സുഖിപ്പിക്കുന്ന ആളായിരിക്കണം!! പൂജിത മേനോന്റെ വിവാഹ സങ്കൽപം കേട്ടോ?? കലക്കൻ മറുപടി നൽകി ജീവ, നുണയനായിരിക്കണം എന്നാണോ കുട്ടി ഉദ്ദേശിച്ചത്...

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് പൂജിത മേനോന്‍. അവതാരകയായും മോഡലിങ് രംഗത്തും തിളങ്ങിയ പൂജിതയുടെ ജീവിത വിശേഷങ്ങൾ ഇടയ്ക്കിടയ്ക്ക് വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ, റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോൾ പൂജിത കരിയറിനെക്കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും പറഞ്ഞതും. വിവാഹസങ്കല്‍പ്പത്തെക്കുറിച്ചുള്ള പൂജിതയുടെ മറുപടിയുമാണ് സോഷ്യൽമീഡിയയിൽ ചര്‍ച്ചയായി മാറുന്നത്.
ഫാഷന്‍ ഡിസൈനിംഗ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം അവതാരകയായി തിളങ്ങുകയായിരുന്നു പൂജിത. നി കോ ഞാ ചായിലൂടെയായിരുന്നു പൂജിത ബിഗ് സ്‌ക്രീനിലേക്കെത്തിയത്.
എന്റെ കുട്ടികളുടെ അച്ഛനിലൂടെയാണ് താരം സീരിയലില്‍ അഭിനയിച്ച് തുടങ്ങിയത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം ശ്രദ്ധ നേടിയിരുന്നു. സംഗീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് താരമിപ്പോള്‍.
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ പൂജിതയോടെ വിവാഹത്തെക്കുറിച്ചും ചോദിച്ചിരുന്നു. വിവാഹമൊന്നും ആയില്ലേയെന്ന ചോദ്യം കുറേ നാളുകളായി കേള്‍ക്കുന്നതാണ്. തല്‍ക്കാലം സിംഗിളായിരിക്കാനാണ് താല്‍പര്യം. സമയമാവുമ്പോള്‍ വിവാഹം നടക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ പൂജിത പറഞ്ഞത്. റെഡ് കാര്‍പ്പറ്റില്‍ വെച്ചായിരുന്നു താരം ഭാവിവരനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വിവരിച്ചത്.
സരിഗമപയിലൂടെയായി ശ്രദ്ധ നേടിയ ജീവ ജോസഫും പൂജിതയ്‌ക്കൊപ്പമായി റെഡ് കാര്‍പ്പറ്റിലേക്ക് എത്തിയിരുന്നു. ഞങ്ങള്‍ രണ്ടാളും അടുത്ത സുഹൃത്തുക്കളാണ് എന്ന് പറഞ്ഞായിരുന്നു പൂജിത സംസാരിച്ച് തുടങ്ങിയത്. പൂജിതയെക്കുറിച്ച് വാചാലനായ ജീവ ഇടയ്ക്കിടയ്ക്ക് കിടിലന്‍ മറുപടികളും നല്‍കുന്നുണ്ടായിരുന്നു.
ജീവയെപ്പോലെ സുന്ദരനായിരിക്കണം, എന്നെ പുകഴ്ത്തി സംസാരിക്കുന്നയാളായിരിക്കണം. ആവശ്യത്തിന് ഉയരമുള്ളയാളായിരിക്കണം. നല്ല തമാശകള്‍ പറയുന്ന, വിശ്വസിക്കാന്‍ പറ്റുന്നയാളായിരിക്കണം. ഇതൊക്കെയാണ് ഭാവിവരന് ഉണ്ടായിരിക്കണമെന്ന് താന്‍ കരുതുന്ന ഗുണങ്ങള്‍ എന്നായിരുന്നു പൂജിത പറഞ്ഞത്. തന്റെ ഭ്രാന്തുകള്‍ സഹിക്കുന്നയാളായിരിക്കണമെന്നും തന്നോടൊപ്പം തന്റെ ഇന്‍സ്റ്റഗ്രാമിലും ആക്ടീവായിരിക്കണം അദ്ദേഹം എന്നും പൂജിത പറഞ്ഞപ്പോള്‍ നുണയാനിയിരിക്കണം എന്നാണോ കുട്ടി ഉദ്ദേശിച്ചതെന്നായിരുന്നു ജീവയുടെ ചോദ്യം.
https://www.facebook.com/Malayalivartha
























