ഞാനതില്‍ ശരിയോ തെറ്റോ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാവരും കൂടി എന്നെ കൊല്ലില്ലേ....'അയാള്‍ തെറ്റ് ചെയ്തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാന്‍ പൊലീസുണ്ട്, കോടതിയാണ് നീതി കൊടുക്കേണ്ടത്, ഇന്നസെന്‍റല്ല...!!!, നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി ഇന്നസെന്റ്
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി ലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഇന്നസെന്റ്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും അയാള്‍ തെറ്റ് ചെയ്തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാന്‍ പൊലീസുണ്ട്, കോടതിയുണ്ട് കോടതിയാണ് നീതി കൊടുക്കേണ്ടതെന്നും ഇന്നസെന്‍റ് പറഞ്ഞു.
'സിനിമ മേഖല അല്ലാതെ മറ്റ് ഇടങ്ങളിലും തെറ്റും ശരിയുമൊക്കേ ഇല്ല. നമ്മുടെ സഹപ്രവര്‍ത്തകനാണ് അല്ലെങ്കില്‍ നാട്ടുകാരനാണ് എന്നും പറഞ്ഞ് എനിക്ക് അറിയാന്‍ പാടില്ലാത്ത വിഷയം ഞാന്‍ എന്തിന് ചങ്ങാതി പറയണേ',എന്നും കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇന്നസെന്‍റ് പ്രതികരിച്ചു.'അയാള്‍ തെറ്റ് ചെയ്തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാന്‍ പൊലീസുണ്ട്, കോടതിയുണ്ട്. കോടതിയാണ് നീതി കൊടുക്കേണ്ടത്, ഇന്നസെന്‍റല്ല. ഞാനതില്‍ ശരിയോ തെറ്റോ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാവരും കൂടി എന്നെ കൊല്ലില്ലേ', ഇന്നസെന്‍റ് ചോദിച്ചു.
അതേസമയം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ ഇന്നലെ പുതിയ ഹർജി സമർപ്പിച്ചിരുന്നു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹർജിയിൽ പറയുന്നു. അതേസമയം നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.
കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹർജി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം.
https://www.facebook.com/Malayalivartha