Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

ഒന്നാം സ്ഥാനത്തിനായി പോരാടി ആര്യയും ഷാജിയും ഫുക്രുവും സാന്ദ്രയും...രണ്ടാം സ്‌ഥാനത്തിനായി തമ്മിൽതല്ലി എലീനാ സുജോ, ആർക്കും വേണ്ടാതെ ദയ മൂന്നാം സ്ഥാനത്..ബിഗ് ബോസ്സിൽ കസേരക്കായി കൂട്ടയടി

17 MARCH 2020 12:18 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് മത്സരം മുറുകുകയാണ്. തങ്ങൾക്കിവിടെ നിൽക്കണ്ട എന്ന് ഇടക്കിടക്ക് ഓരോ മത്സരാർത്ഥികളും പറയുമെങ്കിലും എല്ലാവരുടെയും കണ്ണ് കപ്പിൽ തന്നെയാണ്. ഓരോ വഴക്കിനും കരച്ചിലിനും ശേഷം പ്രേക്ഷകർ സ്ഥിരം കേൾക്കുന്നൊരു വാചകമാണ്, എനിക്കിവിടെ നിൽക്കണ്ട വീട്ടിൽ പോകണം എന്നുള്ളത്. എന്നാൽ ടാസ്ക്ക് വരുമ്പോൾ ആത്മ മിത്രങ്ങൾക്ക് പോലും വേണ്ടത് ഒന്നാം സ്ഥാനം തന്നെയാണ്. ഇത്തരമൊരു തകിടം മറിച്ചിലാണ് പ്രേക്ഷകർ കഴിഞ്ഞ ദിവസം കണ്ടതും. തന്നെ അമൃത അഭിരാമി സഹോദരിമാർ കള്ളിയെന്ന് വിളിച്ചെന്ന് പറഞ്ഞു പൊട്ടിക്കരയുകയും വീട്ടിൽ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത എലീന പിന്നീട് ബിഗ് ബോസ് നൽകിയ ടാസ്ക്കിലെ രണ്ടാം സ്ഥാനത്തിനായി സുജോയുമായി തമ്മിതല്ലുന്ന കാഴ്ച്ചയാണ് പ്രേക്ഷകർ കാണുന്നത്.

പതിനൊന്നാം ആഴ്ചയിലെ ആദ്യദിനം നടന്ന ഡെയിലി ടാസ്‌കില്‍ ബിഗ് ബോസ് അവതരിപ്പിച്ചത് പട്ടാഭിഷേകം എന്ന ഗെയിമാണ്. ഫിനാലെയ്ക്കായി നാല് ആഴ്ചകള്‍ മാത്രം ശേഷിക്കേ കിരീടം ചൂടുന്ന വ്യക്തിയെയും ടൈറ്റില്‍ ജേതാക്കളെയും തെരഞ്ഞെടുക്കാനുള്ള ടാസ്‌കായിരുന്നു ഇത്. ഇവിടെ നിന്നു പോയവരെല്ലാം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പരാജയപ്പെട്ടവരാണ്. അതുകൊണ്ടു തന്നെയാണ് സ്വയം വിലയിരുത്താനായി ഇത്തരത്തിലൊരു ടാസ്‌ക് നല്‍കുന്നതെന്ന് ബിഗ് ബോസ് വെളിപ്പെടുത്തി.

ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഏതു വേണമെന്ന അവകാശവാദം ഉന്നയിക്കാനുള്ള അവസരം മത്സരാര്‍ഥികള്‍ക്ക് ലഭിക്കും. തെരഞ്ഞെടുത്ത സ്ഥാനത്തിലേയ്ക്ക് തങ്ങളെ തന്നെ കാണാനുള്ള കാരണങ്ങളും ഇതോടൊപ്പം തന്നെ നിരത്തണം.

ടാസ്‌ക് ബസര്‍ കേട്ടു മത്സരം തുടങ്ങിയപ്പോള്‍ ആദ്യമെത്തിയത് ദയയാണ്. താന്‍ സ്വയം മൂന്നാം സ്ഥാനക്കാരിയായി കാണുന്നുവെന്ന് ദയ പറഞ്ഞു . തന്നെക്കാള്‍ യോഗ്യരായ മറ്റുള്ളവര്‍ വീട്ടിലുണ്ടെന്ന തിരിച്ചറിവാണ് മൂന്നാം സ്ഥാനത്തേയ്ക്ക് ചുരുങ്ങാന്‍ ദയയെ പ്രേരിപ്പിച്ചത്. പിന്നീടെത്തിയ ഫുക്രു ഒന്നാം സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചു. എന്തു ടാസ്‌ക് ലഭിച്ചാലും ഗെയിമിലായാലും തന്റെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഫുക്രു ഈ ആവശ്യത്തെ സാധൂകരിച്ചത്. ഇതോടൊപ്പം വീട്ടിലെ ഭൂരിഭാഗം ആളുകളും എതിരാളിയായി കാണുന്നത് തന്നെയാണെന്നുള്ള വാദവും ഫുക്രു നിരത്തി.

