Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

ബിജെപി ബന്ധം; മോഹൻലാൽ അഭിനയിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ തകർക്കാൻ നിഗൂഢനീക്കം

17 DECEMBER 2018 11:21 AM IST
മലയാളി വാര്‍ത്ത

മോഹൻലാൽ നായകനായി അഭിനയിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ തകർക്കാൻ നിഗൂഢശ്രമമെന്ന് രഹസ്യ വിവരം. മോഹൻലാൽ ഫാൻസിലെ ഒരു വിഭാഗം പ്രവർത്തകർ ഉൾപ്പെടെ ഒരു വലിയ സംഘം പ്രേക്ഷകർ ഒടിയനെതിരെ രംഗത്തെത്തിയതിന്റെ ഒരു പ്രധാന കാരണം മോഹൻ ലാലിന്റെ ബി ജെ പി ബന്ധമാണെന്നാണ് വിവരം.

ഒടിയൻ ഇറങ്ങുന്നതിനു മുമ്പ് തന്നെ പൊളിക്കാൻ തീരുമാനിച്ചിരുന്നു.അതിന് പിന്നിൽ മോഹൻലാൽ ഫാൻസും ഉണ്ടെന്നാണ് കണ്ടെത്തൽ. എല്ലാവരുടെയും സ്വന്തമായിരുന്ന മോഹൻലാൽ ബി ജെ പിയുടെ സ്വന്തമായത് പലർക്കും സഹിക്കാവുന്നതിലും അപ്പുറമാണ്.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ശ്രീകുമാർ മേനോനും ഉൾപ്പെടെയുള്ള ഒടിയന്റെ അണിയറ പ്രവർത്തകർ മറുനിക്കവുമായി രംഗത്തെത്തി കഴിഞ്ഞു. മോഹൻലാൽ ഫാൻസിന്റെ സംസ്ഥാനത്തെ പ്രധാന സംഘാടകരെ ആന്റണി പെരുമ്പാവൂർ നേരിട്ട് വിളിച്ച് ചിത്രത്തിന് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആന്റണിയുടെ വാക്കുകൾ വേണ്ടതരത്തിൽ ചെവിക്കൊണ്ടിട്ടില്ല.

ഒടിയനെ വലിയ ഹൈപ്പിലേക്കാണ് നീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ആദ്യ ദിവസങ്ങളിൽ സിനിമക്കെതിരായി ഉണ്ടായ ആരോപണങ്ങളെല്ലാം പതിയെ പതിയെ കുറയുന്നുണ്ട് . ഒരു ബ്രഹാമ്ണ്ഡ സിനിമ എന്നുള്ള പ്രചരണമൊന്നും ഏറ്റിട്ടില്ല. ഒരു സാധാരണ സിനിമ മാത്രമാണ് ഒടിയൻ. അതിന് അതിന്ദ്രിയഭാവം കൽപ്പിച്ച് നൽകിയതാണ് അപകടമായത്.

കമ്മ്യൂണിസ്റ്റുകാർക്കെതിരെ സിനിമയിൽ മോഹൻലാൽ നടത്തിയ ചില പരാമർശങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെയും എതിരാക്കി. മദ്യപിച്ചെത്തുന്ന ഒടിയനെ കമ്യൂണിസ്റ്റുകാരൻ റോഡിൽ തടഞ്ഞു നിർത്തി മർദ്ദിക്കുന്ന രംഗമുണ്ട്. താനും കമ്യൂണിസ്റ്റാകുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യും എന്ന് ഒടിയൻ മറുപടി പറയുന്നു. ഇത് കമ്യൂണിസ്റ്റുകാരെ എതിരാക്കി. ലാൽ ബിജെപിയാണെന്ന പ്രചരണം ഇതിലൂടെയുണ്ടായി.

ചിത്രത്തിലെ ഹൈന്ദവ പരാമർശങ്ങളെ സംഘ പരിവാറായി പ്രേക്ഷകർ വ്യാഖ്യാനിക്കുകയായിരുന്നു. തന്റെ അഛന്റെ പേരിലുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ രൂപീകരണത്തോട് അനുബന്ധിച്ച് ലാൽ നരേന്ദ്രമോദിയെ കണ്ടിരുന്നു. പ്രസ്തുത ചിത്രം പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. അതിന് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ലാൽ ബി ജെ പി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ്രചരണമുണ്ടായത്. മോഹൻലാൽ ഇക്കാര്യം കൃത്യസമയത്ത് നിഷേധിക്കാതിരുന്നതിനാൽ ആരോപണങ്ങൾ വളർന്നു കൊണ്ടേയിരുന്നു. വൈകിയാണ് ഇക്കാര്യം ലാൽ നിഷേധിച്ചത്.

