Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

'മധ്യവയസ് കടന്ന് വാർദ്ധക്യത്തിലെത്തിയ നായകന് പൂണ്ടു വിളയാടി പെർഫോം ചെയ്യാൽ പാകത്തിന് കല്ലുകടിയേതുമില്ലാതെ സംഘട്ടനമൊരുക്കിയ സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദറിനും ഒരു കൈയ്യടി കൊടുക്കാം. ഏറ്റവും പ്രിയപ്പെട്ട അമൽ നീരദ് ചിത്രം ഇയ്യോബിന്റെ പുസ്തമായിരുന്നു, ഇപ്പോളത് ഭീഷ്മപർവ്വവും കൂടിയാണ്. ഒറ്റ വാചകത്തിൽ, വർഷങ്ങൾക്കു ശേഷം തൃപ്തിയോടെ തീയെറ്ററിൽ നിന്ന് കണ്ടിറങ്ങിയ ഒരു മമ്മൂട്ടി ചിത്രം...' വൈറലായി കുറിപ്പ്

08 MARCH 2022 09:19 AM IST
മലയാളി വാര്‍ത്ത

തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഭീഷ്മപര്‍വ്വം എന്ന സിനിമ. റിലീസ് ചെയ്ത രാജ്യങ്ങളിൽ വമ്പൻ കളക്ഷൻ നേടുന്ന ചിത്രം ഓവർസീസ് ബിസിനസ്സിലും റെക്കോഡ് സൃഷ്ടിക്കുകയാണ് എന്ന വാർത്തകൾ പോലും പുറത്ത് വന്നുകഴിഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു ആരാധകന്റെ കുറിപ്പാണ് വൈറലാകുന്നത്.

'സത്യം പറയാമല്ലോ, ഒരു മമ്മൂക്കച്ചിത്രം കണ്ട് തൃപ്തിയോടെ തീയേറ്ററിൽ നിന്നിറങ്ങിയിട്ട് എത്രയോ കാലമായിരിക്കുന്നു. കാമ്പും കഴമ്പുമില്ലാത്ത തല്ലിപ്പൊളി പടങ്ങളിൽ മാസെന്ന പേരിൽ പുള്ളിക്കാരനെക്കൊണ്ട് ഓരോന്ന് കാണിച്ചു കൂട്ടുന്നത് കണ്ടിരിക്കുന്നതിന് ഒരു പരിധിയുണ്ടല്ലോ ആർക്കായാലും. ഏതായാലും ആ ഒരു പരാതി, നിരാശ അങ്ങു മാറിക്കിട്ടി ഭീഷ്മ പർവ്വത്തിലൂടെ. ക്രെഡിറ്റ് പൂർണമായും അമൽ നീരദിനാണ്,ഇക്കയ്ക്ക് ആൾ കൊടുത്തിരിക്കുന്നത് നല്ലൊരു ട്രിബ്യൂട്ട് തന്നെയാണ്.

അമൽ നീരദ് മനസ്സിൽ കണ്ട, ആനന്ദ് സി ചന്ദ്രൻ ക്യാമറയിൽ പകർത്തിയ രംഗങ്ങൾ പ്രേക്ഷകന്റെയുള്ളിൽ ആഴത്തിൽ പതിപ്പിക്കുന്നതിൽ സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് കുറച്ചൊന്നുമല്ല,എന്താ എനർജി' എന്ന് കുറിക്കുകയാണ് വിഷ്ണു അനിൽ എന്ന യുവാവ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മലയാളത്തിലെന്നല്ല ഒട്ടുമിക്ക ഭാഷകളിലും സൂപ്പർതാരചിത്രങ്ങൾ പലപ്പോഴും വളരെ അഡ്ജസ്റ്റ് ചെയ്ത് കണ്ടിരിക്കേണ്ടി വരാറാണ് പതിവ്. ഉദാഹരണത്തിന് അഞ്ചോ പത്തോ വയസുകാരന്റെ അച്ഛനായ മുപ്പതു കടക്കാത്ത യുവാവായി മമ്മൂക്കയെ സങ്കല്പിച്ച് കണ്ടിരിക്കേണ്ടി വരുന്നതും, കല്യാണപ്രായം പോലുമാകാതെ പ്രേമിച്ച് നടക്കുന്ന ലാലേട്ടനെ കണ്ടിരിക്കേണ്ടി വരുന്നതും ഇതെല്ലാം ചേർത്ത് രജനീകാന്തിനെ കണ്ടിരിക്കേണ്ടി വരുന്നതുമായ അവസ്ഥകളെല്ലാം പലപ്പോഴും അരോചകമായിത്തന്നെ തോന്നിയിട്ടുണ്ട്.

അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇവരെയെല്ലാം മാസായി, ക്ലാസായി ആസ്വദിച് കണ്ടിരിക്കാൻ എനിക്ക് വ്യക്തി പരമായി സാധിച്ചത് കാർതിക് സുബരാജ് പേട്ട ചെയ്തപ്പോഴും പൃത്വിരാജ് സുകുമാരൻ ലൂസിഫർ ചെയ്തപ്പോഴും ആയിരുന്നു. രജനിയുടെയും ലാലേട്ടന്റെയും പ്രായത്തെ മാനിച്ചു കൊണ്ടും അവരുടെ സ്റ്റാർഡവും ഐകോണിക്കായ സ്റ്റൈലും പൂർണമായി ഉപയോഗിച്ചു കൊണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ കൊമേഷ്യൽ ചേരുവകളെല്ലാമടങ്ങിയ ചിത്രങ്ങൾ എന്നു തന്നെ പറയാം.മമ്മൂക്കയെ അങ്ങനെ ഒന്ന് മനസറിഞ്ഞ് കാണാൻ കാത്തിരുന്നത് വർഷങ്ങളോളമാണ്.

സത്യം പറയാമല്ലോ, ഒരു മമ്മൂക്കച്ചിത്രം കണ്ട് തൃപ്തിയോടെ തീയേറ്ററിൽ നിന്നിറങ്ങിയിട്ട് എത്രയോ കാലമായിരിക്കുന്നു. കാമ്പും കഴമ്പുമില്ലാത്ത തല്ലിപ്പൊളി പടങ്ങളിൽ മാസെന്ന പേരിൽ പുള്ളിക്കാരനെക്കൊണ്ട് ഓരോന്ന് കാണിച്ചു കൂട്ടുന്നത് കണ്ടിരിക്കുന്നതിന് ഒരു പരിധിയുണ്ടല്ലോ ആർക്കായാലും. ഏതായാലും ആ ഒരു പരാതി, നിരാശ അങ്ങു മാറിക്കിട്ടി ഭീഷ്മ പർവ്വത്തിലൂടെ. ക്രെഡിറ്റ് പൂർണമായും അമൽ നീരദിനാണ്,ഇക്കയ്ക്ക് ആൾ കൊടുത്തിരിക്കുന്നത് നല്ലൊരു ട്രിബ്യൂട്ട് തന്നെയാണ്. അമൽ നീരദ് മനസ്സിൽ കണ്ട, ആനന്ദ് സി ചന്ദ്രൻ ക്യാമറയിൽ പകർത്തിയ രംഗങ്ങൾ പ്രേക്ഷകന്റെയുള്ളിൽ ആഴത്തിൽ പതിപ്പിക്കുന്നതിൽ സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് കുറച്ചൊന്നുമല്ല,എന്താ എനർജി!

മധ്യവയസ് കടന്ന് വാർദ്ധക്യത്തിലെത്തിയ നായകന് പൂണ്ടു വിളയാടി പെർഫോം ചെയ്യാൽ പാകത്തിന് കല്ലുകടിയേതുമില്ലാതെ സംഘട്ടനമൊരുക്കിയ സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദറിനും ഒരു കൈയ്യടി കൊടുക്കാം.
ഇനി കഥയിലേയ്ക്ക് വന്നാൽ, ഒന്നല്ല ഒരായിരം സിനിമയ്ക്കുള്ള കഥാംശങ്ങളടങ്ങിയ മഹാഭാരതമാണ് റഫറൻസെന്ന് കേട്ടത് സത്യം തന്നെയാണ്. ആ കഥാതന്തുവിനെ എക്സിക്യൂട് ചെയ്യാൻ കടമെടുത്തിരിക്കുന്നത് ലോക സിനിമയിൽ തന്നെ ബൈബിളെന്നു വിശേഷിപ്പിക്കുന്ന ഗോഡ് ഫാദറും. ഓരോ കഥാപാത്രങ്ങളെ ശൃഷ്ടിച്ചിരിക്കുന്നതും അവരെ പ്ലേസ് ചെയ്തിരിക്കുന്നതും ഈ രണ്ടു റഫറൻസ് വെച്ച് തന്നെയാണെന്ന് ഉറപ്പാണ്. ഇനി പറയുന്നത് സ്പോയ്ലറാണ്. പടം കണ്ടവർ മാത്രം വായിച്ച് അഭിപ്രായം പറയുക.