ഫുക്രുവിനെ കൂടാതെ ഷാജി, രഘു, ആര്യ, അഭിരാമി അമൃത, സാന്‍ഡ്ര എന്നിവരും ഒന്നാം സ്ഥാനത്തിനായി വാദിച്ചു. ടാസ്‌കിലെ പ്രകടനവും ഹാട്രിക് അടക്കം നാലു തവണ ക്യാപ്റ്റനായതും ഇതുവരെ ജയിലില്‍ കിടന്നിട്ടില്ലെന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഷാജിയുടെ അവകാശവാദം. രഘുവാകട്ടെ താന്‍ സ്വീകരിച്ചു പോന്ന നിലപാടുകളാണ് ആയുധമാക്കിയത്. തെറ്റ് അംഗീകരിക്കുന്ന കാര്യത്തില്‍ മറ്റുള്ളവരെക്കാള്‍ ഒരു പടി മുന്നിലാണെന്നും രഘു അഭിപ്രായപ്പെട്ടു. താന്‍ ഇതിനോടകം ഒരു ജേതാവായി കഴിഞ്ഞു എന്നായിരുന്നു ആര്യയുടെ വാക്കുകള്‍. ഷോയുടെ തുടക്കം മുതല്‍ വീട്ടില്‍ തുടരുന്ന ഒരാളെന്ന നിലയില്‍ ഒരുപാട് പേര്‍ വന്നു പോകുന്നതും പലരുടെയും സ്വഭാവം മാറിമറിയുന്നതും നേരില്‍ കണ്ടിട്ടുണ്ട്. ഈ റോളര്‍ കോസ്റ്റര്‍ റൈഡില്‍ ഇപ്പോഴും സീറ്റ് ബെല്‍റ്റില്ലാതെ ഇറുക്കിപ്പിടിച്ച് ഇരിക്കുന്ന ഒരാളെന്ന അഭിമാനം തനിക്കുണ്ടെന്നും ആര്യ വ്യക്തമാക്കി.

തുടർന്നെത്തിയത് സഹോദരിമാർ ആയിരുന്നു.കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവോളം കിട്ടൂ, അന്‍പതാം ദിനത്തില്‍ മത്സരത്തിലേയ്ക്ക് എത്തിയ തങ്ങള്‍ എന്തുകൊണ്ട് ഒന്നാം സ്ഥാനത്തിനായി വാദിക്കുന്നു എന്നതിനു കാരണങ്ങള്‍ നിരത്തുകയായിരുന്നു അമൃതയും അഭിരാമിയും. ഇതിനോടകം മത്സരവുമായി ചേര്‍ന്നു കഴിഞ്ഞിരുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയിലേയ്ക്ക് പെട്ടെന്നു കയറി വന്നിട്ടും ആദ്യ മൂന്നു സ്ഥാനക്കാരില്‍ പോയിന്റ് പട്ടികയില്‍ ഇടം നേടിയത് ഇവര്‍ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയായി കളിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് രണ്ടുപേര്‍ ചേര്‍ന്നുള്ള നീക്കമെന്ന് തങ്ങളുടെ അവകാശവാദത്തെ സാധൂകരിച്ചു കൊണ്ട് അവര്‍ പറഞ്ഞു. തുടർന്ന് എത്തിയ സാന്ദ്രയും ആവശ്യപ്പെട്ടത് ഒന്നാം സ്ഥാനം തന്നെയായിരുന്നു .പുറത്തെ താൻ തന്നെയാണ് മത്സരത്തിലും എന്നു പറഞ്ഞാണ് സാന്‍ഡ്ര തന്റെ ആവശ്യം മുന്നോട്ടു വെച്ചത്. ഇത്രയധികം നോമിനേഷനില്‍ വന്നിട്ടും ആരും അറിയാതിരുന്ന താന്‍ ഇപ്പോഴും ഷോയില്‍ നിലനില്‍ക്കുന്നതും സാന്‍ഡ്ര തന്റെ വാദമായി ഉന്നയിച്ചു.

രണ്ടാം സ്ഥാനത്തിനായി വാദിച്ചത് സുജോയും എലീനയുമാണ്. പ്രമുഖരാല്‍ നിറഞ്ഞ ഒരിടത്തേയ്ക്ക് എത്തിയ താന്‍ ഇതുവരെ വന്നു നില്‍ക്കുമെന്നു പോലും പ്രതീക്ഷിക്കാത്തതാണെന്നും ലഭിച്ചതെല്ലാം ബോണസാണെന്നുമായിരുന്നു സുജോയുടെ വാക്കുകള്‍. അതുകൊണ്ടു തന്നെ രണ്ടാം സ്ഥാനമാണ് സുജോ വേണമെന്ന് പറഞ്ഞതും. കളിയുടെ അവസാനം ഒന്നാം സ്ഥാനത്താണെങ്കിലും രണ്ടാമതാണെങ്കിലും വിജയിച്ചതിനു തുല്യം തന്നെയാണ്. അതുകൊണ്ട് അതിജീവനമെന്ന ബിഗ് ബോസിന്റെ വാക്കു കടമെടുത്ത് താന്‍ രണ്ടാം സ്ഥാനത്തേയ്ക്ക് എത്ര മാത്രം യോഗ്യയാണെന്ന് എലീന വാദിച്ചു . സഹമത്സരാര്‍ഥികള്‍ ആരുമായും വഴക്കോ പ്രശ്‌നങ്ങളോ ഉണ്ടാക്കാതെ മുന്നോട്ടു നീങ്ങുന്നതും തന്റെ കഴിവായി എലീന വെളിപ്പെടുത്തി.

