Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

എൽ ഡി സി പരീക്ഷക്ക് സിലബസ് അറിഞ്ഞു പഠിക്കാം

20 APRIL 2017 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

2017 ലെ എല്‍.ഡി.സി. പരീക്ഷയ്ക്കുള്ള വിശദമായ സിലബസ് പി.എസ്.സി. പ്രസിദ്ധീകരിച്ചു. ആദ്യഘട്ടം പരീക്ഷ ജൂൺ മാസത്തിൽ തുടങ്ങുകയാണ്. അതിനു മുന്നോടിയായിട്ടാണ് സിലബസ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ എല്‍.ഡി.സി. പരീക്ഷ സിലബസിൽ നിന്നും വലിയ മാറ്റമൊന്നും കൊണ്ടുവന്നിട്ടില്ല എങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചില പഠന മേഖലകൾ ഒഴിവാക്കിയിട്ടുണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ വെറുതെ കാടുകയറി പഠിക്കേണ്ട ആവശ്യം വരുന്നില്ല. ചിട്ടയായ പഠനം ഉണ്ടെങ്കിൽ വിജയം ഉറപ്പാക്കാൻ കഴിയുന്ന ഒന്നുകൂടി അവനു എല്‍.ഡി.സി. എന്ന കാര്യം ആരും മറക്കണ്ട.
ഗണിതവിഭാഗം കഴിഞ്ഞതവണത്തേതുപോലെത്തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. പുതിയ സിലബസിലും ജ്യാമിതിയും പ്രോഗ്രഷനുമാണ് പ്രാധാന്യം കൊടുക്കുന്നത്. ഇവയ്ക്കു പ്രത്യേക ഊന്നല്‍ നല്‍കി പഠിക്കുന്നത് നന്നാവും. മാനസിക ശേഷിയില്‍ സംഖ്യാശ്രേണിയും സ്ഥാനനിര്‍ണയവും പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. ക്ലറിക്കല്‍ എബിലിറ്റി സിലബസില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. നെഗറ്റീവ് മാർക്കിനെ കരുതലോടെ ഒഴിവാക്കുക.
പൊതുവിജ്ഞാനം പഴയതു പോലെ കാടുകയറി പേടിക്കേണ്ട ആവശ്യം ഇല്ല. കാരണം പൊതുവിജ്ഞാനത്തിലെ പഠന മേഖല കുറച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികളെ കുഴക്കിയിരുന്ന ലോകം, പ്രാചീന ചരിത്രം എന്നിവ പൂര്‍ണമായി സിലബസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭരണഘടനയുമായി ബന്ധപ്പെട്ട മേഖലയെ ക്ലിപ്തപ്പെടുത്തി. കേരള നവോത്ഥാനം സിലബസില്‍ പരാമര്‍ശിക്കുന്നുമില്ല. അതായത് ഇത്തവണത്തെ പരീക്ഷക്ക് വളരെ കുറച്ച ഏരിയ മാത്രം കവർ ചെയ്താൽ മതി.
പൊതുവിജ്ഞാനം ആന്‍ഡ് കറന്റ് അഫയേഴ്‌സ്, ജനറല്‍ സയന്‍സ് എന്നിങ്ങനെ രണ്ട് പാര്‍ട്ടായി തിരിച്ചാണ് 50 മാര്‍ക്കിനുള്ള പൊതുവിജ്ഞാന മേഖലയെ സിലബസില്‍ കൊടുത്തിരിക്കുന്നത്. ആദ്യ പാര്‍ട്ടില്‍നിന്ന് 40 ചോദ്യവും രണ്ടാം പാര്‍ട്ടില്‍നിന്ന് 10 ചോദ്യവും എന്ന അനുപാതം പ്രതീക്ഷിക്കാം. കേരളത്തെക്കുറിച്ചുള്ള പരന്ന പഠനത്തിനുപകരം സിലബസില്‍ എടുത്തുപറഞ്ഞ മേഖലകളില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതായിരിക്കും ഉചിതം. വെറുതെ സമയം പാഴാക്കി കളയണ്ടല്ലോ.
ഇൻഡ്യാ ചരിത്രത്തിൽ മധ്യകാല ഇന്ത്യ മുതലാണ് തുടങ്ങുന്നത്. സുല്‍ത്താന്‍ഭരണം മുതലുള്ള ചരിത്രപഠനത്തിന് പ്രാധാന്യം നല്‍കിയാല്‍ മതിയാവും. 1857 കലാപത്തിനും പ്രാധാന്യം നല്‍കണം. കൂടാതെ സ്വാതന്ത്ര്യാനന്തര ചരിത്രവും(ഇന്ത്യാവിഭജനം, ആദ്യ തിരഞ്ഞെടുപ്പ്, ഇന്ത്യപാക്, ഇന്ത്യ ചൈന യുദ്ധങ്ങള്‍, തുടങ്ങിയവയും പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചവത്സരപദ്ധതികളും സാമൂഹിക വികസന പദ്ധതികളും സിലബസില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലെ വിവരവും ശ്രദ്ധയൂന്നി പഠിക്കണം.
ഇന്ത്യന്‍ ഭരണഘടനയുടെ സവിഷേതകള്‍ക്കുപുറമെ സിലബസില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം, വിവരാവകാശനിയമം, പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമങ്ങള്‍, പൗരാവകാശ സംരക്ഷണ നിയമം, സ്ത്രീ സുരക്ഷാ നിയമങ്ങള്‍, സൈബര്‍നിയമങ്ങള്‍ എന്നിവയാണ് എടുത്തുപറഞ്ഞിരിക്കുന്നത്. ജനറല്‍ സയന്‍സിനെ നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് സിലബസില്‍ പറഞ്ഞിരിക്കുന്നത്.
ഭാഷ സംബന്ധമായ മേഖലകളിലും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ശ്രദ്ധിച്ചു പഠിച്ചാൽ വിജയം ഉറപ്പാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 minutes ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (26 minutes ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (35 minutes ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (50 minutes ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (1 hour ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (1 hour ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (1 hour ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (2 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (2 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (4 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (4 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (4 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (4 hours ago)

Malayali Vartha Recommends