Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...


വിദേശത്ത് ജീവിക്കുന്ന മലയാളികൾ വരെ നാട്ടിലെത്തിയാൽ കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെടുന്നു: ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് ഞെട്ടിയ കഥ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ: ഖത്തറിൽ തള്ളോട് തള്ള്...


5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്


ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള തട്ടിപ്പുകാർ ഇനി ഉണ്ടാകരുത്: ശബരിമല മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ നൽകാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബാേർഡ്: തന്നെ അറസ്റ്റ് ചെയ്യും മുമ്പ്, മുകളിലുള്ള മറ്റുപ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് മുരാരി ബാബു...


'മോന്ത' നാശം വിതച്ച് തെലങ്കാന;ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു..

യുവതാരങ്ങൾ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിൽ തത്കാലം സർക്കാർ ഇടപെടില്ല; ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കേണ്ട പ്രശ്നം, മലയാള സിനിമാ മേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേയ്ക്കെത്തി: സിനിമാക്കാർ ഉണ്ടാക്കിയ വിഷയത്തിൽ തത്കാലം ഇടപെടേണ്ടെന്ന് സിപിഎം തീരുമാനം

30 NOVEMBER 2019 04:40 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ യുവതാരങ്ങൾ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിൽ തത്കാലം സർക്കാർ ഇടപെടില്ല. വിഷയത്തിൽ സർക്കാർ ഇടപെടുമെന്ന് പറഞ്ഞത് സാംസ്കാരിക മന്ത്രി എ കെ ബാലനാണ്. എന്നാൽ കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്ത സാംസ്കാരിക മന്ത്രി എ. കെ. ബാലന്റെ നീക്കത്തെ സി പി എം സംസ്ഥാന നേതൃത്വം തടഞ്ഞന്നാണ് വിവരം .

ഒരു സി പി എം ഉന്നതന്റെ മകനും ഒരു മുതിർന്ന മന്ത്രിയുടെ മകനുമാണ് എ. കെ. ബാലന്റെ നീക്കത്തിനെതിരെ ഇടപെട്ടത്. സർക്കാർ നീക്കം സിനിമാ വ്യവസായത്തെ തകർക്കുമെന്ന് ഇവർ പറയുന്നു. സിനിമാക്കാർ ഉണ്ടാക്കിയ വിഷയത്തിൽ തത്കാലം ഇടപെടേണ്ടെന്നാണ് സിപിഎം തീരുമാനം. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നാണ് സർക്കാരിന്റെ വിശ്വാസം. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കേണ്ട പ്രശ്നത്തെ മലയാള സിനിമാ മേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. എന്നാൽ ആരോപണങ്ങൾ തെളിയിക്കാൻ പ്രയാസമാണ്.

അഭിനേതാക്കളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടന അഭിനേതാവിനെ വിലക്കിയിരിക്കുകയാണ്. ഒരാളെയും ജോലിയില്‍ നിന്നും വിലക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെയും അഭിനേതാവിന്‍റെയും ഭാഗം കേട്ട ശേഷം പ്രശ്നം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. ഇതിന് അഭിനേതാക്കളുടെ സംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും മുന്‍കയ്യെടുക്കണം. പരാതി ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടും. ഏതായാലും ഷെയ്ന്റെ ഭാഗത്ത് നിന്ന് ഒരിക്കലും സർക്കാരിന് പരാതി ലഭിക്കില്ല.

വിഷയവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നിന്‍റെ ഉപയോഗം ഉണ്ടെന്നും പോലീസ് പരിശോധന ആവശ്യമാണെന്നുംപറഞ്ഞിരിക്കുകയാണ്. ഇത് ഗുരുതരമായ ഒരു പ്രശ്നമാണെന്ന് മന്ത്രി ബാലൻ പറഞ്ഞു. . ഒരു തര്‍ക്കം വന്നപ്പോഴാണ് നിര്‍മ്മാതാക്കള്‍ ഇത് പറഞ്ഞത് എന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് സർക്കാർ കരുതുന്നത്. ഇതിനെ സർക്കാർ ചോദ്യം ചെയ്തു.

