വലിയ അവകാശ വാദവുമായി രംഗത്തെത്തിയ ശ്രീകുമാർ മേനോന്റെ തള്ളൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; നല്ല ചിത്രങ്ങളെ എന്നും അംഗീകരിച്ചിട്ടുള്ള പ്രേക്ഷകരോട് ഈ തള്ളൽ വേണോ? പ്രമുഖ നടന്റെ ക്വട്ടേഷൻ ആണെന്ന് വിലപിക്കുന്ന ശ്രീകുമാർ മേനോനെ പൊളിച്ചടുക്കി മാധ്യമ പ്രവർത്തകർ
വൻ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ മോഹൻലാൽ ഫാൻസ് അസോസിയേഷന് തികച്ചും നിരാശാജനകമായ പ്രകടനമാണ് ഒടിയനിലൂടെ ശ്രീകുമാർ മേനോൻ സമ്മാനിച്ചത്. സിനിമയെ പറ്റിയുള്ള റിവ്യൂകൾ എല്ലാം തന്നെ പുറത്ത് വരാൻ തുടങ്ങിയപ്പോൾ അതിനെ പ്രമുഖ നനടന്റെ ക്വട്ടേഷൻ ആയിട്ടാണ് ശ്രീകുമാർ മേനോൻ തള്ളിയത് . ഇതിനെതിരെ വലിയ ചർച്ചകളാണ് നടന്നത്. പ്രേക്ഷകരെല്ലാം സിനിമയെ പറ്റി മോശം അല്ലാത്ത അഭിപ്രായങ്ങൾ പറയുംന്നെങ്കിലും ശ്രീകുമാർ മേനോന്റെ തുടക്കം മുതലുള്ള തള്ളലുകളാണ് സിനിമയെ പിന്നോട്ട് വലിച്ചത് .
ഇത്രയും വലിയ സിനിമ ഒരു നവാഗത സംവിധായകന് താങ്ങുമോ എന്ന ആശങ്ക പ്രേക്ഷകർക്കിടയിൽ പ്രചിരിക്കുമ്പോളൊക്കെ അദ്ദേഹം വർദ്ധിതാത്മവിശ്വാസത്തോടെ ഒടിയനെപ്പറ്റി സംസാരിച്ചു കൊണ്ടേഇരുന്നു. ഓസ്കർ നേട്ടം വരെ പ്രതീക്ഷിക്കുന്നു എന്നദ്ദേഹം വാചാലനായി. ഇതോടൊപ്പമാണ് എംടിയുടെ അതി പ്രശസ്തമായ രണ്ടാമൂഴം അദ്ദേഹം സിനിമ ആക്കുന്നു എന്ന് കേട്ടത്. നിരവധി സിനിമാ, പുസ്തക പ്രേമികളുടെ ഒരിക്കലും നടക്കില്ലെന്നു കരുതിയ ആ സ്വപ്നം കൂടി ഒടിയനിലുള്ള പ്രതീക്ഷകളുടെ ആഴം കൂട്ടി. ഇതിനിടക്ക് എം ടി തിരക്കഥ തിരിച്ചു വാങ്ങിയതും വീണ്ടും സിനിമ നടക്കും എന്ന് ശ്രീകുമാർ മേനോൻ പറഞ്ഞതും ഒക്കെ നാടകീയ സംഭവവികാസങ്ങൾ ആയി.
100 കോടി കളക്ഷൻ മലയാളത്തിലും അത്ര വലിയ അസാധാരണത്വം അല്ലാതായെങ്കിലും റിലീസിന് മുന്നേ ഉള്ള 100 കോടി എന്ന അവകാശവാദത്തെ അവിശ്വസനീയതയോടെയാണ് ഭൂരിഭാഗം പ്രേക്ഷകരും സ്വീകരിച്ചത്. എന്തായാലും റിലീസിന് ഒരാഴ്ച മുന്നേ ഭൂരിഭാഗം ടിക്കറ്റുകളും ഓൺലൈനിലൂടെയും അല്ലാതെയും വിറ്റഴിഞ്ഞു. ബാഹുബലിയെക്കാളും വെല്ലുന്നതായിരിക്കും ഈ സിനിമയിലെ സംഘട്ടന രംഗങ്ങൾ എന്ന് പോലും സംവിധായകൻ അവകാശപ്പെട്ടു .
ഇത് പാവപ്പെട്ട ജനങ്ങളും ഫാൻസുകാരും വിശ്വസിക്കുകയും ചെയ്തു. കാരണം അത്രയേറെ തയ്യാറെടുപ്പുകളാണ് ഒടിയന് വേണ്ടി മോഹൻലാലിനെക്കൊണ്ട് ചെയ്യിപ്പിച്ചത്. മോഹൻലാലിനെ ചെറുപ്പക്കാരനാക്കി കൊണ്ടുവരാനായി വർഷങ്ങൾ നീണ്ട പ്രയത്നങ്ങളാണ് എടുപ്പിച്ചത്. റിലീസിംഗിന്റ്ന്ന് അവിചാരിതമായി പ്രഖ്യാപിച്ച ഹർത്താലിനെ അവഗണിച്ച് ജനം തീയറ്ററുകളിലേക്ക് ഒഴുകി. ശ്രീകുമാർ മേനോനെ വിശ്വസിച്ച് ഹർത്താലിന് തീയേറ്ററിൽ ഇടിച്ചു കയറി ഫൈറ്റ് സീൻ കണ്ട് ആരാധകർ തലയിൽ കൈവച്ചു . ഇതാണോ ബാഹുബലിയെക്കാളും വെല്ലുന്ന ഫൈറ്റ്. ഈ വലിയ കലാകാരന്റെ വിലയപ്പെട്ട സമയങ്ങൾ പാഴാക്കിയെന്നാണ് ആരാധകർ പറയുന്നത്. ഇതോടെ ശ്രീകുമാറിന്റെ ഹൈപ്പ് പുറത്തായി. കൂടാതെ സിനിമ വിജയമാണെന്ന് കാട്ടി ശ്രീകുമാർ ഇന്ന് നടത്തിയ വാർത്താ സമ്മേളനവും അസ്സൽ തള്ളലായി മാറി.