ഒന്നാം സ്ഥാനക്കാരെ ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ വാദഗതികള്‍ മുന്‍പോട്ടു വെച്ചതുകൊണ്ടുതന്നെ പലരും വിട്ടുകൊടുക്കാന്‍ തയ്യാറാകുകയായിരുന്നു. ഒടുവില്‍ അധികം തര്‍ക്കമൊന്നുമില്ലാതെ ഷാജി ഒന്നാം സ്ഥാനത്തേയ്ക്ക് എത്തി. രണ്ടാം സ്ഥാനത്തിനായി രണ്ടു പേര്‍ക്കിടയില്‍ മാത്രമാണ് ചര്‍ച്ച നടന്നതെങ്കിലും ഒരു വലിയ വാക്‌പോരാട്ടമാണ് പ്രേക്ഷകര്‍ കണ്ടത്. സുജോയെ ഫേക്ക് ഗെയിമര്‍ എന്നു വിളിച്ച് എലീന തളര്‍ത്തിയപ്പോള്‍ ഒന്നും ചെയ്യാതെ ഷോയില്‍ നിലനില്‍ക്കുന്ന ആള്‍ എന്നാണ് എലീനയെ സുജോ വിശേഷിപ്പിച്ചത്. പോരാത്തതിന് അലവലാതിപരാമർശവും കോടതി ടാസ്ക്കിൽ കാർക്കിച്ചുതുപ്പിയതും വാദത്തിനിടയിൽ സുജോ ആയുധമാക്കി . എന്നാല്‍ ഒട്ടും വിട്ടുകൊടുക്കാതെ എലീനയും രണ്ടാം സ്ഥാനത്തിനായി ഉറച്ചു നിൽക്കുകയായിരുന്നു.

സഹമത്സരാര്‍ഥികളുമായി ഉണ്ടായ ശാരീരിക ഏറ്റുമുട്ടലുകളും സുജോയ്ക്ക് ലഭിച്ച താക്കീതുകളും രണ്ടുതരം ഗെയിം കളിച്ച് പ്രകടിപ്പിച്ച നിലപാടില്ലായ്മയുമൊക്കെ എലീന ചൂണ്ടിക്കാട്ടി. ഇതിനു പുറമെ സഞ്ജന മുന്‍കാമുകിയാണെന്ന് തന്നോടടക്കം പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി എലീന സുജോയുടെ വാദങ്ങളെ ഖണ്ഡിച്ചു. ആണുങ്ങളെ ബഹുമാനിക്കാന്‍ അറിയാത്തവള്‍ എന്ന് എലീനയെ സുജോ വിശേഷിപ്പിക്കയും ലൈൻ അടിക്കുമോ എന്ന് ചോദിച്ചു എലീന തന്റെ പുറകെ നടക്കുമായിരുന്നു എന്നും വെളിപ്പെടുത്തി . ഒടുവില്‍ എലീന തന്നെയാണ് രണ്ടാം സ്ഥാനം കടുത്ത വാക്കുതർക്കത്തിനൊടുവിൽ രണ്ടാം സ്ഥാനം പിടിച്ചെടുത്തത് . ദയ മൂന്നാമതും എതിരാളികളില്ലാതെ നിലയുറപ്പിക്കുകയും ചെയ്തു. ഏതായാലും ഈ സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ തന്നെ അവസാനം ഇതേ സ്‌ഥാനങ്ങളിൽ എത്തുമോയെന്ന് കാത്തിരുന്ന് കാണാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (22 minutes ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (28 minutes ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (37 minutes ago)

വയോധിക മരിച്ചു....  (49 minutes ago)

ഇണ്ടാസ് വലിച്ചെറിഞ്ഞ് രാഹുൽ SIT-ക്ക് മുന്നിൽ എത്തില്ല കട്ടായം..! 10 മിനിട്ടിൽ അഡ്വ രാജീവിന്റെ തനി നിറം പ്രാസിക്യൂഷൻ കാണും  (1 hour ago)

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (1 hour ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (1 hour ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (2 hours ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (2 hours ago)

വായു മലിനീകരണം രൂക്ഷം...  (2 hours ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (2 hours ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (3 hours ago)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (10 hours ago)

Malayali Vartha Recommends