Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് തുടങ്ങിയ യാത്രയായിരുന്നു അത് ; ആ ട്രെയിൻ പോയത് ഷൊർണൂരിലേക്കും; പിന്നീട് ഷൊർണൂർ സാക്ഷിയായ നിരവധി കഥകൾ

12 JUNE 2021 02:37 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ രണ്ടു സൂപ്പർതാരങ്ങളുമായി യാത്ര തുടങ്ങിയ ‘നമ്പർ 20 മദ്രാസ് മെയിൽ എന്തുകൊണ്ട് ഷൊർണൂരിലേക്ക് തന്നെ പോയി എന്നതിന് പിന്നിൽ ഒരു കഥയുണ്ട് . മമ്മൂട്ടിയും മോഹൻലാലും തകത്തഭിനയിച്ച ‘നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയുടെ കഥാഗതിയിൽ ട്രെയിൻ ഒരിക്കലും ഷൊർണൂർ സ്പർശിക്കുന്നില്ലങ്കിലും റെയിൽവേ രംഗങ്ങൾ മുഴുവൻ ചിത്രീകരിച്ചത് ഷൊർണൂരിലായിരുന്നു.

 

ഒരു ട്രെയിൻ തന്നെ വാടകയ്ക്കെടുത്ത് ഷൊർണൂരിൽ നിന്ന് നിലമ്പൂർ റൂട്ടിലൂടെ സർവീസ് ഇല്ലാത്ത ഇടവേളകളിൽ ഓടിച്ചാണ് കോട്ടയം മുതൽ ചെന്നൈ വരെയുള്ള യാത്ര ചിത്രീകരിച്ചത്. രംഗങ്ങളുടെ സ്വാഭാവികതയ്ക്ക് വേണ്ടി ചെന്നൈ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്നുള്ള ഷോട്ടുകളും ഉൾപ്പെടുത്തി. ട്രെയിനലെ ലോക്കോ പൈലറ്റും ഗാർഡും മറ്റും റെയിൽവേ ജീവനക്കാർ തന്നെയായിരുന്നു. കാറ്ററിങ്ങ് ജീവനക്കാരും അന്നത്തെ റെയിൽവേ റിഫ്രഷ്മെന്റ് സ്റ്റാളുകളിലെ തൊഴിലാളികൾ തന്നെയായിരുന്നു . അത്രത്തോളം യാഥാർഥ്യത്തോടെ ചിത്രീകരിച്ചു. സ്റ്റേഷനിലെ തിരക്ക് തന്നെ പല രംഗങ്ങളിലും ഉപയോഗപ്പെടുത്താനുമായിട്ടുണ്ട് .

 

 

ട്രെയിനുകൾ ഉണ്ടാക്കിയ പട്ടണമാണു ഷൊർണൂർ. മഞ്ഞ പ്രതലത്തിലെ കറുത്ത അക്ഷരത്തിൽ തെളിഞ്ഞ് നിൽക്കുന്ന ഷൊർണൂർ ജംക്‌ഷൻ ഇന്ന് വായനയ്ക്ക് പോലും പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയാൽ നിരവധി സിനിമാ കഥകൾ ആ സ്റ്റേഷനിലൂടെയാണ് കടന്നു പോയിരിക്കുന്നത്.

 


സിനിമകളിലെ ഷൊർണൂരിലൂടെ ഒന്ന് യാത്ര ചെയ്താൽ ഇന്നും കാണാൻ കൊതിക്കുന്ന നിരവധി സിനിമകൾ കാണാം.

1974ൽ ചട്ടക്കാരിയായി ലക്ഷ്മി എത്തിയപ്പോൾ കൽക്കരി എൻജിനുകളുടെ കാലത്തെ ഷൊർണൂരിന്റെ ചിത്രം കാണാൻ സാധിച്ചു . കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ചട്ടക്കാരി . ചട്ടക്കാരിയായ ജൂലിയായി ലക്ഷ്മിയും കാമുകൻ ശശിയായി മോഹൻ ശർമ്മയും നിറഞ്ഞ് നിന്ന ചിത്രം. ട്രെയിനുകൾ ഇൗ ചിത്രത്തിൽ പലപ്പോഴും ഒരു കഥാപാത്രം തന്നെയാണ്. ഒരു പാളത്തിൽ നിന്ന് എതിർദിശയിലേക്കു ട്രെയിൻ മാറുന്നത് ഉൾപ്പെടെയുള്ള അക്കാലത്തെ സാങ്കേതികവിദ്യയുടെ സൂക്ഷ്മാംശങ്ങൾ പോലും ഛായാഗ്രാഹകൻ ബാലുമഹേന്ദ്ര ഒപ്പിയെടുത്തു.