അമ്മയിലെ വഴക്കും മോഹൻലാലിന് വിനയായി. ദിലീപിനെ അനുകൂലിച്ച് നിലപാടെടുത്തു എന്നാണ് ലാലിനെതിരെ ഉയർന്ന ആരോപണം . പിന്നീട് ദിലീപിനോട് താൻ രാജി ചോദിച്ചു വാങ്ങിയെന്ന പ്രസ്താവനയുമായി ലാൽ രംഗത്തെത്തി. ഇതിനെതിരെ ദിലീപും രംഗത്തെത്തി. ആരും ചോദിക്കാതെയാണ് രാജിവച്ചതെന്നായിരുന്നു ദിലീപിന്റെ പ്രഖ്യാപനം. അതോടെ ലാലും ദിലീപും തെറ്റിയെന്നാണ് വിവരം. ദിലീപ് പറഞ്ഞതാണ് ശരി. കാരണം ഇക്കാര്യം നടൻ സിദ്ധിഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നടിമാരുടെ അക്ഷേപങ്ങളിൽ മോഹൻലാലിന് മറ്റൊനും ചെയ്യാൻ കഴിഞ്ഞില്ല. ഇതാണ് യാഥാർത്ഥ്യം.

ദിലീപും മോഹൻലാലും തമ്മിൽ സ്വരചേർച്ചയില്ലാതായതിന് ശേഷം ആദ്യമിറങ്ങുന്ന ചിത്രമാണ് ഒടിയൻ. ശ്രീകുമാർ മേനോന്റെ ചിത്രത്തിന് നേരം ആക്രമണമുണ്ടാകുമെന്ന് ലാലിനറിയാമായിരുന്നു എന്നാണ് വിവരം. ബിജെപി ആരോപണവും ശ്രീകുമാർ മേനോനെതിരായ ആക്രമണവും ചിത്രത്തെ ബാധിക്കുമെന്ന് അദ്ദേഹത്തിന് എതിരായിരുന്നു. ഇത് ഒരു സാധാരണ ചിത്രമാണെന്ന് അദ്ദേഹം ആവർത്തിച്ചു കൊണ്ടിരുന്നത് അതു കൊണ്ടാണ് . എന്നാൽ ലാലിന്റെ കൈയിൽ ചിത്രം നിന്നില്ല. അതിനു മുമ്പ് തന്നെ വിവാദങ്ങൾ കൈവിട്ടു.

അടുത്ത കാലത്തിറങ്ങിയ രഞ്ജിത്ത് ലാൽ ചിത്രമായ ഡ്രാമയും പൊളിഞ്ഞു. അതൊരു ചെറിയ ചിത്രമായതിനാൽ പലരും ഗൗരവമായെടുത്തില്ല. ലൂസിഫർ ഉൾപ്പെടെയുള്ള ചിത്രങ്ങളെ പ്രതിരോധിക്കാൻ മോഹൻലാൽ തന്നെ രംഗത്തിറങ്ങുമെന്നാണ് സൂചന. എന്നാൽ ബിജെപി മോഹൻ ലാലിനെ രക്ഷിക്കാൻ രംഗത്തിറങ്ങിയിട്ടില്ല. സംസ്ഥാന നേതാക്കളെ വെട്ടി ലാൽ പ്രധാനമന്ത്രിയെ കണ്ടതാണ് അവരുടെ വിരോധം. ഇക്കഴിഞ്ഞ വൃശ്ചികം ഒന്നിന് സ്വാമി ശരണം എന്ന ലാലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റും വിവാദമായി. ഇതിനും ബി ജെ പി അനുകൂല വ്യാഖ്യാനം നൽകിയിട്ടുണ്ട്. സുരേഷ്ഗോപിക്ക് ശേഷം മോഹൻ ലാലിനെ രാജ്യസഭാ എം പിയാക്കാനുള്ള നീക്കം ബിജെപിക്കുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (6 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (6 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (7 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (7 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (8 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (8 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (9 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (9 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (9 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (9 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (9 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (10 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (12 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (12 hours ago)

Malayali Vartha Recommends