Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...


അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

ഉത്തര ഉണ്ണിയ്‌ക്കൊപ്പമുള്ള ആ മഹാൻ ; ആ ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം മറ്റൊന്ന്; ഇത്രയ്‌ക്കൊന്നും ആരും ചിന്തിച്ചുകാണില്ല ; കണ്ണ് തള്ളി ആരാധകർ !

11 JUNE 2021 05:31 PM IST
മലയാളി വാര്‍ത്ത

അധികം സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും ചെയ്‍ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കലാകരിയാണ് ഉത്തര ഉണ്ണി. ബംഗ്ലരൂവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷുമായി അടുത്തിടെയാണ് ഉത്തര ഉണ്ണി വിവാഹിതയായത്. ഉത്തര ഉണ്ണി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച വിവാഹ ഫോട്ടോകള്‍ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു . വിവാഹത്തിന് ഉത്തര​ അണിഞ്ഞ ആഭരണങ്ങളും സാരിയുമെല്ലാം ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്ന ഒന്നായിരുന്നു .

 

വിവാഹ സമയത്ത് ഉത്തര ഉണ്ണി പങ്കുവച്ച വീഡിയോയിലൂടെയും ഫോട്ടോകളിലൂടെയും മാത്രമായി ഉത്തരയ്ക്ക് നിരവധി ആരാധകരും ഉണ്ടായിട്ടുണ്ട്,. അതേസമയം, രസകരമായ മറ്റൊരു പോസ്റ്റാണ് ഉത്തരാ ഉണ്ണിയുടേതായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങുന്നത്. കരടിക്കഥകളെയും പാവകളെയും കുറിച്ച് മനോഹരമായ കുറിപ്പുമായിട്ടാണ് ഉത്തര ഉണ്ണി പോസ്റ്റിട്ടത്. പോസ്റ്റ് ഒന്ന് പഴകിയെങ്കിലും സംഭവം മറ്റൊരു മഹത് വ്യക്തിയിലേക്ക് വിരൽ ചൂണ്ടുകയാണ്.

 

 

ഉത്തര ഉണ്ണിയുടെ കരടി പോസ്റ്റ് ഇങ്ങനെയായിരുന്നു,

നമുക്കെല്ലാവർക്കും നമ്മുടെ ജീവിതത്തിൽ ഒരു കരടിക്കുട്ടി ആവശ്യമാണ്. നമുക്ക് കെട്ടിപ്പിടിച്ച കരയാനും ശാന്തനാകാനും, ചിലപ്പോൾ ആ വ്യക്തിയുടെ അസ്‍ത്വിത്വം അറിയാനും കഴിയുന്ന ഒരാൾ നമുക്ക് ആവശ്യമാണ്. കരടി കഥകൾ കേട്ട് ഞാൻ വളർന്നു. അതിനാൽ എന്റെ ആദ്യത്തെ യോദ്ധാവായ കരടി - എന്റെ നായകൻ- എന്റെ പപ്പാ കരടിയായിരുന്നു. എല്ലാ രാത്രിയും അദ്ദേഹം എന്നോട് 'ടാറ്റി ടെഡ്' കഥകൾ പറയുമായിരുന്നു. പിന്നെ തീർച്ചയായും എന്റെ കംഫർട്ട് സോൺ കരടി മറ്റാരുമല്ല, മമ്മി കരടിയാണ്.

 

 

എന്റെ ഉയർച്ച താഴ്‍ചകളുടെ സമയത്ത് എനിക്കായി ഉണ്ടായിരുന്ന നിരവധി കരടി സുഹൃത്തുക്കൾ വന്നു. നിരവധി കരടികൾ ലോകത്തെ എനിക്ക് മനോഹരമായ സ്ഥലമാക്കി മാറ്റി. ഇപ്പോൾ എനിക്ക് എന്നെന്നേക്കുമായി വലിയ തവിട്ടുനിറത്തിലുള്ള കരടിയുണ്ട്. എന്റെ എല്ലാ വിഷമങ്ങളും, പറയാതെ തന്നെ അപ്രത്യക്ഷമാകാൻ കഴിവുണ്ട്. ഇതായിരുന്നു ഉത്തര ഉണ്ണിയുടെ പോസ്റ്റ്. ശരിയാണ് എല്ലാവര്ക്കും ഒരു കരടിക്കുട്ടി നല്ലതാണ്. ലോകം മുഴുവൻ ആരാധകനുള്ള മിസ്റ്റർ ബീനെപ്പോലെ.

 

 

തനിച്ച് ജീവിതം എങ്ങനെ ആസ്വദിക്കാം എന്ന് വളരെ വ്യക്തിമായി പഠിപ്പിക്കുന്ന മിസ്റ്റർ ബീനും കൂടെക്കൊണ്ടുനടക്കുന്നത് ഒരു കരടിക്കുട്ടനെയല്ലേ. ഇതേ കുറിച്ച് ആർ. ജെ ഹിത ജാനകിയുടെ കുറിപ്പിങ്ങനെയാണ്.

