Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണു... യാത്രക്കാരിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറും...


ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും...കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക


ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക


ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി

യുവതാരങ്ങൾ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിൽ തത്കാലം സർക്കാർ ഇടപെടില്ല; ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കേണ്ട പ്രശ്നം, മലയാള സിനിമാ മേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേയ്ക്കെത്തി: സിനിമാക്കാർ ഉണ്ടാക്കിയ വിഷയത്തിൽ തത്കാലം ഇടപെടേണ്ടെന്ന് സിപിഎം തീരുമാനം

30 NOVEMBER 2019 04:40 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ യുവതാരങ്ങൾ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിൽ തത്കാലം സർക്കാർ ഇടപെടില്ല. വിഷയത്തിൽ സർക്കാർ ഇടപെടുമെന്ന് പറഞ്ഞത് സാംസ്കാരിക മന്ത്രി എ കെ ബാലനാണ്. എന്നാൽ കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്ത സാംസ്കാരിക മന്ത്രി എ. കെ. ബാലന്റെ നീക്കത്തെ സി പി എം സംസ്ഥാന നേതൃത്വം തടഞ്ഞന്നാണ് വിവരം .

ഒരു സി പി എം ഉന്നതന്റെ മകനും ഒരു മുതിർന്ന മന്ത്രിയുടെ മകനുമാണ് എ. കെ. ബാലന്റെ നീക്കത്തിനെതിരെ ഇടപെട്ടത്. സർക്കാർ നീക്കം സിനിമാ വ്യവസായത്തെ തകർക്കുമെന്ന് ഇവർ പറയുന്നു. സിനിമാക്കാർ ഉണ്ടാക്കിയ വിഷയത്തിൽ തത്കാലം ഇടപെടേണ്ടെന്നാണ് സിപിഎം തീരുമാനം. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നാണ് സർക്കാരിന്റെ വിശ്വാസം. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കേണ്ട പ്രശ്നത്തെ മലയാള സിനിമാ മേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. എന്നാൽ ആരോപണങ്ങൾ തെളിയിക്കാൻ പ്രയാസമാണ്.

അഭിനേതാക്കളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടന അഭിനേതാവിനെ വിലക്കിയിരിക്കുകയാണ്. ഒരാളെയും ജോലിയില്‍ നിന്നും വിലക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെയും അഭിനേതാവിന്‍റെയും ഭാഗം കേട്ട ശേഷം പ്രശ്നം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. ഇതിന് അഭിനേതാക്കളുടെ സംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും മുന്‍കയ്യെടുക്കണം. പരാതി ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടും. ഏതായാലും ഷെയ്ന്റെ ഭാഗത്ത് നിന്ന് ഒരിക്കലും സർക്കാരിന് പരാതി ലഭിക്കില്ല.

വിഷയവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നിന്‍റെ ഉപയോഗം ഉണ്ടെന്നും പോലീസ് പരിശോധന ആവശ്യമാണെന്നുംപറഞ്ഞിരിക്കുകയാണ്. ഇത് ഗുരുതരമായ ഒരു പ്രശ്നമാണെന്ന് മന്ത്രി ബാലൻ പറഞ്ഞു. . ഒരു തര്‍ക്കം വന്നപ്പോഴാണ് നിര്‍മ്മാതാക്കള്‍ ഇത് പറഞ്ഞത് എന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് സർക്കാർ കരുതുന്നത്. ഇതിനെ സർക്കാർ ചോദ്യം ചെയ്തു.

ഷൂട്ടിംഗ് സെറ്റുകളില്‍ ലഹരി മരുന്നിന്റെ ഉപയോഗം ഉണ്ടെന്ന പ്രശ്നം പൊതുസമൂഹത്തിന് മുന്നില്‍ ഉന്നയിക്കപ്പെട്ടുകഴിഞ്ഞതിനാല്‍ കര്‍ശനമായി അതിനെ നേരിടാനാണ് ആദ്യം സർക്കാർ നീങ്ങിയത്. എന്നാൽ സാംസ്കാരിക വകുപ്പ് മന്ത്രി ബാലന് ഒരിക്കലും ലൊക്കേഷനിൽ മയക്കു മരുന്ന് പരിശോധന നടത്താൻ കഴിയില്ല. പരിശോധന നടത്തേണ്ടത് എക്സൈസ്, ആഭ്യന്തര വകുപ്പുകളാണ്. പരാതി കിട്ടിയാൽ മാത്രം ഇത്തരം കാര്യങ്ങളിൽ ഇടപെട്ടാൽ മതിയെന്നാണ് രണ്ടു വകുപ്പുകളുടെയും നിലപാട്. അങ്ങോട്ട് ചെന്ന് പരാതി എഴുതി വാങ്ങാൻ സർക്കാർ ആലോചിക്കുന്നില്ല. അത് ശബരിമലയിലെ യുവതി പ്രവേശം പോലെയാകും.

ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ നിർമ്മാതാക്കൾ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് എ. കെ. ബാലൻ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നത് തെളിയിക്കാൻ പ്രയാസമായ കാര്യമാണ്. മദ്യം മദ്യപരിശോധനയിലൂടെ കണ്ടെത്താം. അറിയപ്പെടുന്ന താരങ്ങളെ ലൊക്കേഷനിൽ നിന്നും വിളിച്ചിറക്കി ആശുപത്രിയിൽ കൊണ്ടു പോയി രക്ത പരിശോധന നടത്താൻ സർക്കാരിന് കഴിയില്ല. അങ്ങനെ വന്നാൽ അത് പൊതു സമൂഹത്തിന്റെ അവഹേളനത്തിന് കാരണമാകും. ഇലക്ഷന് ഒരു വർഷം ശേഷിക്കെ ആരെയും പിണക്കാൻ സർക്കാർ തയ്യാറല്ല.

കേരളത്തിലില്ലാത്ത മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്താതെ എ.കെ ബാലൻ പ്രതികരിച്ചതിലും സി പി എമ്മിലും സർക്കാരിലും അമർഷമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാരാമതിയിൽ വിമാനം തകർന്നു വീണു...  (2 minutes ago)

ബിസിനസ്സിൽ വൻ പുരോഗതി, ധനലാഭം! ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത!  (14 minutes ago)

ഉഡുപ്പിയിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് ദാരുണാന്ത്യം  (21 minutes ago)

കൂടത്തായി കൊലപാതക കേസ്... പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് ആരംഭിക്കും....  (51 minutes ago)

രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്ത് നടൻ ഉണ്ണി മുകുന്ദൻ  (58 minutes ago)

വിശാഖപട്ടണത്ത് വൈകുന്നേരം ഏഴിനാണ് മത്സരം  (1 hour ago)

ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്...  (1 hour ago)

  രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ... പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...  (2 hours ago)

രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും  (2 hours ago)

രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ...  (2 hours ago)

കണ്ണീർക്കാഴ്ചയായി... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം  (3 hours ago)

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (3 hours ago)

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (3 hours ago)

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (10 hours ago)

Malayali Vartha Recommends