ഷൂട്ടിംഗ് സെറ്റുകളില്‍ ലഹരി മരുന്നിന്റെ ഉപയോഗം ഉണ്ടെന്ന പ്രശ്നം പൊതുസമൂഹത്തിന് മുന്നില്‍ ഉന്നയിക്കപ്പെട്ടുകഴിഞ്ഞതിനാല്‍ കര്‍ശനമായി അതിനെ നേരിടാനാണ് ആദ്യം സർക്കാർ നീങ്ങിയത്. എന്നാൽ സാംസ്കാരിക വകുപ്പ് മന്ത്രി ബാലന് ഒരിക്കലും ലൊക്കേഷനിൽ മയക്കു മരുന്ന് പരിശോധന നടത്താൻ കഴിയില്ല. പരിശോധന നടത്തേണ്ടത് എക്സൈസ്, ആഭ്യന്തര വകുപ്പുകളാണ്. പരാതി കിട്ടിയാൽ മാത്രം ഇത്തരം കാര്യങ്ങളിൽ ഇടപെട്ടാൽ മതിയെന്നാണ് രണ്ടു വകുപ്പുകളുടെയും നിലപാട്. അങ്ങോട്ട് ചെന്ന് പരാതി എഴുതി വാങ്ങാൻ സർക്കാർ ആലോചിക്കുന്നില്ല. അത് ശബരിമലയിലെ യുവതി പ്രവേശം പോലെയാകും.

ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ നിർമ്മാതാക്കൾ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് എ. കെ. ബാലൻ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നത് തെളിയിക്കാൻ പ്രയാസമായ കാര്യമാണ്. മദ്യം മദ്യപരിശോധനയിലൂടെ കണ്ടെത്താം. അറിയപ്പെടുന്ന താരങ്ങളെ ലൊക്കേഷനിൽ നിന്നും വിളിച്ചിറക്കി ആശുപത്രിയിൽ കൊണ്ടു പോയി രക്ത പരിശോധന നടത്താൻ സർക്കാരിന് കഴിയില്ല. അങ്ങനെ വന്നാൽ അത് പൊതു സമൂഹത്തിന്റെ അവഹേളനത്തിന് കാരണമാകും. ഇലക്ഷന് ഒരു വർഷം ശേഷിക്കെ ആരെയും പിണക്കാൻ സർക്കാർ തയ്യാറല്ല.

കേരളത്തിലില്ലാത്ത മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്താതെ എ.കെ ബാലൻ പ്രതികരിച്ചതിലും സി പി എമ്മിലും സർക്കാരിലും അമർഷമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിധവയായ യുവതിയുടെ പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍  (3 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു  (3 hours ago)

പണത്തിനുവേണ്ടി സഹോദരിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി തോട്ടത്തില്‍ ഉപേക്ഷിച്ചു  (3 hours ago)

കോഴിക്കോട് മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് ഹവാലയുടെ പുതിയ മോഡല്‍  (4 hours ago)

ഓടുന്ന സ്‌കൂട്ടറില്‍ നിന്നും പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

കമ്പനിയിലെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി അറസ്റ്റില്‍  (4 hours ago)

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്  (5 hours ago)

രഞ്ജി ട്രോഫിയില്‍ കേരളം നാളെ കര്‍ണ്ണാടകയെ നേരിടും  (5 hours ago)

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു  (5 hours ago)

ചലച്ചിത്ര അക്കാഡമിയില്‍ പുതിയ ഭരണ സമിതി  (6 hours ago)

തലസ്ഥാനം വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകുന്നു  (6 hours ago)

ശബരിമല സ്വര്‍ണപാളിക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചോദ്യം ചെയ്യുന്നു  (6 hours ago)

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...  (8 hours ago)

കുവൈത്തില്‍ വെങ്കലയുഗത്തിലെ ക്ഷേത്രം കണ്ടെത്തി...!! നാലായിരം വര്‍ഷം മുമ്പുള്ള ദില്‍മണ്‍ നാഗരികതയുടെ ശേഷിപ്പുകള്‍ വിസ്മയിപ്പിക്കുന്നു; ഫൈലക ദ്വീപില്‍ ഇതിന് മുന്‍പും മറ്റൊരു ക്ഷേത്ര ശേഷിപ്പുകള്‍ കണ്ടെത്  (8 hours ago)

മകള്‍ ആണ്‍ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വരുന്നത് വിലക്കി : മകള്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി  (8 hours ago)

Malayali Vartha Recommends