 

ജീവിതം അത്ര എളുപ്പമുള്ള ഒരു സംഗതിയൊന്നുമല്ലല്ലോ. പ്രത്യേകിച്ച് നമ്മടെ പ്രായം കൂടുകയും റെസ്പോൺസിബിലിറ്റി കൂടുകയും ഒപ്പം ആളുകൾ നമ്മളെ കോൺസ്റ്റന്റായി ജഡ്ജ് ചെയ്യുകയും പല സ്ഥലങ്ങളിലും നമുക്ക് അർഹിക്കുന്ന പ്രാധാന്യം കിട്ടാതെ വരികയും ചെയ്യുന്ന സമയങ്ങളിൽ.

 


നമ്മൾ എന്താണോ പറയാനാഗ്രഹിച്ചത് അതിന്റെ നേരെ വിപരീതം മനസ്സിലാക്കി നമ്മളെ മിസ് അണ്ടർസ്റ്റുഡ് ആക്കുന്ന സമയങ്ങളിൽ. എത്രക്കൊക്കെ ശക്തരാണെങ്കിലും നമ്മളൊന്ന് തളർന്നു പോകും. കാരണം ഈ സമയത്തൊക്കെ നമ്മൾ പലരും തനിച്ചായിരിക്കും. എനിക്കങ്ങിനത്തെ ഒത്തിരി ദിവസങ്ങളെ നേരിടണ്ടി വരാറുണ്ട്. വീട്ടിലെത്തുക. നല്ല ആഴത്തിലൊന്ന് ശ്വസിക്കുക. അവനവനോടു തന്നെ everything will be OK Soon " എന്നു പറയുക.

 

എന്നിട്ട് മിസ്റ്റർ ബീൻ കാണുക. ചിരിക്കുക. ആശ്വസിക്കുക. എന്താന്നു വച്ചാൽ, മിസ്റ്റർ ബീനിനോളം ഏലിയനേറ്റടായ ഒരു കഥാപാത്രത്തെ നമ്മളാരും വേറെ കണ്ടിട്ടില്ല. ഒരു കരടിപ്പാവ മാത്രമാണ് കൂട്ട് . ധാരാളം അവഗണനകൾ, പരിഹാസങ്ങൾഎന്നിരുന്നാലും പുള്ളി വൻ ഹാപ്പിയാണ്.ചെറുപ്പത്തിലൊക്കെ പൊട്ടിച്ചിരിപ്പിക്കാൻ കഴിയുന്ന ഒരു കഥാപാത്രം മാത്രം ആയിരുന്നു നമ്മളിൽ പലർക്കും മിസ്റ്റർ ബീൻ.

 

എന്നാലിന്ന്, അവനവനെത്തന്നെ ഡേറ്റിനും പിക്നിക്കിനും കൊണ്ടു പോകുന്ന സ്വയം സ്നേഹിക്കാനറിയാവുന്ന ഒരു ഏലിയൻ. അതാണ് ഇന്ന് പലർക്കും മിസ്റ്റർ ബീൻ. സത്യം പറഞ്ഞാൽ ജീവിതത്തിലെ പ്രശ്നങ്ങളെ നല്ലോണം തന്നെ നിശ്ചയ ദാർഡ്യത്തിൽ നേരിടണം,പക്ഷേ ആ യാത്രയെ എൻജോയ് ചെയ്ത് കൂളായിത്തന്നെ നേരിടണം എന്ന വലിയ പാഠം പഠിപ്പിച്ചതും, വെറുതേ,ടെൻഷനടിച്ചിട്ട് ഒരു കാര്യോമില്ല എന്നും അതിലുമൊക്കെ മീതെ സെൽഫ് ലൗവിന്റെ വില എന്താണ് എന്ന്പഠിപ്പിച്ചതും അഥവാ ഈ ലോകത്ത് നമ്മളേറ്റോം കൂടുതൽ സ്നേഹിക്കണ്ടതും സപ്പോർട്ട് ചെയ്യേണ്ടതും നമ്മളെ തന്നെയാണെന്ന് പഠിപ്പിച്ചതുമൊക്കെ നമ്മുടെ മിസ്റ്റർ ബീനാണ്.

 



അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തെ നമുക്ക് സമ്മാനിച്ച Rowan Atkinson നോടും മറ്റുള്ളവരോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്നാൽ അതുല്യ അഭിനയ പ്രതിഭയായ റൊവാൻ അറ്റ്കിൻസൺ മിസ്റ്റര്‍ ബീൻ ആയി അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞത് ഞെട്ടിക്കുന്ന മറ്റൊന്നായിരുന്നു . ബീൻ ആയിട്ടുള്ള ആ അഭിനയം അത്ര ആസ്വാദ്യകരമായ കാര്യമല്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

 

ആ കഥാപാത്രം ചെയ്യാൻ ഇഷ്ടപ്പെടാത്തതിന് പിന്നിൽ ഒരു കാരണവുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആ ഉത്തരവാദിത്തത്തിന്റെ ഭാരം സുഖകരമല്ല. അത് സമ്മര്‍ദ്ദവും ക്ഷീണവും ഉണ്ടാക്കുന്നതാണ്. അതിന്റെ അവസാനത്തിനായാണ് താൻ കാത്തിരിക്കുന്നതെന്നും മുൻപ് റോവൻ അറ്റ്‍കിൻസണ്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (15 minutes ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (5 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (5 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (5 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (5 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (5 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (5 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (6 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (6 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (7 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (7 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (8 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (9 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (9 hours ago)

Malayali Vartha Recommends