മോഹൻലാൽ എന്ന താരത്തിന്റെ മാസ്സ് എന്ന രീതിയിൽ തന്നെയായിരുന്നു സിനിമയുടെ പ്രചാരണങ്ങൾ അധികവും. പീറ്റർ ഹെയ്‌ൻ എന്ന ആഗോള നാമത്തിനു വരെ ആരാധക സംഘടനകൾ ഉള്ള കേരളത്തിൽ അത് വലിയ തോതിൽ വിജയിക്കുകയും ചെയ്തു. മോഹൻലാലിൻറെ വിരലനക്കം പോലുള്ള ചർച്ചകളും അതിനു ശക്തി നല്‍കാനുണ്ടായി. പക്ഷെ ഒടിയൻ ഭ്രമാത്മകമായ ഒരു മിത്താണ്. ഇരുട്ടിന്റെ മറപറ്റി ടിവെക്കുന്ന ഒടിയൻ ഐതിഹ്യമാലയിൽ മുതൽ മലയാളി സമൂഹത്തെ കൂടുതൽ സ്വപ്നത്മകമാക്കിയിട്ടുണ്ട്. നിമിഷവേഗം കൊണ്ട് കാളയായും മാനായും ഒക്കെ രൂപം മാറി ഭയപ്പെടുത്തുന്ന ഒടിയൻ ദക്ഷിണ മലബാറിനെ വിശേഷിപ്പിച്ചും സമ്പന്നമാക്കിയ മിത്താണ്. ദേശീയ അവാർഡ് ജേതാവായ ഓടിയന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണൻ പലപ്പോഴും വാചാലനായതും ഈ മിത്തിനെപ്പറ്റിയാണ്.
മോഹൻലാലിൻറെ പതിവ് ഹീറോ പരിവേഷത്തിനപ്പുറമുള്ള സങ്കൽപ്പമാണ് ഒടിയൻ. ജാതീയമായ പ്രിവിലേജുകൾ ഉള്ള സവർണ ഒടിയൻ ആണോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിൽ ഉടനീളം പൊങ്ങി വന്നത് അത് കൊണ്ടാണ്. ഒരേ സമയം ഭീതിദവും കാല്പനികവുമായ ആ സങ്കല്പത്തെ എങ്ങനെ ഈ കാലത്ത് ഓരോ രംഗവും മാസ്സ് പ്രതീക്ഷിക്കുന്ന ആരാധക വൃന്ദങ്ങൾക്കിടയിലേക്ക് വിശ്വസനീയമായി എത്തിക്കും എന്നത് ഒരു ആശയക്കുഴപ്പം തന്നെ ആയിരുന്നു.
പാലക്കാടിന്റെ കരിമ്പനക്കാറ്റും വരണ്ട ഇടവഴികളും പാടവും ഒക്കെ ഭംഗിയോടെ കടന്നു വരുന്ന എം ജയചന്ദ്രന്റെ പാട്ടുകൾ ആ ആശയക്കുഴപ്പത്തെ കൂടിയാണ് വലുതാക്കിയത്. ഷാജി കുമാറിന്റെ ക്യാമറയും ജോൺ കുട്ടിയുടെ എഡിറ്റിംഗും മാക്സ് ക്രിയേഷന്റെ വിതരണവും പതിവ് പോലെ ആശിർവാദിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരിന്റെ നിർമാണവും ഒപ്പം മമ്മൂട്ടിയുടെ വിവരണവുമാണ് ഒടിയന്റെ അണിയറയിലെ മറ്റു പ്രധാന കൗതുകങ്ങൾ.
പഴയകാലത്ത് കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാന്‍ കഴിവുണ്ടായിരുന്നുവെന്ന് വാദിക്കുന്ന ഒരു വിഭാഗം ആളുകളെ നിര്‍വ്വചിക്കുവാനാണ് ഉപയോഗിച്ചിരുന്നത്. കേരളത്തില്‍ നിലനിന്നിരുന്ന ഒരു ഐതിഹ്യ കഥാപാത്രമാണ് ഒടിയന്‍. പറഞ്ഞുകേട്ട മുത്തശ്ശിക്കഥകളിലാണ് ഒടിയന്റെ നിലനില്‍പ്പ്. ഇത് സിനിമയായപ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രതിക്കൂട്ടിലാവുകയായിരുന്നു. നിരവധി ട്രോളുകളും ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കത്തിക്കയറി.
അതേസമയം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഡീഗ്രേഡിങ് നടക്കുന്നതും ചിത്രത്തിന് തിരിച്ചടിയാകുന്നുണ്ട്.സിനിമ കാണാതെ ചിലര്‍ നെഗറ്റീവ് റിവ്യൂകള്‍ ഇടുന്നുണ്ടെന്നു സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ വരെ പറഞ്ഞിരുന്നു. ഓടിയാണ് നേരെ സോഷ്യല്‍ മീഡിയയില്‍ സംഘടിതമായി സൈബര്‍ ആകാരമാനം നടക്കുന്നുവെന്നും സംവിധായകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha