Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ബിജെപി ബന്ധം; മോഹൻലാൽ അഭിനയിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ തകർക്കാൻ നിഗൂഢനീക്കം

17 DECEMBER 2018 11:21 AM IST
മലയാളി വാര്‍ത്ത

മോഹൻലാൽ നായകനായി അഭിനയിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ തകർക്കാൻ നിഗൂഢശ്രമമെന്ന് രഹസ്യ വിവരം. മോഹൻലാൽ ഫാൻസിലെ ഒരു വിഭാഗം പ്രവർത്തകർ ഉൾപ്പെടെ ഒരു വലിയ സംഘം പ്രേക്ഷകർ ഒടിയനെതിരെ രംഗത്തെത്തിയതിന്റെ ഒരു പ്രധാന കാരണം മോഹൻ ലാലിന്റെ ബി ജെ പി ബന്ധമാണെന്നാണ് വിവരം.

ഒടിയൻ ഇറങ്ങുന്നതിനു മുമ്പ് തന്നെ പൊളിക്കാൻ തീരുമാനിച്ചിരുന്നു.അതിന് പിന്നിൽ മോഹൻലാൽ ഫാൻസും ഉണ്ടെന്നാണ് കണ്ടെത്തൽ. എല്ലാവരുടെയും സ്വന്തമായിരുന്ന മോഹൻലാൽ ബി ജെ പിയുടെ സ്വന്തമായത് പലർക്കും സഹിക്കാവുന്നതിലും അപ്പുറമാണ്.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ ശ്രീകുമാർ മേനോനും ഉൾപ്പെടെയുള്ള ഒടിയന്റെ അണിയറ പ്രവർത്തകർ മറുനിക്കവുമായി രംഗത്തെത്തി കഴിഞ്ഞു. മോഹൻലാൽ ഫാൻസിന്റെ സംസ്ഥാനത്തെ പ്രധാന സംഘാടകരെ ആന്റണി പെരുമ്പാവൂർ നേരിട്ട് വിളിച്ച് ചിത്രത്തിന് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആന്റണിയുടെ വാക്കുകൾ വേണ്ടതരത്തിൽ ചെവിക്കൊണ്ടിട്ടില്ല.

ഒടിയനെ വലിയ ഹൈപ്പിലേക്കാണ് നീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ആദ്യ ദിവസങ്ങളിൽ സിനിമക്കെതിരായി ഉണ്ടായ ആരോപണങ്ങളെല്ലാം പതിയെ പതിയെ കുറയുന്നുണ്ട് . ഒരു ബ്രഹാമ്ണ്ഡ സിനിമ എന്നുള്ള പ്രചരണമൊന്നും ഏറ്റിട്ടില്ല. ഒരു സാധാരണ സിനിമ മാത്രമാണ് ഒടിയൻ. അതിന് അതിന്ദ്രിയഭാവം കൽപ്പിച്ച് നൽകിയതാണ് അപകടമായത്.

കമ്മ്യൂണിസ്റ്റുകാർക്കെതിരെ സിനിമയിൽ മോഹൻലാൽ നടത്തിയ ചില പരാമർശങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെയും എതിരാക്കി. മദ്യപിച്ചെത്തുന്ന ഒടിയനെ കമ്യൂണിസ്റ്റുകാരൻ റോഡിൽ തടഞ്ഞു നിർത്തി മർദ്ദിക്കുന്ന രംഗമുണ്ട്. താനും കമ്യൂണിസ്റ്റാകുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യും എന്ന് ഒടിയൻ മറുപടി പറയുന്നു. ഇത് കമ്യൂണിസ്റ്റുകാരെ എതിരാക്കി. ലാൽ ബിജെപിയാണെന്ന പ്രചരണം ഇതിലൂടെയുണ്ടായി.

ചിത്രത്തിലെ ഹൈന്ദവ പരാമർശങ്ങളെ സംഘ പരിവാറായി പ്രേക്ഷകർ വ്യാഖ്യാനിക്കുകയായിരുന്നു. തന്റെ അഛന്റെ പേരിലുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ രൂപീകരണത്തോട് അനുബന്ധിച്ച് ലാൽ നരേന്ദ്രമോദിയെ കണ്ടിരുന്നു. പ്രസ്തുത ചിത്രം പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. അതിന് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ലാൽ ബി ജെ പി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ്രചരണമുണ്ടായത്. മോഹൻലാൽ ഇക്കാര്യം കൃത്യസമയത്ത് നിഷേധിക്കാതിരുന്നതിനാൽ ആരോപണങ്ങൾ വളർന്നു കൊണ്ടേയിരുന്നു. വൈകിയാണ് ഇക്കാര്യം ലാൽ നിഷേധിച്ചത്.

അമ്മയിലെ വഴക്കും മോഹൻലാലിന് വിനയായി. ദിലീപിനെ അനുകൂലിച്ച് നിലപാടെടുത്തു എന്നാണ് ലാലിനെതിരെ ഉയർന്ന ആരോപണം . പിന്നീട് ദിലീപിനോട് താൻ രാജി ചോദിച്ചു വാങ്ങിയെന്ന പ്രസ്താവനയുമായി ലാൽ രംഗത്തെത്തി. ഇതിനെതിരെ ദിലീപും രംഗത്തെത്തി. ആരും ചോദിക്കാതെയാണ് രാജിവച്ചതെന്നായിരുന്നു ദിലീപിന്റെ പ്രഖ്യാപനം. അതോടെ ലാലും ദിലീപും തെറ്റിയെന്നാണ് വിവരം. ദിലീപ് പറഞ്ഞതാണ് ശരി. കാരണം ഇക്കാര്യം നടൻ സിദ്ധിഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നടിമാരുടെ അക്ഷേപങ്ങളിൽ മോഹൻലാലിന് മറ്റൊനും ചെയ്യാൻ കഴിഞ്ഞില്ല. ഇതാണ് യാഥാർത്ഥ്യം.

ദിലീപും മോഹൻലാലും തമ്മിൽ സ്വരചേർച്ചയില്ലാതായതിന് ശേഷം ആദ്യമിറങ്ങുന്ന ചിത്രമാണ് ഒടിയൻ. ശ്രീകുമാർ മേനോന്റെ ചിത്രത്തിന് നേരം ആക്രമണമുണ്ടാകുമെന്ന് ലാലിനറിയാമായിരുന്നു എന്നാണ് വിവരം. ബിജെപി ആരോപണവും ശ്രീകുമാർ മേനോനെതിരായ ആക്രമണവും ചിത്രത്തെ ബാധിക്കുമെന്ന് അദ്ദേഹത്തിന് എതിരായിരുന്നു. ഇത് ഒരു സാധാരണ ചിത്രമാണെന്ന് അദ്ദേഹം ആവർത്തിച്ചു കൊണ്ടിരുന്നത് അതു കൊണ്ടാണ് . എന്നാൽ ലാലിന്റെ കൈയിൽ ചിത്രം നിന്നില്ല. അതിനു മുമ്പ് തന്നെ വിവാദങ്ങൾ കൈവിട്ടു.

അടുത്ത കാലത്തിറങ്ങിയ രഞ്ജിത്ത് ലാൽ ചിത്രമായ ഡ്രാമയും പൊളിഞ്ഞു. അതൊരു ചെറിയ ചിത്രമായതിനാൽ പലരും ഗൗരവമായെടുത്തില്ല. ലൂസിഫർ ഉൾപ്പെടെയുള്ള ചിത്രങ്ങളെ പ്രതിരോധിക്കാൻ മോഹൻലാൽ തന്നെ രംഗത്തിറങ്ങുമെന്നാണ് സൂചന. എന്നാൽ ബിജെപി മോഹൻ ലാലിനെ രക്ഷിക്കാൻ രംഗത്തിറങ്ങിയിട്ടില്ല. സംസ്ഥാന നേതാക്കളെ വെട്ടി ലാൽ പ്രധാനമന്ത്രിയെ കണ്ടതാണ് അവരുടെ വിരോധം. ഇക്കഴിഞ്ഞ വൃശ്ചികം ഒന്നിന് സ്വാമി ശരണം എന്ന ലാലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റും വിവാദമായി. ഇതിനും ബി ജെ പി അനുകൂല വ്യാഖ്യാനം നൽകിയിട്ടുണ്ട്. സുരേഷ്ഗോപിക്ക് ശേഷം മോഹൻ ലാലിനെ രാജ്യസഭാ എം പിയാക്കാനുള്ള നീക്കം ബിജെപിക്കുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (4 minutes ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (31 minutes ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (46 minutes ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (1 hour ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (2 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (2 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (2 hours ago)

OPERATION SINDOOR ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ട് അധികൃതർ  (3 hours ago)

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍  (3 hours ago)

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (4 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (4 hours ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (4 hours ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (4 hours ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (4 hours ago)

Malayali Vartha Recommends