Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മരിക്കുന്നതിനു 18 ദിവസം മുന്‍പ് ജിഷ്ണു എഴുതി: എനിക്കു വീട്ടച്ഛനാകണം

27 MARCH 2016 01:44 AM IST
മലയാളി വാര്‍ത്ത.

മരിക്കുന്നതിനു 18 ദിവസം മുന്‍പ് ജിഷ്ണു എഴുതി: എനിക്കു വീട്ടച്ഛനാകണം. വീട്ടമ്മയെപ്പോലെയുള്ള വീട്ടച്ഛന്‍. എനിക്കു നന്നായി ഭക്ഷണമുണ്ടാക്കാനറിയാം, സൂപ്പര്‍മാര്‍ക്കറ്റില്‍പ്പോയി സാധനങ്ങള്‍ വാങ്ങാനറിയാം, കുട്ടികളെ നോക്കാനറിയാം, വീടു നോക്കാനറിയാം. എന്റെ അമ്മ എന്റെ വീടിന്റെ നട്ടെല്ലായിരുന്നു. അതുപോലെയാകാന്‍ എനിക്കാകില്ല. എന്നാലും എന്റെ അമ്മയെപ്പോലെ എനിക്കു വീടു നോക്കണം.
തിരിച്ചു വന്നിരുന്നുവെങ്കില്‍ ഭാര്യയെ ജോലിക്കു വിട്ടു ജിഷ്ണു വീട്ടച്ഛനാകുമായിരുന്നു. ഭാര്യ അടുക്കളയിലേക്കു വേണ്ടി വാങ്ങിയ ഗൃഹോപകരണമാണെന്നു ജിഷ്ണു ഒരിക്കലും കരുതിയില്ല. തിരിച്ചുവരുമെന്ന് ഉറപ്പുള്ളതുകൊണ്ടായിരിക്കണം ജിഷ്ണു ഇതെഴുതിയത്. അര്‍ബുദം അതിന്റെ അവസാന സീനും തയാറാക്കിക്കൊണ്ടിരിക്കെ ജിഷ്ണു കരുതി ഇത്തവണയും തന്റെ ജയത്തോടെയാകും ക്ലൈമാക്‌സ് എന്ന്. മുന്‍പു രണ്ടു തവണ ജിഷ്ണു ക്ലൈമാക്‌സില്‍ അര്‍ബുദത്തെ തോല്‍പ്പിച്ചതാണ്.
ഇന്നസെന്റിനെപ്പോലുള്ള പലരും അര്‍ബുദത്തെ മറികടന്നത് ചങ്കൂറ്റം കൊണ്ടായിരുന്നു. എന്നാല്‍ ജിഷ്ണു മറികടന്നത് സൗമ്യത കൊണ്ടാണ്. എനിക്കു ജീവിച്ചു മതിയായില്ല, കുറച്ചു ദിവസം കൂടി തരികയെന്നു നിറചിരിയോടെ പറഞ്ഞപ്പോഴെല്ലാം അര്‍ബുദം മാറിനിന്നു. ആശുപത്രിയിലെ ഐസിയുവില്‍നിന്നു ജിഷ്ണു എഴുതി: എനിക്കിപ്പോള്‍ ഐസിയു രണ്ടാം വീടുപോലെയാണ്. എല്ലാം പരിചിതമായിരിക്കുന്നു. ഞാന്‍ വലിയ പുഞ്ചിരി സമ്മാനിച്ചാണ് നഴ്‌സുമാരെ വരവേല്‍ക്കുന്നത്... രാത്രി വൈകി വരുന്ന ഡോക്ടറുടെ കാലടി കേള്‍ക്കുമ്പോള്‍ ഞാന്‍ ഉണര്‍ന്നു വലിയ പുഞ്ചിരി സമ്മാനിക്കും. ഡോക്ടര്‍ക്കും എനിക്കും സന്തോഷമാകും.
സിനിമയില്‍ സജീവമായി നില്‍ക്കെയാണ് ഗ്രാമങ്ങളില്‍ വിവര സാങ്കേതിക വിദ്യയുടെ നന്മ എത്തിക്കുന്നൊരു സംരംഭവുമായി ജിഷ്ണു മാറി നില്‍ക്കുന്നത്. പലരും കരുതി ചാന്‍സ് കിട്ടാതെ പോയതാണെന്ന്. എന്നാല്‍ ജിഷ്ണുവിന്റെ സൗഹൃദ വലയം വളരെ വലുതായിരുന്നു. ചാന്‍സിനുവേണ്ടി കാത്തുനില്‍ക്കേണ്ടി വന്നിട്ടേയില്ല. പലരും ജിഷ്ണുവിനെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സിനിമയെക്കാള്‍ വലിയ സ്വപ്നം കണ്ടതുകൊണ്ടാണു ജിഷ്ണു ആ വഴിക്കു പോയത്.
