അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്
പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഈ മാസം 15ന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്.
പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ നടി അമല പോളിന്റെ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 1 കോടി 20 ലക്ഷം രൂപ വില വരുന്ന തന്റെ എസ് ക്ലാസ് ബെന്‍സ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയത് സംസ്ഥാനത്തിന് ലഭിക്കേണ്ട 20 ലക്ഷയുടെ നികുതിയാണ് അമല പോള്‍ അടക്കാതിരുന്നത്. പോണ്ടിച്ചേരിയില്‍ ആകെ ഒരു ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപ മാത്രം നികുതിയടച്ചാണ് അമല പോള്‍ സംസ്ഥാനത്തെ വഞ്ചിച്ചതെന്നാണ് ആരോപണം.
അമലാ പോളിന്റെ കയ്യിലുള്ള എസ്.ക്ലാസ് ബെന്‍സ് യഥാര്‍ത്തതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ ഒരു എന്‍ജീയറിങ്ങ് വിദ്യാര്‍ത്ഥിയുടെ പേരിലായിരുന്നു എന്നാല്‍ വിദ്യാര്‍ത്ഥിക്ക് തന്റെ പേരില്‍ ഇത്രയും വലിയ വാഹനം രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു.
അതെ സമയം നോട്ടറി നല്‍കിയ വിവരവും അമലയ്ക്കെതിരെയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ക്രൈംബ്രാഞ്ച് ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും.മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല പോള്‍ നല്‍കിയ ഹര്‍ജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha