ഒരു രാത്രിക്ക് രണ്ട് ലക്ഷം ഓഫർ ചെയ്തു... ഐപിഎസുകാരിയായി തിളങ്ങിയ ഗായത്രി അരുണ്‍ യുവാവിന് കൊടുത്തത് എട്ടിന്റെ പണി
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ ഗായത്രി പരസ്പരം എന്ന സീരിയലിലൂടെയായിരുന്നു കരിയര്‍ ആരംഭിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു പരസ്പരം സീരിയല്‍ അവസാനിച്ചത്. സീരിയലിലെ ദീപ്തി ഐപിഎസ് ആയി തകര്‍ത്തഭിനയിച്ച ഗായത്രിയ്ക്ക് സിനിമയിലേക്കും അവസരങ്ങള്‍ ലഭിച്ചിരുന്നു. സീരിയലിലെ പോലെ തന്നെ സിനിമയിലും ഐപിഎസുകാരിയായി തിളങ്ങിയ ഗായത്രി അരുണ്‍ ഒരുപാട് ആരാധകരെ സമ്പാദിച്ചിരുന്നു.
ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ഞരമ്പ് രോഗിയുടെ പുതിയ ഇരയായി മാറിവന്നിരിക്കുകയാണ് ഗായത്രി അരുണിന്. രോഹന്‍ കുര്യാകോസ് എന്ന വ്യക്തിയാണ് ഗായത്രിക്ക് അശ്ലീല സന്ദേശം അയച്ചത്. തന്നോട് അശ്ലീല ചുവയോടെ സംസാരിച്ച യുവാവിന് ചുട്ടമറുപടിയുമായിട്ടാണ് ഗായത്രി എത്തിയത്.
"രണ്ട് ലക്ഷം രൂപ തരാം ഒരു രാത്രിക്ക് കൂടെ വരാമോ എന്നായിരുന്നു ഗായത്രിക്ക് എത്തിയ അശ്ലീല സന്ദേശം. കാര്യങ്ങള്‍ രണ്ടുപേര്‍ക്കുമിടയില്‍ രഹസ്യമായിരിക്കും. വേണമെങ്കില്‍ മണിക്കൂറിന് രണ്ട് ലക്ഷം നല്‍കുകയും ചെയ്യാം" ഇതായിരുന്നു ഗായത്രിക്ക് ലഭിച്ച സന്ദേശം. എന്നാല്‍ ലഭിച്ച സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടടക്കം സമൂഹമാദ്ധ്യമങ്ങളിലെ ഇയാളുടെ എല്ലാ പ്രൊഫൈലുകളുടെ ലിങ്കുകളും പങ്കുവെച്ചുകൊണ്ടാണ് ഗായത്രി പ്രതികരിച്ചത്.
"താങ്കളുടെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷക്കായി ഞാന്‍ പ്രാര്‍ത്ഥിക്കാം" എന്നായിരുന്നു ഗായത്രിയുടെ മറുപടി. താരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഗായത്രിയുടെ പക്കല്‍ നിന്നും ഇത്തരമൊരു പ്രഹരം യുവാവ് പ്രതീക്ഷിച്ചിരുന്നില്ല. സംഭവം വിവാദമായി എന്ന് കണ്ടതോടെ സോഷ്യല്‍ മീഡിയയിലുള്ള തന്റെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് യുവാവ് കണ്ടം വഴി ഓടിയിരിക്കുകയാണ്. നടിയുടെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളിലൂടെ തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്.
ഇത് ആദ്യമായല്ല ഗായത്രി സൈബർ ആക്രമണങ്ങൾ നേരിടുന്നത്. വർഷങ്ങൾക്ക് മുമ്പ് ഗായത്രിയുടേതെന്ന പേരിൽ അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ആ വാർത്ത തനിക്ക് വളരെയധികം സങ്കടമുണ്ടാക്കിയെന്ന് നടി പ്രതികരിച്ചിരുന്നു. വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്ക് വഴിയുമൊക്കെ വീഡിയോ പ്രചരിക്കുന്നത് അറിഞ്ഞപ്പോള്‍ത്തന്നെ വീട്ടുകാര്‍ തനിക്ക് സപ്പോര്‍ട്ട് തന്നിരുന്നുവെന്ന് നടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസമായിരുന്നു നടി നേഹ സ്‌കസേനയ്ക്കും സമാനമായ അനുഭവം ഉണ്ടായത്. വാട്സാപ്പ് വഴി നേഹയുടെ പിആര്‍ മനോജറോടാണ് ഗള്‍ഫിലുള്ള യുവാവ് മോശമായ രീതിയില്‍ സംസാരിച്ചത്. ദുബായില്‍ ഒരു രാത്രി നേഹയെ ലഭിക്കുമോ എന്നായിരുന്നു അയാള്‍ ആവശ്യപ്പെട്ടത്. അങ്ങനെയുണ്ടെങ്കില്‍ എന്നെ അറിയിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് നേഹ രംഗത്തെത്തിയത്. യുഎഇയിലുള്ള എന്റെ സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണം. ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും നടി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha