ഫാസില്‍ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക് കൊടുത്തു. അങ്ങനെയാണ് മോഹന്‍ലാല്‍ സിനിമയിൽ വില്ലനായി അഭിനയിക്കുന്നത്... അന്ന് 2000 രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്, ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയത് ': മലയാളത്തിന്റെ അതുല്യ നടന്‍ മോഹന്‍ ലാലിനെ കുറിച്ച് വാചാലനായി മുകേഷ്

മലയാള സിനിമയുടെ മഹാ പ്രതിഭ എന്ന് പറയാവുന്ന എക്കാലത്തെയും സൂപ്പർസ്റ്റാർ ആണ് മോഹൻലാൽ. നിരവധി ആരാധകരുടെ താര രാജാവാണ് ലാലേട്ടന്‍. വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അത്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്.
മലയാള പ്രേക്ഷകര്‍ക്കിടയില്‍ ഇന്ന് കോടികളുടെ താരമൂല്യമുള്ള അതുല്യ നടന്‍ കൂടിയാണ് മോഹന്‍ലാല്‍. ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാലിന് ലഭിച്ച പ്രതിഫല തുകയെ കുറിച്ച് പറയുകയാണ് താരത്തിന്റെ സുഹൃത്ത് കൂടിയായ നടന്‍ മുകേഷ്.
മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോടോസൊക്കെ അയച്ചു. അങ്ങനെ ഓഡീഷന് വിളിച്ചു. സുഹൃത്തുക്കള്‍ പറഞ്ഞു ഓഡീഷന് വിളിച്ചാല്‍ നീ എന്തായാലും പോവണമെന്ന്. അങ്ങനെ അവിടെ ചെന്നു.
ഓഡീഷന് ശേഷം നാല് പേരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. അതില്‍ രണ്ട് സംവിധായകന്മാര്‍ നൂറില്‍ അഞ്ചോ, ആറോ മാര്‍കാണ് മോഹന്‍ലാലിന് കൊടുത്തത്.
കാരണം ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ ഫാസില്‍ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക് കൊടുത്തു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്.
അന്ന് രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയത്' മുകേഷ് പറയുന്നു.
പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോള്‍ ആണ് മോഹന്‍ലാലിനെ ആദ്യ സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെ കുറിച്ചും അതിലെ പ്രതിഫലത്തെ കുറിച്ചും മുകേഷ് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























