തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുകയാണ് മോഹന്‍ലാലും സുചിത്രയും, പ്രണവിനെ കാണുമ്പോള്‍ എനിക്ക് വിഷമം തോന്നും, നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്, അവന്റെ മുഖത്ത് തന്നെ ഒരു ഇന്നസെന്റ് ലുക്കാണ്, ഒരു ചെറിയ നേഴ്‌സറി കുട്ടിയെയാണ് ഓര്‍മ വരുന്നത്, പ്രതികരണവുമായി കൊല്ലം തുളസി

പ്രണവിനെ കാണുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ടെന്ന് നടൻ കൊല്ലം തുളസി.തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവന്റെ മുഖത്ത് തന്നെ ഒരു ഇന്നസെന്റ് ലുക്കാണ്. അവനെ കാണുമ്പോള്‍ ഒരു ചെറിയ നേഴ്‌സറി കുട്ടിയെയാണ് ഓര്‍മ വരുന്നത്.
പുള്ളി കഴിവുള്ള നടനാണ്. വളര്‍ന്നു വരും. പക്ഷേ, ഒരു കാലഘട്ടം കഴിയണം എന്നാണ് കൊല്ലം തുളസി പറയുന്നത്.ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.
'പ്രണവിന്റെ സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. കാളിദാസിന്റെ സിനിമ ഞാന്‍ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരുടെ കഴിവില്‍ എനിക്കേറ്റവും അപ്രിസിയേഷന്‍ തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിന്റെ കാര്യത്തിലാണ്.
എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാള്‍ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്. മമ്മൂട്ടിയുടെ മകന്‍ ആണെന്നുള്ള കാര്യം ദുല്‍ഖര്‍ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ ഒപ്പമെത്താനുള്ള സമയം വരട്ടെ. കാളിദാസിന്റെ സിനിമ കാണാത്തത് കൊണ്ട് അതില്‍ ഒന്നും പറയുന്നില്ല.
പക്ഷെ, പ്രണവിനെ കാണുമ്പോള്‍ എനിക്ക് വിഷമമാണ് തോന്നുന്നത്. ഒരു ചെറിയ നേഴ്‌സറി കുട്ടിയെയാണ് അവനെ കാണുമ്പോള്‍ ഓര്‍മ വരുന്നത്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം, ആദ്യ മൂന്ന് സിനിമകള്‍ക്ക് ശേഷം നടന് നേരെ പരിഹാസങ്ങളും വിമര്‍ശനങ്ങളും പ്രണവിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഹൃദയത്തിലൂടെ താന്‍ നല്ലൊരു നടനാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഉഗ്രൻ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