തിരിച്ചുവരുന്ന സിനിമ തുടങ്ങുന്നതിനു മുന്‍പു ജിഷ്ണു പറഞ്ഞു, ഞാന്‍ എവിടെയും പോയിട്ടില്ല. കുറച്ചു ജോലിത്തിരക്കുണ്ടായിരുന്നു എന്നു മാത്രം. മാറിനിന്ന രണ്ടു വര്‍ഷവും ജിഷ്ണു സിനിമയിലെ സൗഹൃദങ്ങള്‍ തരിമ്പും ചോര്‍ന്നു പോകാതെ സൂക്ഷിച്ചു. ജിഷ്ണു വന്നാല്‍ ഏതു സൗഹൃദ സദസ്സിലും നിറഞ്ഞ ചിരി നിറയുമായിരുന്നു. അര്‍ബുദബാധിതനാണെന്നു പലരും സമൂഹ മാധ്യമങ്ങളില്‍ എഴുതുകയും ആശുപത്രി ഐസിയുവിലെ പടങ്ങള്‍ രഹസ്യമായി എടുത്തു പോസ്റ്റു ചെയ്യുകയും ചെയ്തപ്പോള്‍ ജിഷ്ണു പറഞ്ഞു: എനിക്കു കാന്‍സര്‍ തന്നെയാണ്. പക്ഷേ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന്റെ തിരക്കില്‍ സമയം കിട്ടാത്തതുകൊണ്ടാണ് പറയാതിരുന്നത്. ഞാന്‍ തിരിച്ചുവരികതന്നെ ചെയ്യും.
പറഞ്ഞതുപോലെ വര്‍ഷാവസാനം ജിഷ്ണു തിരിച്ചെത്തി. ഞാന്‍ വളരെ പോസിറ്റീവായിരിക്കുന്നു. പോസിറ്റീവായാല്‍ എല്ലാ പ്രശ്‌നവും തീര്‍ന്നു. അതിലൂടെ എന്തും നേരിടാനാകും. അസുഖത്തിന്റെ മുഖത്തുനിന്നുകൊണ്ടു ജിഷ്ണു പറഞ്ഞു. അര്‍ബുദം പീഡിപ്പിച്ച തന്റെ മുഖം സമൂഹ മാധ്യമങ്ങളില്‍ ഇടാനും ജിഷ്ണു മടിച്ചില്ല. അപ്പോഴും മുഖത്തു നിറയെ ചിരിയായിരുന്നു.
അവസാന ദിവസങ്ങളില്‍ ജിഷ്ണു താമസിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം കോടനാടാണ്. തനിക്ക് അവിടെ ശാന്തമായൊരു വീടുവേണമെന്നു ജിഷ്ണു ആവശ്യപ്പെട്ടതു ഫെയ്‌സ്ബുക്കിലൂടെയായിരുന്നു. മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞു: അവന്റെ ഉള്ളില്‍ നടന്മാര്‍ക്കു വേണ്ട ഒരു സ്പാര്‍ക്ക് ഉണ്ട്. ഇങ്ങനെ പറഞ്ഞു എന്നറിഞ്ഞ ജിഷ്ണു സന്തോഷം സഹിക്കാനാകാതെ കുറെ നേരം മുഖം പൊത്തി ഇരുന്നു. പിന്നെ മുഖത്തു ചിരി നിറച്ചു.
ജിഷ്ണു പറഞ്ഞിട്ടുണ്ട്: അച്ഛനോട് ഇവരെല്ലാം കാണിക്കുന്ന ആദരവു കാണുമ്പോഴാണ് ഞാനെത്ര അനുഗ്രഹിക്കപ്പെട്ടവനാണെന്നു തിരിച്ചറിയുന്നത്. എനിക്കും ജിഷ്ണു എന്നറിയപ്പെടുന്നതിലും ഇഷ്ടം രാഘവന്റെ മകന്‍ എന്നറിയപ്പെടാനാണ്.
ഓരോ സ്പന്ദനത്തിലും ജിഷ്ണു പോസിറ്റീവായിരുന്നു. മരണം അവസാനം വന്നു തൊടുമ്പോഴും ജിഷ്ണു പുഞ്ചിരിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (7 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (7 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (8 hours ago)

INDIA കരുതലോടെ ഇന്ത്യ  (8 hours ago)

Malayali Vartha Recommends