'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!

പത്തനംതിട്ടയിൽ നടുക്കുന്ന കൊലപാതകം. മാതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിലായി . പൊന്നമ്മ തോമസ് എന്ന 75കാരിയെ മകൻ ടിജോ തോമസ് (37), ഇയാൾക്കൊപ്പം താമസിച്ചിരുന്ന റിൻസിമോൾ (37) എന്നിവർ ചേർന്ന് കൊലപ്പെടുത്തി. കോയിപ്രം പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അജ്ഞാത ഫോൺ സന്ദേശമാണ് കേസിന്റെ ചുരുളഴിക്കാൻ നിർണായകമായി മാറിയത് . ചൊവ്വാഴ്ച പൊലീസിന് കിട്ടിയ ഒരു സന്ദേശമാണ് വഴിത്തിരിവായത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട് .
കോയിപ്പുറം എസ്.ഐ. പങ്കജ് കൃഷ്ണയും കീഴ്‌വായ്പുര്‍ സർക്കിൾ ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാറും ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോൾ അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ വിവരം ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിനെ അറിയിച്ചു. തുടർന്ന് തിരുവല്ല ഡിവൈ.എസ്.പി. പി.ആർ. സന്തോഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുക യായിരുന്നു .
https://www.facebook.com/Malayalivartha

























