കുളം കലക്കികളായ ചിലർ എന്നെ ലക്ഷ്യം വച്ച് ഗൂഢാലോചന നടത്തി.... ഒരു കാലത്ത് വിവാദങ്ങളില്‍ അകപ്പെടുന്ന രീതിയില്‍ സംസാരിച്ചിട്ടുണ്ട്!!! എന്ന് കരുതി.... വെളിപ്പെടുത്തലുമായി സാബുമോൻ രംഗത്ത്
ക്ലബ് ഹൗസ് വിവാദം തന്നെ ലക്ഷ്യം വെച്ച കൊണ്ട് നടന്ന സംഘടിതമായ ഗൂഢാലോചനയാണെന്ന് പ്രതികരിച്ച് ബിഗ് ബോസ് താരം സാബു മോൻ രംഗത്ത്. ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ, ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തുടങ്ങിയ തലക്കെട്ടുകളില്‍ സാബുമോന്‍ ആരംഭിച്ച ക്ലബ് ഹൗസ് ചര്‍ച്ചയാണ് വിവാദത്തിന് കാരണമായത് . താരത്തിന്റെ ശിഖണ്ഡി പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമയി ശീതള്‍ ശ്യം, രഞ്ജു രഞ്ജിമാര്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ പ്രതികരണവുമായാണ് താരം എത്തിയത്.
എന്റെ ചോദ്യങ്ങളും ആശയങ്ങളും ഇഷ്ടപ്പെടാത്ത ഒരു കൂട്ടം ആളുകളാണ് എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഒരു വ്യക്തി ലിംങ്കമാറ്റ ശസ്ത്രക്രിയ ചെയ്താല്‍ പോലും ബയോളിക്കലി അവര്‍ എക്സ്, വൈ വൈ ക്രോമസോം തന്നെ അല്ലേ എന്നതായിരുന്നു ഞാന്‍ ചര്‍ച്ചയില്‍ ചോദിച്ചത്. ഇതാണ് പിന്നീട് വിവാദങ്ങള്‍ക്ക് കാരണമായതെന്നും സാബു മോന്‍ പറയുന്നു.ഒരു ചോദ്യം ചോദിച്ചാല്‍ അതിന് മറുപടി പറയാതെ തികച്ചും ഏക പക്ഷീയമായ ചര്‍ച്ചയായിരുന്നു പിന്നീട് അവിടെ നടന്നതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാബുമോൻ പ്രതികരിച്ചു.
ചര്‍ച്ച ചെയ്ത വിഷയത്തെപ്പറ്റി സംസാരിക്കാന്‍ ആരും തന്നെ തയ്യാറയിരുന്നില്ല. ചര്‍ച്ച മറ്റൊരു വഴിക്ക് കൊണ്ട് പോകുകയായിരുന്നു. അങ്ങനെ ആ വിഷയത്തില്‍ നിന്ന് ചര്‍ച്ച തെന്നി മാറുകയും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ചര്‍ച്ച വഴിമാറിപ്പോയി. ക്ലബ് ഹൗസിലെ ഈ വിഷയത്തില്‍ അനാവശ്യമായ ഇടപെടലുകളും പ്രകോപനപരമായ രീതികളുമാണ് പിന്നീട് നടന്നത്. കുളം കലക്കികളായ കുറേ പേര്‍ വന്നു എന്ന് തന്നെ പറയാം. ചര്‍ച്ചയില്‍ നിന്ന് നല്ല ആശയങ്ങള്‍ ഉരിത്തിരിഞ്ഞ് വരാതെ തീര്‍ത്തും നെഗറ്റീവ് ആയി ചര്‍ച്ചയെ വഴിതിരിച്ച് വിടുകയായിരുന്നു. ആരോഗ്യകരമായ ചര്‍ച്ചക്കു പകരം മറ്റെന്തോ ആണ് സംഭവിച്ചത്. ഈ വിഷയത്തില്‍ കൃത്യമായ നിലപാട് കേള്‍ക്കാനും മറ്റുള്ളവര്‍ക്ക് കൂടുതല്‍ അറിവ് പകരാനും മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ ചര്‍ച്ചകള്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
എല്ലാ വിഭാഗത്തിലുള്ളവരെയും ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. സാബുമോന്‍ വളരെ മോശമായി സ്ത്രീകളെ അപമാനിച്ചു. ലൈംഗിക ന്യൂനപക്ഷത്തെ പേടിയാണോ, സാബു ട്രാന്‍സ് ജന്‍ഡേഴ്സിനെതിരാണ് എന്ന രീതിയിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. എനിക്ക് അറിയാവുന്ന ട്രാന്‍ജന്‍ഡേഴ്സ് വിഭാഗത്തിലുള്ളവര്‍ തന്നെ, എന്നെ മോശമായി ചിത്രീകരിക്കുന്നത് കണ്ട് പ്രതികരിക്കുന്നുണ്ട്. എന്നെ ആശ്വസിപ്പിക്കുകയും ചെയ്യാന്‍ അവര്‍ തന്നെ ശ്രമിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഒരു കാലത്ത് വിവാദങ്ങളില്‍ അകപ്പെടുന്ന രീതിയില്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന് കാലക്രമത്തില്‍ വരേണ്ട ഒരുപാട് മാറ്റങ്ങള്‍ എനിക്കും സംഭവിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാന്‍ ഫെമിനാസത്തെ ഒരിക്കലും പിന്തുണക്കുന്നില്ല, അതിനോട് വിമുഖതയും കാണിക്കുന്നില്ല. ചില കാര്യങ്ങള്‍ കാണുമ്പോൾ നമുക്ക് തന്നെ മനസ്സിലാകും ഫെമിനിസം അല്ല നാസിസമാണ് ഇവര്‍ പിന്തുടരുന്ന രീതിയെന്ന്. ഫെമിനിസം എന്ന പേരില്‍ നാസിസം വളര്‍ത്താനാണ് ഇവര്‍ ചിന്തിക്കുന്നതെന്ന് സാബുമോൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha