അമ്മ മരിച്ചിട്ട് ഇന്നലെ 16 ദിവസം പൂർത്തിയായി. ഔദ്യോഗികമായ ദുഃഖാചരണം അതോടെ അവസാനിക്കുകയാണ്! ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്... അമ്മയുടെ വിയോഗത്തിൽ നിന്ന് കര കയറാൻ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാകണം.... ശുഭകരമായ ഈ ദിവസം തന്നെ സന്തോഷ വാർത്ത, കെപിഎസി ലളിതയുടെ ജന്മദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍!
നാടകവേദിയില്‍ നിന്നും സിനിമയിലെത്തി നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച പ്രിയ താരമാണ് കെപിഎസി ലളിത. സഹനടിയായും നായികയായും അമ്മയായും മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് നമുക്ക് സമ്മാനിച്ചത്. എന്നാൽ നടിയുടെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്.
ഇപ്പോഴിതാ കെപിഎസി ലളിതയുടെ ജന്മദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടനും അംവിധായകനും കെപിഎസി ലളിതയുടെ മകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. ലളിത വിട വാങ്ങിയതിന്റെ ഓർമകൾ മായും മുമ്പെത്തുന്ന ജന്മദിനമാണ് ഇത്. ഈ ശുഭദിനത്തിൽ ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയാണെന്ന് സിദ്ധാർഥ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
അതോടൊപ്പം തന്നെ അമ്മയുടെ ശവകുടീരത്തിന്റെ ഫോട്ടോ സിദ്ധാര്‍ത്ഥ് ഭരതന്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. അമ്മയെന്ന ക്യാപ്ഷനോടെയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. താരങ്ങളും ആരാധകരുമുള്‍പ്പടെ ഒട്ടനവധിപേർ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.
സിദ്ധാർഥിന്റെ വാക്കുകൾ ഇങ്ങനെ:
അമ്മ മരിച്ചിട്ട് ഇന്നലെ 16 ദിവസം പൂർത്തിയായി. ഔദ്യോഗികമായ ദുഃഖാചരണം അതോടെ അവസാനിക്കുകയാണ്. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്.
ശുഭകരമായ ഈ ദിവസം തന്നെ എന്റെ പുതിയ ചിത്രമായ ‘ജിന്നി’ന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാമെന്നു കരുതി. അമ്മയുടെ വിയോഗത്തിൽ നിന്ന് കര കയറാൻ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാകണം.
അതേസമയം ഫെബ്രുവരി 22നായിരുന്നു മലയാളികളുടെ പ്രിയ നടി ഓർമയായത്. 74 കാരിയായ ലളിത ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെകൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് സജീനമായി മാറിയത്.1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം കഴിച്ചു. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനും സംവിധായകനുമാണ്.
https://www.facebook.com/Malayalivartha



























