അമ്മയും ഫെഫ്കയും ചില ഹിന്ദുസംഘടനകളും മാതൃഭൂമിക്കെതിരെ തിരിഞ്ഞിരിക്കുന്നതിന് പിന്നാലെ ദാ ബാലചന്ദ്രമേനോനും...
മാതൃഭൂമി പത്രത്തിന്റെ മാനേജ്‌മെന്റിന് ബാലചന്ദ്രമേനോനോട് യാതൊരു വിരോധവുമില്ലെങ്കിലും പുതിയ ചിത്രമായ എന്നാലും ശരതിന്റെ കടയ്ക്കല്‍ പത്രം കത്തിവെച്ചന്നാണ് അദ്ദേഹം പറയുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം ഫെയിസ്ബുക്കിലൂടെ വിശദമായ അഭിപ്രായവും രേഖപ്പെടുത്തി. എന്നോടുള്ള വിരോധം കൊണ്ടല്ല പത്രത്തിലും ഓണ്‍ലൈനിലും മോശം റിവ്യൂ കൊടുത്തത്. പക്ഷെ ഇതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കുമെന്നും ബാലലചന്ദ്രമേനോന്‍ പറയുന്നു. കാരണം സംവിധായകനും നിര്‍മാതാവും മാത്രമല്ല സിനിമ കൊണ്ട് ജീവിക്കുന്നത്.
കുട്ടിക്കാലം മുതല്‍ ബാലചന്ദ്രമേനോന് മാതൃഭൂമിയുമായി അടുത്തബന്ധമാണ്. എസ്.എസ്.എല്‍.സിക്ക് ഇടവ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ കുട്ടിയായ ബാലചന്ദ്രമേനോന്റെ ചിത്രം മാതൃഭൂമിയുടെ യുവരശ്മിയില്‍ അടിച്ചുവന്നു. അന്ന് തുടങ്ങിയ ബന്ധമാണെന്ന് മേനോന്‍ ഓര്‍മിക്കുന്നു. മാതൃഭൂമി ആദ്യം നിര്‍മിച്ച സീരിയലായ ശമനതാളത്തില്‍ ബാലചന്ദ്രമേനോനായിരുന്നു നായകന്‍. ചിരിയോ ചിരി എന്ന പ്രശസ്തമായ ചിത്രം നിര്‍മിച്ചത് മാതൃഭൂമിയിലെ പി.വി ഗംഗാധരനായിരുന്നു. അങ്ങനെ മാതൃഭൂമിയുമായി ദീര്‍ഘകാലമായി ഉള്ള ബന്ധവും അദ്ദേഹം പങ്കുവയ്ക്കുന്നു.
എന്നാലും ശരതിന്റെ ആദ്യഷോ കഴിഞ്ഞുടനെ മാതൃഭൂമിയുടെ ക്ലബ് എഫില്‍ നിന്ന് വിളിച്ച് ചാറ്റ്‌ഷോയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. തിരുവനന്തപുരം വഞ്ചിയൂരിലെ ഓഫീസില്‍ ചെന്ന് പരിപാടിയില്‍ പങ്കെടുത്തു. അപ്പോള്‍ തൊട്ടപ്പുറത്തെ ബില്‍ഡിംഗില്‍ തന്റെ ശരതിന്റെ കഴുത്ത് വെട്ടുന്നതിനുള്ള കത്തിയുടെ മൂര്‍ച്ഛ കൂട്ടുകയായിരുന്നെന്ന് അറിഞ്ഞില്ലെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. റിവ്യൂസ് രണ്ട് തരത്തിലാണുള്ളത്. ഒന്ന് പെയ്ഡ് റിവ്യൂ, അത് കാശ് കൊടുത്ത് എഴുതിക്കുന്നത്. പിന്നെ പ്രിജ്യുഡിസ് റിവ്യൂ. അത് സിനിമയെ തകര്‍ക്കാന്‍ എഴുതുന്നത്. എത്രയോ തലമുറകളെ വളര്‍ത്തിയ പ്രസ്ഥാനമാണ് മാതൃഭൂമി. ആ പ്രസ്ഥാനം ഈ രീതിയില്‍ തരംതാഴരുതെന്നും മേനോന്‍ പറയുന്നു.
https://www.facebook.com/Malayalivartha