Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

എത്ര തിരക്കുകൾ ഉണ്ടെങ്കിലും തന്റെ കുടുംബത്തോടൊപ്പം ചെലവിടാൻ സമയം കണ്ടെത്താറുണ്ട് മമ്മൂട്ടി .ഇപ്പോഴിതാ സിനിമ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയാണ് താരം

20 JULY 2019 01:13 PM IST
മലയാളി വാര്‍ത്ത

എത്ര തിരക്കുകൾ  ഉണ്ടെങ്കിലും തന്റെ കുടുംബത്തോടൊപ്പം ചെലവിടാൻ സമയം കണ്ടെത്താറുണ്ട് മമ്മൂട്ടി .ഇപ്പോഴിതാ സിനിമ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയാണ് താരം.
ജൂലൈ 23 ന് ദുബായിലേക്ക് പോവുന്ന താരം പിന്നീട് യൂറോപ്പിലേക്കും പോയതിന് ശേഷം ആഗസ്റ്റ് 10ന് തിരികയെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കുടുംബത്തിനൊപ്പമുള്ള യാത്രയാണ് ഇതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുള്ളത്.

മലയാള സിനിമാപ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട്ടതാരമാണ് മമ്മൂട്ടി.സിനിമ ജീവിതം തുടങ്ങിയത് വില്ലനായിട്ടാണെങ്കിലും മമ്മൂട്ടി പിന്നീട് മലയാളത്തിന്റെ നായകനായി മാറുകയായിരുന്നു. .

കെ എസ് സേതുമാധവന്റെ സംവിധാനത്തിൽ 1971ൽ പുറത്തിറങ്ങിയ 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിലൂടെയാണു മുഹമ്മദ്കുട്ടി സിനിമയിലേക്ക് കടന്നുവന്നത്. ഈ ചിത്രത്തിൽ വളരെ അപ്രധാനമായ ഒരു വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. പിന്നീട് 1973ൽ പുറത്തിറങ്ങിയ 'കാലചക്രം' എന്ന സിനിമയിൽ സംഭാഷണമുള്ളരൊരു വേഷം ചെയ്തു. ഈ സിനിമയിൽ 'സജിൻ' എന്ന പേരിലാണ് മുഹമ്മദ്കുട്ടി അഭിനയിച്ചത്.

പിന്നീട് 1979ൽ എം ടി വാസുദേവൻ നായരുടെ സംവിധാനത്തിൽ 'ദേവലോകം' എന്ന ചിത്രത്തിൽ നായകവേഷം ചെയ്തെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല.

1980ൽ എം ടി വാസുദേവൻ നായർ എഴുതി ശ്രീ. ആസാദ് സംവിധാനം നിർവഹിച്ച 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിച്ചു. ഈ സിനിമയിൽ അഭിനയിക്കവേയാണു ശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ മുഹമ്മദ്കുട്ടിക്ക് മമ്മൂട്ടി എന്ന പേരു നിർദ്ദേശിച്ചത്. ശ്രീനിവാസനാണു ഈ സിനിമയിൽ മമ്മൂട്ടിക്കു വേണ്ടി ശബ്ദം നൽകിയത്.

1980ൽ തന്നെ പുറത്തിറങ്ങിയ 'മേള' എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു മുഴുനീള വേഷത്തിൽ മമ്മൂട്ടിയെത്തിയത്. ഈ ചിത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ ഒരു വഴിത്തിരിവാവുകയായിരുന്നു

യുവതാരങ്ങളെ പോലും വിസ്മയിപ്പിക്കുന്ന അഭിനയ തികവുണ്ട് മമ്മൂട്ടിക്ക്. .ഇപ്പോഴും കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം.

മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ സാനിധ്യം ഉറപ്പിക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അദ്ദേഹം നിറഞ്ഞുനില്‍ക്കുകയാണ്.
ഈ വര്‍ഷം പകുതി കഴിഞ്ഞപ്പോള്‍ തുടര്‍ച്ചയായ വിജയ സിനിമകളുമായിട്ടാണ് മമ്മൂക്ക മുന്നേറികൊണ്ടിരിക്കുന്നത്. പേരന്‍പില്‍ തുടങ്ങിയ വിജയഗാഥ ഇപ്പോള്‍ പതിനെട്ടാം പടിയിലാണ് എത്തിനില്‍ക്കുന്നത്. പതിനെട്ടാം പടിയില്‍ ജോണ്‍ പാലക്കല്‍ എന്ന അതിഥിയായാണ് അദ്ദേഹമെത്തിയത്. ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. വേറിട്ട ഗെറ്റപ്പിലായിരുന്നു താരമെത്തിയത്.

ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറകളുമായ സിനിമകളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം.ഒരേ സമയം മാസ്സായും ക്ലാസായും എത്തി ആരാധകരെ സന്തോഷിപ്പിച്ചാണ് അദ്ദേഹം മുന്നേറുന്നത്. നായകനായി മാത്രമല്ല അതിഥിയായെത്തിയപ്പോഴും മികച്ച സ്വീകരണമാണ് താരത്തിന് ലഭിച്ചത്.

മമ്മൂട്ടിയുടെതായി അടുത്തിടെ ആരംഭിച്ച ചിത്രങ്ങളിൽ എടുത്തു പറയേണ്ടത് ഷൈലോക്ക് ആണ് . പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂക്കയുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് ഷൈലോക്ക് അണിയറയില്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാജാധിരാജ മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ഷൈലോക്ക് . ഷേക്‌സ്പിയറിന്റെ മര്‍ച്ചന്റ് ഓഫ് വെനീസിലെ പ്രധാന കഥാപാത്രമായ ഷൈലോക്കിനെയല്ല താന്‍ അവതരിപ്പിക്കുന്നതെന്നും തന്റെ കഥാപാത്രത്തെ ഇങ്ങനെ വിളിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴുത്തറപ്പനായ പലിശക്കാരനായ വില്ലനായാണ് താന്‍ എത്തുന്നതെന്നും താരം പറഞ്ഞിരുന്നു.

തിരക്കിട്ട സിനിമാജീവിതത്തില്‍ കുടുംബത്തിന് തന്നെ മിസ്സ് ചെയ്യരുതെന്ന കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമുണ്ടെന്ന് മമ്മൂട്ടി ഇപ്പോഴും പറയാറുണ്ട്. . യുവതാരങ്ങള്‍ക്കും അദ്ദേഹം ഈ ഉപദേശം നല്‍കിയിരുന്നു. നമ്മള്‍ക്കായി കാത്തിരിക്കുന്നവരാണ് അവരെന്നും തിരക്കുകള്‍ കഴിഞ്ഞ് ചെല്ലുമ്പോള്‍ കുടുംബത്തിനേയും കൂട്ടി യാത്ര പോവണമെന്നുമൊക്കെയാണ് അദ്ദേഹം പറയാറുള്ളത്. നിവിന്‍ പോളി ഉള്‍പ്പടെയുള്ള താരങ്ങള്‍ ഈ ഉപദേശം അതേ പോലെ ഏറ്റെടുത്ത് പാലിക്കുന്നവരാണ്.

മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് ഭാര്യ സുല്‍ഫത്ത് നല്‍കുന്നത്. സിനിമ സ്വീകരിക്കുന്നതും മറ്റ് വിഷയങ്ങള്‍ക്കുമായൊക്കെ പലരും സുലുവിനെയായിരുന്നു ആദ്യം സമീപിച്ചിരുന്നത്.അച്ഛന്റെ പാത പിന്തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ എത്തി. . സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു താരപുത്രന്‍ അരങ്ങേറിയത്. ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരപുത്രന്‍ പദവിക്കും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുക്കാനും ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (1 hour ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (1 hour ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (2 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (2 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (2 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (2 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (3 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (3 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (3 hours ago)

'കമല ഇന്റര്‍നാഷണല്‍' തുടങ്ങി  (3 hours ago)

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു  (3 hours ago)

പിണറായി വിജയന്റെ സ്വത്തുക്കളും കണ്ടു കെട്ടാന്‍ സാധ്യത  (3 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു  (3 hours ago)

Malayali Vartha Recommends