താരപുത്രന്‍ എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും അങ്ങേയറ്റം സിംപിളാണ് പ്രണവ്; ലളിതമായി ജീവിക്കാനിഷ്ടപ്പെടുന്നയാൾ, എനിക്ക് ഒരു ചെറിയ വീഡിയോ കിട്ടുമ്പോള്‍ ഞാനൊക്കെ മൊത്തം പാടിപ്പാടി നടക്കുന്നുണ്ട്: പ്രണവിനെ വിമർശിക്കുന്നവർ ഇതും കൂടി അറിയണമെന്ന് സൂരജ്

ഹൃദയമെന്ന ചിത്രത്തിലൂടെയായി ബിഗ് സ്‌ക്രീനില്‍ മുഖം കാണിച്ചിരിക്കുകയാണ് സൂരജ്. കുറച്ച് സമയമേ ഉള്ളൂവെങ്കിലും തന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണ് ഹൃദയമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം ആരാധകര്‍ക്കായി പങ്കിടാറുണ്ട്. പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് വാചാലനായും സൂരജ് എത്തിയിരുന്നു.
താരരാജാവിന്റെ മകന്‍/ താരപുത്രന്‍ എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും അങ്ങേയറ്റം സിംപിളാണ് പ്രണവ്. തികച്ചും ലളിതമായി ജീവിക്കാനിഷ്ടപ്പെടുന്നയാളാണ് താനെന്ന് പ്രണവ് തന്നെ വ്യക്തമാക്കിയിരുന്നു. ഒരു സീനിലിരിക്കുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്.
അപ്പോള്‍ത്തന്നെ സീറ്റില്‍ നിന്നും എഴുന്നേറ്റ് എനിക്ക് കൈയ്യൊക്കെ തന്നാണ് പ്രണവ് സംസാരിച്ചത്. പാടാത്ത പൈങ്കിളിയിലുള്ള, എന്ന് പറഞ്ഞ് വിശാഖ് സുബ്രഹ്‌മണ്യം സൂരജിനെക്കുറിച്ച് പറയുമ്പോള്‍ അറിയാം, അപ്പ പറഞ്ഞ് എനിക്കറിയാമെന്നായിരുന്നു പ്രണവിന്റെ മറുപടി. ഈ വീഡിയോയും സൂരജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഞാനൊക്കെയങ്ങ് അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ വീണു, അത്രയും താഴ്മയോടെയായി സംസാരിക്കുന്ന വ്യക്തിയാണ്. ഈ സിനിമ ഇറങ്ങിയ സമയത്ത് ആരൊക്കെയോ പ്രണവിനെ വിമര്‍ശിക്കുന്നത് കേട്ടിരുന്നു. താരരാജാവിന്റെ മകനാണെന്ന് പറഞ്ഞിട്ടുള്ള ഒരു ആഡംബരവും കാണിക്കാത്ത വ്യക്തിയാണ്.
എനിക്ക് ഒരു ചെറിയ വീഡിയോ കിട്ടുമ്പോള്‍ ഞാനൊക്കെ മൊത്തം പാടിപ്പാടി നടക്കുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ മുഴുവനും ഇടുന്നുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ ലാലേട്ടന്റെ പോസ്റ്റുകള്‍ നോക്കിയിരുന്നു, ഈ സിനിമയുമായി ബന്ധപ്പെട്ട് ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല അദ്ദേഹം.
മകനല്ലേ എന്തുകൊണ്ടാണ് അദ്ദേഹം പോസ്റ്റുകളൊന്നും ഇടാത്തത് എന്നായിരുന്നു ഞാന്‍ ചിന്തിച്ചതെന്നും സൂരജ് പറയുന്നു. ആവശ്യത്തിന് മാത്രമേ പബ്ലിസിറ്റിയേ കൊടുത്തിട്ടുള്ളൂ.
പ്രണവിന് അഭിനയം പറ്റിയ പണിയല്ല എന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്കും സൂരജ് മറുപടി നല്‍കിയിരുന്നു. അരുണ്‍ എന്ന ക്യാരക്ടര്‍ ഇതിനപ്പുറം ഇനിയൊന്നും കാണിക്കാന്‍ പറ്റില്ല. കാരണം സിനിമ സിനിമയായി ആസ്വദിക്കുന്നവര്‍ക്ക് മനസില്‍ സൂക്ഷിക്കാനുള്ള ഒരുപാട് നിമിഷങ്ങള്‍ ചിത്രത്തിലുണ്ടെന്നുമായിരുന്നു സൂരജ് പറഞ്ഞത്.
https://www.facebook.com/Malayalivartha