 

പിന്നീട് കാണാൻ സാധിക്കുന്ന കരിപുരണ്ട ജീവിതങ്ങളിലാണ് . ജെ.ശശികുമാർ സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ കരിപുരണ്ട ജീവിതങ്ങൾ പ്രേനസീർ, ജയൻ, ബാലൻ കെ. നായർ തുടങ്ങിയവർ വേഷമിട്ട, റെയിൽവേ ജീവനക്കാരുടെ ജീവിതം പ്രമേയമാക്കിയ സിനിമയായിരുന്നു.

 


അക്ഷരാർഥം എടുത്താൽ സാധാരണ റെയിൽ ജീവനക്കാരുടെ ജീവിതം എന്നും കരിവേഷമായിരുന്നു. ട്രെയിനുകളുടെ അറ്റകുറ്റപ്പണിശാലയായ അന്നത്തെ ലോക്കോ ഷെഡിൽ പണികഴിഞ്ഞ് കരിഓയിലും ഗ്രീസും പുരണ്ട കാക്കി വസ്ത്രങ്ങളുമായി പുറത്തിറങ്ങുന്ന തൊഴിലാളികളുടെ ചിത്രം തന്നെയായിരുന്നു ഷൊർണൂരിൽ എൻജിനുകൾക്കൊപ്പം ചേർത്തു വയ്ക്കാവുന്നത്. എന്നാൽ കരിപുരണ്ട ജീവിതങ്ങൾ എന്ന സിനിമ പറഞ്ഞത് കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലേക്ക് വിധി തട്ടിത്തെറിപ്പിച്ച കറുപ്പായിരുന്നു.

 


റെയി‍ൽവേ സ്റ്റേഷനും കൽക്കരി എൻജിനിലെ ഡ്രൈവറും അവരുടെ ക്വാർട്ടേഴ്സും കഥാപാത്രങ്ങളായ ഭരതൻ ചിത്രമായിരുന്നു പാളങ്ങൾ . ജോൺ പോളിന്റെ രചനയിൽ 1981ൽ പുറത്തു വന്ന ചിത്രം. ഭരത്ഗോപി, നെടുമുടി വേണു, സെറിനാ വഹാബ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി. ജോൺസൺ ഈണമിട്ട ‘ഏതോ ജന്മകൽപനയിൽ....’ ഇന്നും മലയാളത്തിലെ മനോഹരപ്രണയഗാനങ്ങളിൽ ഒന്നാണ്.ഷൊർണൂരിന്റെയും ഭാരതപ്പുഴയുടെയും മനോഹരചിത്രങ്ങൾ രാമചന്ദ്രൻ ബാബുവിന്റെ ക്യാമറ പകർത്തി വച്ചു.

 

 

പിന്നീട് ഇറങ്ങിയ സിനിമയാണ് നമ്പർ 20 മദ്രാസ് മെയിൽ. ഇതിലെല്ലാം ഉപരി ഷൊർണൂർ റെയിൽവേ പാലത്തെ സ്നേഹിച്ച ലോഹിതദാസിനേയും ഓർക്കേണ്ടതുണ്ട്. കഥാ സന്ദർഭത്തിൽ ട്രെയിനോ റെയിൽവേ സ്റ്റേഷനോ ഒരിക്കൽ പോലും കടന്നു വരുന്നില്ലെങ്കിലും സിനിമയുടെ ആദ്യ ഷോട്ട് പാലം കടന്നു വരുന്ന ട്രെയിനിൽ തൊട്ടു തുടങ്ങി ലോഹിതദാസ്. ലോഹിയുടെ സിനിമകളിലൂടെ, നിറഞ്ഞും മെലിഞ്ഞും ഒഴുകുന്ന പുഴയ്ക്ക് മീതേ ഏറെ ഉയരത്തിൽ രണ്ട് ഒറ്റവരി പാളങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനുകളുടെ കാഴ്ചകൾ പ്രേക്ഷകർ കണ്ടു. പ്രഭാതത്തിലും മധ്യാഹനത്തിലും സായാഹ്നത്തിലുമൊക്കെ കടന്നു പോകുന്ന ട്രെയിനുകൾ കാഴ്ച്ചയുടെ വൈവിധ്യങ്ങളായി. സിനിമയിൽ ഷൊർണൂർ ജംക്‌ഷന് മുന്നിൽ ക്യാമറ വെച്ചവർ ഏറെയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (15 minutes ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (26 minutes ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (42 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (53 minutes ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (1 hour ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (3 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (3 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (4 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

പാറശാല ദേശീയപാതയില്‍ നിയന്ത്രണം തെറ്റിയ കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കെഎസ് ആര്‍ടിസി ബസില്‍ ഇടിച്ച് അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്....  (5 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (6 hours ago)

Malayali Vartha Recommends