Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി: 'വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം; സദാചാരപരമായും അതില്‍ തെറ്റില്ല! കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ മുന്‍കാല കുറ്റകൃത്യം പരിഗണിക്കാനാവില്ല: നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരം...


നഗരത്തിരക്കില്‍ നടുറോഡില്‍ നിസ്‌കാരവുമായി വീട്ടമ്മ..നടുറോഡില്‍ നിസ്‌കാരം തുടങ്ങിയതോടെ റോഡില്‍ ബ്ലോക്കായി.. സംഭവമെന്തെന്നറിയാതെ യാത്രക്കാരും സമീപത്തെ കച്ചവടക്കാരും..


2026-ലെ കേന്ദ്ര ബജറ്റ്..2026 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും...പതിവുപോലെ ബജറ്റ് പ്രസംഗം രാവിലെ 11:00 മണിക്ക് പാർലമെന്റിൽ ആരംഭിക്കും...


നേരെ പാലക്കാട്ടേക്കാണോ രാഹുൽ പോവുക? ‘രാഹുൽ ഇഫക്ടിന്’ പകരം യുഡിഎഫ് എന്ത് സ്ട്രാറ്റജി സ്വീകരിക്കും. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ..?


ദൃക്‌സാക്ഷികള്‍ പറയുന്നത്.. അടിയന്തര ലാന്‍ഡിംഗിനിടെ തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചു.. ഓടിച്ചെല്ലുമ്പോള്‍ വിമാനം പൂര്‍ണ്ണമായും കത്തുകയായിരുന്നു..തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..

ഒന്നാം സ്ഥാനത്തിനായി പോരാടി ആര്യയും ഷാജിയും ഫുക്രുവും സാന്ദ്രയും...രണ്ടാം സ്‌ഥാനത്തിനായി തമ്മിൽതല്ലി എലീനാ സുജോ, ആർക്കും വേണ്ടാതെ ദയ മൂന്നാം സ്ഥാനത്..ബിഗ് ബോസ്സിൽ കസേരക്കായി കൂട്ടയടി

17 MARCH 2020 12:18 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് മത്സരം മുറുകുകയാണ്. തങ്ങൾക്കിവിടെ നിൽക്കണ്ട എന്ന് ഇടക്കിടക്ക് ഓരോ മത്സരാർത്ഥികളും പറയുമെങ്കിലും എല്ലാവരുടെയും കണ്ണ് കപ്പിൽ തന്നെയാണ്. ഓരോ വഴക്കിനും കരച്ചിലിനും ശേഷം പ്രേക്ഷകർ സ്ഥിരം കേൾക്കുന്നൊരു വാചകമാണ്, എനിക്കിവിടെ നിൽക്കണ്ട വീട്ടിൽ പോകണം എന്നുള്ളത്. എന്നാൽ ടാസ്ക്ക് വരുമ്പോൾ ആത്മ മിത്രങ്ങൾക്ക് പോലും വേണ്ടത് ഒന്നാം സ്ഥാനം തന്നെയാണ്. ഇത്തരമൊരു തകിടം മറിച്ചിലാണ് പ്രേക്ഷകർ കഴിഞ്ഞ ദിവസം കണ്ടതും. തന്നെ അമൃത അഭിരാമി സഹോദരിമാർ കള്ളിയെന്ന് വിളിച്ചെന്ന് പറഞ്ഞു പൊട്ടിക്കരയുകയും വീട്ടിൽ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത എലീന പിന്നീട് ബിഗ് ബോസ് നൽകിയ ടാസ്ക്കിലെ രണ്ടാം സ്ഥാനത്തിനായി സുജോയുമായി തമ്മിതല്ലുന്ന കാഴ്ച്ചയാണ് പ്രേക്ഷകർ കാണുന്നത്.

പതിനൊന്നാം ആഴ്ചയിലെ ആദ്യദിനം നടന്ന ഡെയിലി ടാസ്‌കില്‍ ബിഗ് ബോസ് അവതരിപ്പിച്ചത് പട്ടാഭിഷേകം എന്ന ഗെയിമാണ്. ഫിനാലെയ്ക്കായി നാല് ആഴ്ചകള്‍ മാത്രം ശേഷിക്കേ കിരീടം ചൂടുന്ന വ്യക്തിയെയും ടൈറ്റില്‍ ജേതാക്കളെയും തെരഞ്ഞെടുക്കാനുള്ള ടാസ്‌കായിരുന്നു ഇത്. ഇവിടെ നിന്നു പോയവരെല്ലാം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പരാജയപ്പെട്ടവരാണ്. അതുകൊണ്ടു തന്നെയാണ് സ്വയം വിലയിരുത്താനായി ഇത്തരത്തിലൊരു ടാസ്‌ക് നല്‍കുന്നതെന്ന് ബിഗ് ബോസ് വെളിപ്പെടുത്തി.

ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഏതു വേണമെന്ന അവകാശവാദം ഉന്നയിക്കാനുള്ള അവസരം മത്സരാര്‍ഥികള്‍ക്ക് ലഭിക്കും. തെരഞ്ഞെടുത്ത സ്ഥാനത്തിലേയ്ക്ക് തങ്ങളെ തന്നെ കാണാനുള്ള കാരണങ്ങളും ഇതോടൊപ്പം തന്നെ നിരത്തണം.

ടാസ്‌ക് ബസര്‍ കേട്ടു മത്സരം തുടങ്ങിയപ്പോള്‍ ആദ്യമെത്തിയത് ദയയാണ്. താന്‍ സ്വയം മൂന്നാം സ്ഥാനക്കാരിയായി കാണുന്നുവെന്ന് ദയ പറഞ്ഞു . തന്നെക്കാള്‍ യോഗ്യരായ മറ്റുള്ളവര്‍ വീട്ടിലുണ്ടെന്ന തിരിച്ചറിവാണ് മൂന്നാം സ്ഥാനത്തേയ്ക്ക് ചുരുങ്ങാന്‍ ദയയെ പ്രേരിപ്പിച്ചത്. പിന്നീടെത്തിയ ഫുക്രു ഒന്നാം സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചു. എന്തു ടാസ്‌ക് ലഭിച്ചാലും ഗെയിമിലായാലും തന്റെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഫുക്രു ഈ ആവശ്യത്തെ സാധൂകരിച്ചത്. ഇതോടൊപ്പം വീട്ടിലെ ഭൂരിഭാഗം ആളുകളും എതിരാളിയായി കാണുന്നത് തന്നെയാണെന്നുള്ള വാദവും ഫുക്രു നിരത്തി.

ഫുക്രുവിനെ കൂടാതെ ഷാജി, രഘു, ആര്യ, അഭിരാമി അമൃത, സാന്‍ഡ്ര എന്നിവരും ഒന്നാം സ്ഥാനത്തിനായി വാദിച്ചു. ടാസ്‌കിലെ പ്രകടനവും ഹാട്രിക് അടക്കം നാലു തവണ ക്യാപ്റ്റനായതും ഇതുവരെ ജയിലില്‍ കിടന്നിട്ടില്ലെന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഷാജിയുടെ അവകാശവാദം. രഘുവാകട്ടെ താന്‍ സ്വീകരിച്ചു പോന്ന നിലപാടുകളാണ് ആയുധമാക്കിയത്. തെറ്റ് അംഗീകരിക്കുന്ന കാര്യത്തില്‍ മറ്റുള്ളവരെക്കാള്‍ ഒരു പടി മുന്നിലാണെന്നും രഘു അഭിപ്രായപ്പെട്ടു. താന്‍ ഇതിനോടകം ഒരു ജേതാവായി കഴിഞ്ഞു എന്നായിരുന്നു ആര്യയുടെ വാക്കുകള്‍. ഷോയുടെ തുടക്കം മുതല്‍ വീട്ടില്‍ തുടരുന്ന ഒരാളെന്ന നിലയില്‍ ഒരുപാട് പേര്‍ വന്നു പോകുന്നതും പലരുടെയും സ്വഭാവം മാറിമറിയുന്നതും നേരില്‍ കണ്ടിട്ടുണ്ട്. ഈ റോളര്‍ കോസ്റ്റര്‍ റൈഡില്‍ ഇപ്പോഴും സീറ്റ് ബെല്‍റ്റില്ലാതെ ഇറുക്കിപ്പിടിച്ച് ഇരിക്കുന്ന ഒരാളെന്ന അഭിമാനം തനിക്കുണ്ടെന്നും ആര്യ വ്യക്തമാക്കി.

തുടർന്നെത്തിയത് സഹോദരിമാർ ആയിരുന്നു.കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവോളം കിട്ടൂ, അന്‍പതാം ദിനത്തില്‍ മത്സരത്തിലേയ്ക്ക് എത്തിയ തങ്ങള്‍ എന്തുകൊണ്ട് ഒന്നാം സ്ഥാനത്തിനായി വാദിക്കുന്നു എന്നതിനു കാരണങ്ങള്‍ നിരത്തുകയായിരുന്നു അമൃതയും അഭിരാമിയും. ഇതിനോടകം മത്സരവുമായി ചേര്‍ന്നു കഴിഞ്ഞിരുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയിലേയ്ക്ക് പെട്ടെന്നു കയറി വന്നിട്ടും ആദ്യ മൂന്നു സ്ഥാനക്കാരില്‍ പോയിന്റ് പട്ടികയില്‍ ഇടം നേടിയത് ഇവര്‍ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയായി കളിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് രണ്ടുപേര്‍ ചേര്‍ന്നുള്ള നീക്കമെന്ന് തങ്ങളുടെ അവകാശവാദത്തെ സാധൂകരിച്ചു കൊണ്ട് അവര്‍ പറഞ്ഞു. തുടർന്ന് എത്തിയ സാന്ദ്രയും ആവശ്യപ്പെട്ടത് ഒന്നാം സ്ഥാനം തന്നെയായിരുന്നു .പുറത്തെ താൻ തന്നെയാണ് മത്സരത്തിലും എന്നു പറഞ്ഞാണ് സാന്‍ഡ്ര തന്റെ ആവശ്യം മുന്നോട്ടു വെച്ചത്. ഇത്രയധികം നോമിനേഷനില്‍ വന്നിട്ടും ആരും അറിയാതിരുന്ന താന്‍ ഇപ്പോഴും ഷോയില്‍ നിലനില്‍ക്കുന്നതും സാന്‍ഡ്ര തന്റെ വാദമായി ഉന്നയിച്ചു.

രണ്ടാം സ്ഥാനത്തിനായി വാദിച്ചത് സുജോയും എലീനയുമാണ്. പ്രമുഖരാല്‍ നിറഞ്ഞ ഒരിടത്തേയ്ക്ക് എത്തിയ താന്‍ ഇതുവരെ വന്നു നില്‍ക്കുമെന്നു പോലും പ്രതീക്ഷിക്കാത്തതാണെന്നും ലഭിച്ചതെല്ലാം ബോണസാണെന്നുമായിരുന്നു സുജോയുടെ വാക്കുകള്‍. അതുകൊണ്ടു തന്നെ രണ്ടാം സ്ഥാനമാണ് സുജോ വേണമെന്ന് പറഞ്ഞതും. കളിയുടെ അവസാനം ഒന്നാം സ്ഥാനത്താണെങ്കിലും രണ്ടാമതാണെങ്കിലും വിജയിച്ചതിനു തുല്യം തന്നെയാണ്. അതുകൊണ്ട് അതിജീവനമെന്ന ബിഗ് ബോസിന്റെ വാക്കു കടമെടുത്ത് താന്‍ രണ്ടാം സ്ഥാനത്തേയ്ക്ക് എത്ര മാത്രം യോഗ്യയാണെന്ന് എലീന വാദിച്ചു . സഹമത്സരാര്‍ഥികള്‍ ആരുമായും വഴക്കോ പ്രശ്‌നങ്ങളോ ഉണ്ടാക്കാതെ മുന്നോട്ടു നീങ്ങുന്നതും തന്റെ കഴിവായി എലീന വെളിപ്പെടുത്തി.

ഒന്നാം സ്ഥാനക്കാരെ ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ വാദഗതികള്‍ മുന്‍പോട്ടു വെച്ചതുകൊണ്ടുതന്നെ പലരും വിട്ടുകൊടുക്കാന്‍ തയ്യാറാകുകയായിരുന്നു. ഒടുവില്‍ അധികം തര്‍ക്കമൊന്നുമില്ലാതെ ഷാജി ഒന്നാം സ്ഥാനത്തേയ്ക്ക് എത്തി. രണ്ടാം സ്ഥാനത്തിനായി രണ്ടു പേര്‍ക്കിടയില്‍ മാത്രമാണ് ചര്‍ച്ച നടന്നതെങ്കിലും ഒരു വലിയ വാക്‌പോരാട്ടമാണ് പ്രേക്ഷകര്‍ കണ്ടത്. സുജോയെ ഫേക്ക് ഗെയിമര്‍ എന്നു വിളിച്ച് എലീന തളര്‍ത്തിയപ്പോള്‍ ഒന്നും ചെയ്യാതെ ഷോയില്‍ നിലനില്‍ക്കുന്ന ആള്‍ എന്നാണ് എലീനയെ സുജോ വിശേഷിപ്പിച്ചത്. പോരാത്തതിന് അലവലാതിപരാമർശവും കോടതി ടാസ്ക്കിൽ കാർക്കിച്ചുതുപ്പിയതും വാദത്തിനിടയിൽ സുജോ ആയുധമാക്കി . എന്നാല്‍ ഒട്ടും വിട്ടുകൊടുക്കാതെ എലീനയും രണ്ടാം സ്ഥാനത്തിനായി ഉറച്ചു നിൽക്കുകയായിരുന്നു.