xxxxxxxxxxxxxxxxx

എന്റെ മരണം ഞാൻ തീരുമാനിക്കുമ്പോഴാണെന്ന് മമ്മൂക്കയുടെ മൈക്കിൾ നേരിട്ടു തന്നെയും അയാൾ ഉത്തരായനം കാത്തു കിടക്കുകയാണെന്ന് മൈക്കിളിനെ പറ്റി മറ്റൊരു കഥാപാത്രവും പറയുമ്പോൾ ഭീഷ്മർ മൈക്കിൾ തന്നെയെന്നത് പ്രത്യക്ഷത്തിൽ വ്യക്തമാകുന്നുണ്ട്. അപ്പോൾ സ്വാഭാവികമായും ആളുടെ സഹോദരന്മാരായ മൂന്നുപേർ ഭീഷ്മരുടെ സഹോദര പുത്രന്മാരായ പാണ്ഡുവും ദൃദരാഷ്ട്രരും വിദുരരുമാണെന്ന് അനുമാനിക്കാം. അംബാലികാ പുത്രനായ പാണ്ഡു മരിച്ചുപോയ പൈലി തന്നെയാണ്, കാരണം പാണ്ഡവരഞ്ചു പേരെയും അജാസ് എന്ന അയാളുടെ മകനിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ശക്തിയും ബുദ്ധിയും സ്വഭാവവുമെല്ലാം.

അബിംകയുടെ പുത്രനും അന്ധനുമായ ദൃദരാഷ്ട്രർ മത്തായിയും, ഗാന്ധാരി അയാളുടെ ഭാര്യയായ കറുത്തഗ്ലാസ് വെച്ച മോളിയുമാണ്. കൗരവരുടെ മുഴുവൻ സ്വഭാവങ്ങളും അവരുടെ മക്കളായ പീറ്ററിലും പോളിലും നിറഞ്ഞു കാണുകയും ചെയ്യാം. എന്നും ന്യായത്തിൽ വിശ്വസിച്ച വിദുരരായി പ്ലേസ് ചെയ്തിരിക്കുന്നത് പള്ളിലച്ചനായ സൈമണെയാണെങ്കിൽ അതുമാത്രം കണ്ടിരിക്കുമ്പോൾ ഒരു ആശയക്കുഴപ്പമുണ്ടാക്കി.

ഇത്രയുമാകുമ്പോൾ വക്രബുദ്ധിക്കാരനായ ശകുനിയാരെന്നതിൽ സംശയമില്ലല്ലോ, ദിലീഷ് പോത്തന്റെ എം.പി ജയിംസ് തന്നെ, ശകുനി ഗാന്ധാരിയുടെ സഹോദരനാണെന്നതു പോലെ അയാൾ മോളിയുടെ സഹോദരനുമാണല്ലൊ.

ഏറെ ബിൽഡപ്പോടെ വന്ന സുദേവ് നായർ പക്ഷേ ആരാണെന്നതിൽ ഇപ്പോഴും ഉറപ്പായില്ല, ഭീഷ്മരെ ചതിച്ച് ആയുധം താഴ്ത്താൻ മുന്നിൽ നിർത്തിയ ശിഖണ്ഡി മാത്രമായിരുന്നോ?

 

ഏതായാലും ഈ കഥാപാത്രങ്ങളെയെല്ലാം കഥാതന്തുവിൽ കോർത്തു കെട്ടിയിരിക്കുന്നത് ഗോഡ് ഫാദറിന്റെ സമാനമായ രസച്ചരടുകൊണ്ടാണ്. വിറ്റോ കൊർലിയോൺ എന്നതൊരു വ്യക്തിയല്ല പ്രസ്ഥാനമാണെന്ന് ആദ്യം തന്നെ ഗോഡ്ഫാദറിൽ കാണിച്ചു തരുന്നതിന്റെ നേർപകർപ്പായ മൈകിളിന്റെ ഇൻട്രോ സീൻ മുതൽ അവസാനം മകൻ മൈക്കിൾ കോർലിയോനെപ്പോലെ അജാസ് പരാതി കേൾക്കുന്ന സീൻ വരെ ആ തുടർച്ച വ്യക്തമായി, വൃത്തിയായി എക്സിക്യൂട് ചെയ്തിരിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട അമൽ നീരദ് ചിത്രം ഇയ്യോബിന്റെ പുസ്തമായിരുന്നു, ഇപ്പോളത് ഭീഷ്മപർവ്വവും കൂടിയാണ്. ഒറ്റ വാചകത്തിൽ, വർഷങ്ങൾക്കു ശേഷം തൃപ്തിയോടെ തീയെറ്ററിൽ നിന്ന് കണ്ടിറങ്ങിയ ഒരു മമ്മൂട്ടി ചിത്രം.
#BheeshmaParvam
#personalopinion
VISHNU ANIL

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (32 minutes ago)

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (4 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (6 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (6 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (7 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (7 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (7 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (7 hours ago)

Malayali Vartha Recommends