷകർ ദുരിതത്തിൽ...  (3 hours ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (4 hours ago)

ഷാഫിക്കാ...നമുക്ക് കോൺഗ്രസിനെ തിരിച്ച് പിടിക്കണ്ടേ..! ഒറ്റ ചോദ്യം മറുപടി ഇങ്ങനെ കെട്ടിപിടിച്ച് കരഞ്ഞ് ജനം ...  (4 hours ago)

എല്ലാം തകർത്തത് കാവ്യയുടെ മെസേജുകള്‍' മഞ്ജു കണ്ട PRIVATE CHAT എവിടെ..?കോടതിയുടെ ചോദ്യം. ഇറങ്ങി പോയി അഡ്വ മിനി  (4 hours ago)

18ന് കേസ് പരിഗണിക്കും  (4 hours ago)

Malayali Vartha Recommends