സഹമത്സരാര്‍ഥികളുമായി ഉണ്ടായ ശാരീരിക ഏറ്റുമുട്ടലുകളും സുജോയ്ക്ക് ലഭിച്ച താക്കീതുകളും രണ്ടുതരം ഗെയിം കളിച്ച് പ്രകടിപ്പിച്ച നിലപാടില്ലായ്മയുമൊക്കെ എലീന ചൂണ്ടിക്കാട്ടി. ഇതിനു പുറമെ സഞ്ജന മുന്‍കാമുകിയാണെന്ന് തന്നോടടക്കം പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി എലീന സുജോയുടെ വാദങ്ങളെ ഖണ്ഡിച്ചു. ആണുങ്ങളെ ബഹുമാനിക്കാന്‍ അറിയാത്തവള്‍ എന്ന് എലീനയെ സുജോ വിശേഷിപ്പിക്കയും ലൈൻ അടിക്കുമോ എന്ന് ചോദിച്ചു എലീന തന്റെ പുറകെ നടക്കുമായിരുന്നു എന്നും വെളിപ്പെടുത്തി . ഒടുവില്‍ എലീന തന്നെയാണ് രണ്ടാം സ്ഥാനം കടുത്ത വാക്കുതർക്കത്തിനൊടുവിൽ രണ്ടാം സ്ഥാനം പിടിച്ചെടുത്തത് . ദയ മൂന്നാമതും എതിരാളികളില്ലാതെ നിലയുറപ്പിക്കുകയും ചെയ്തു. ഏതായാലും ഈ സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ തന്നെ അവസാനം ഇതേ സ്‌ഥാനങ്ങളിൽ എത്തുമോയെന്ന് കാത്തിരുന്ന് കാണാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുള്ള അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; പൊലീസ് എത്തിയിട്ടും ​ഗേറ്റ് തുറന്നില്ല  (4 hours ago)

മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനം: കര്‍ണാടകയുടെ ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി  (4 hours ago)

മാളിക്കടവിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ  (5 hours ago)

മുണ്ടക്കൈ ചൂരല്‍മലയിലെ ദുരന്തബാധിതരുടെ കടം എഴുതി തള്ളും  (5 hours ago)

ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്  (5 hours ago)

പരാതിക്കാർ രാഹുലിനെ കണ്ട് ഭ്രമിച്ചവരെന്ന് പ്രതിഭാഗം....കാനഡയിലുള്ള അതിജീവതയെ പ്രതി എങ്ങനെ ഭീഷണിപ്പെടുത്തുമെന്ന് കോടതി...ആദ്യം സന്ദേശം അയച്ചത് യുവതിയെന്ന് പ്രതിഭാഗം..വാദങ്ങൾ ഇങ്ങനെ  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള : സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മൊഴി നല്‍കി വിഎസ്എസ്ഇ ശാസ്ത്രജ്ഞര്‍  (5 hours ago)

സിൽവർ ലൈൻ ഉപേക്ഷിച്ചു; അതിവേഗ റെയില്‍പാത നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം  (5 hours ago)

അജിത് പവാറിനൊപ്പം പൊലിഞ്ഞത് ആകാശത്തെ ആ പെണ്‍കരുത്ത്, 1500 മണിക്കൂര്‍ ആകാശം കീഴടക്കിയവള്‍  (5 hours ago)

'പപ്പാ, ഞാന്‍ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു, നാളെ സംസാരിക്കാം...'; പിതാവുമായുള്ള എയര്‍ ഹോസ്റ്റസിന്റെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്; വിങ്ങലായി ആ അവസാന ഫോണ്‍ കോള്‍!  (5 hours ago)

യുഎഇയിൽ മലയാളി യുവാവിന് ദാരുണാന്ത്യം മരണകാരണം ഞെട്ടിക്കുന്നത് !!  (6 hours ago)

ഈ യോഗ്യതയുണ്ടോ? കൊച്ചിയിൽ ജോലി ഒഴിവ് ശമ്പളം 46,000 രൂപ.. അപേക്ഷിക്കേണ്ടത് ഇങ്ങനെ  (6 hours ago)

ഇന്ത്യൻ നേവിയിൽ ഓഫീസർ ഇപ്പോൾ അപേക്ഷിക്കാം 260 ഒഴിവുകൾ അപേക്ഷാ ഫീസ് ഇല്ല  (7 hours ago)

ആരോഗ്യമേഖലയിലെ പിഴവുകള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് പി സി വിഷ്ണുനാഥ് എംഎല്‍എ  (7 hours ago)

Malayali Vartha Recommends