എന്നാണ് നീ ഷർട്ടിട്ട് അഭിനയിക്കുക!! ഒന്നുകില്‍ ഷര്‍ട്ടില്ല അല്ലെങ്കില്‍ മണ്ടന്‍! ഒടുവിൽ വിമർശനങ്ങളെയെല്ലാം പോസിറ്റിവ് ആയി എടുത്തു: മൗനരാഗത്തിലെ ബൈജുവിന്റെ ജീവിതം ഇങ്ങനെ...
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളാണ് കുടുംബവിളക്കും മൗനരാഗവും. പരമ്പരയിലെ താരങ്ങളും അവരുടെ കഥാപാത്രവുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. സോഷ്യല്‍ മീഡിയയിലൂടെയായി താരങ്ങള്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
മൗനരാഗത്തില്‍ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാര്‍ത്തിക് പ്രസാദും കുടുംബവിളക്കിലെ ഡോക്ടര്‍ അനിരുദ്ധും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആദ്യം ബൈജുവായെത്തിയപ്പോള്‍ എനിക്ക് കാര്‍ത്തിക് പ്രസാദിനോടാണ് സംസാരിക്കേണ്ടതെന്നായിരുന്നു ആനന്ദ് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയായാണ് ആനന്ദ് കാര്‍ത്തിക്കിനൊപ്പമുള്ള വിശേഷങ്ങള്‍ പങ്കിട്ടത്.
അഭിനയജീവിതത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. അഭിനയിക്കണമെന്ന് ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു. സ്‌കൂളില്‍ പാഠഭാഗം വായിക്കാന്‍ പറയുമ്പോള്‍ മോഡുലേറ്റ് ചെയ്താണ് വായിക്കുക. അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എങ്ങനെ അത് സാധ്യമാക്കുമെന്ന് അറിയില്ല.
അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു, അതിനെന്താ, നീ ഗള്‍ഫ് ബസാറിലെ ഈ ഷോപ്പില്‍ പോയി ഇദ്ദേഹത്തെ കണ്ടാല്‍ മതിയെന്ന് പറഞ്ഞ് ഒരാളെക്കുറിച്ച് പറഞ്ഞു. നല്ല ഡ്രസൊക്കെയിട്ടാണ് ചാന്‍സ് ചോദിക്കാന്‍ പോയത്. മോനെ ഞാന്‍ കല്യാണ വീഡിയോ എടുക്കുന്നയാളാണ്, നിന്റെ കല്യാണമുണ്ടെങ്കില്‍ അത് പറഞ്ഞോളൂയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂട്ടുകാരന്‍ തന്ന പണിയാണ് അതെന്നായിരുന്നു കാര്‍ത്തിക് പറഞ്ഞത്.
ഒരുപാട് പേരോട് ചാന്‍സ് ചോദിച്ചിട്ടുണ്ട്. മൗനരാഗത്തിലെ ബൈജുവിന്റെ അഭിനയവും സ്ലാഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാദൃശ്ചികമായാണ് ബൈജുവേട്ടനിലേക്ക് താന്‍ എത്തിയതെന്നും കാര്‍ത്തിക് പറഞ്ഞിരുന്നു. ഓണക്കാലത്തായിരുന്നു ജോസേട്ടന്റെ കോള്‍ വന്നത്. 3 ദിവസത്തെ വര്‍ക്കുണ്ട്, തിരുവനന്തപുരം എത്താന്‍ പറ്റുമോയെന്നായിരുന്നു ചോദിച്ചത്. എത്താമെന്ന് പറഞ്ഞു.
ലൊക്കേഷനിലെത്തിയപ്പോഴാണ് കഥാപാത്രത്തെക്കുറിച്ച് മനസിലായത്. സ്‌ക്രിപ്റ്റ് കിട്ടിയപ്പോളാണ് കോഴിക്കോട് സ്ലാഗും പരീക്ഷിച്ചത്. എപ്പിസോഡ് വന്നപ്പോള്‍ എനിക്ക് ഭയങ്കര വിളി വന്നു. പിന്നെയാണ് അടുത്ത ഷെഡ്യൂളിലും നീയുണ്ടെന്ന് പറഞ്ഞത്.
ബൈജുവായിട്ട് തന്നെ കാര്‍ത്തികിനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ കാര്‍ത്തികിന് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. നടുറോഡില്‍ വെച്ച് ഡ്രസ് മാറാനും താന്‍ തയ്യാറാണെന്നായിരുന്നു കാര്‍ത്തിക് പറഞ്ഞതെന്നായിരുന്നു ആനന്ദ് പറഞ്ഞത്. നീ ജീവിക്കുകയാണല്ലോയെന്നായിരുന്നു സുഹൃത്തുക്കള്‍ ചോദിച്ചത്. അധികം അഭിനയിക്കേണ്ടി വരില്ലല്ലോയെന്നൊക്കെ പറയാറുണ്ട്.
വിമര്‍ശനങ്ങളും പരിഹാസങ്ങളുമൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാണ് നീ ഷര്‍ട്ടിട്ട് അഭിനയിക്കുക എന്നായിരുന്നു ഒരുകാലത്ത് ചോദിച്ചത്. ഒന്നുകില്‍ പുരാണകഥാപാത്രം അല്ലെങ്കില്‍ മണ്ടന്‍ എന്നൊക്കെ പറയാറുണ്ട്. അഭിനയിക്കാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു.
വിമര്‍ശനങ്ങളെയെല്ലാം പോസിറ്റീവായി എടുക്കുന്നയാളാണ് താനെന്നും കാര്‍ത്തിക് പറഞ്ഞിരുന്നു. ആല്‍ബത്തില്‍ അഭിനയിച്ചതിന് ശേഷം തന്നെ തിരിച്ചറിഞ്ഞ് കുറേ കുട്ടികള്‍ ഓട്ടോഗ്രാഫ് ചോദിച്ച സംഭവം മറക്കാനാവാത്തതാണെന്നും കാര്‍ത്തിക് പ്രസാദ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha