എട്ടോളം നിര്‍മ്മാതാക്കളും സംവിധായകരും തിരസ്കരിച്ച കഥ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് വായിക്കാനിടയായി; സുല്‍ഫത്തിന്റെ നിർബന്ധപ്രകാരം മമ്മൂട്ടി ചിത്രത്തിന് OK പറഞ്ഞു ; ഭാര്യാസമ്മാനിച്ച ആ ചിത്രം മമ്മൂട്ടി എന്ന നടനെ മെഗാസ്റ്റാറാക്കി
എട്ടോളം നിര്‍മ്മാതാക്കളും സംവിധായകരും തിരസ്കരിച്ച ഒരു കഥ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് വായിക്കാനിടയായി . കഥയില്‍ മുഴുകും തോറും സുല്‍ഫത്തിനു ചിരിയടക്കാനായില്ല . സുല്‍ഫത്ത് ഉടനടി കഥയിലെ പുതുമ മമ്മൂട്ടിയുമായി പങ്കുവെച്ചു . അങ്ങനെയായിരുന്നു മമ്മൂട്ടിയുടെ അന്നോളമുള്ള ഇമേജിനെ കടപുഴക്കികൊണ്ട് പിറന്ന കോട്ടയം കുഞ്ഞച്ചന്‍ എന്ന രസികന്‍ ഹീറോയുടെ ജന്മം . സൂപ്പര്‍ഹിറ്റ് രചനകളുമായി മലയാളസിനിമയുടെ ഒരു കാലഘട്ടത്തെ സ്വന്തം വരുതിയിലാക്കിയ രചയിതാവായിരുന്നു ഡെന്നീസ് ജോസഫ് . മുട്ടത്തുവര്‍ക്കിയുടെ ഒരു ചെറുകഥയില്‍ നിന്നും ആശയം കടമെടുത്തു കൊണ്ടായിരുന്നു ഡെന്നീസ് ജോസഫ് തനി അച്ചായനായ കോട്ടയംകുഞ്ഞച്ചനെ ഒരുക്കിയത് . കോട്ടയം കുഞ്ഞച്ചന് മുന്‍പ് മമ്മൂട്ടിയും സംവിധായകന്‍ ടി . എസ് . സുരേഷ് ബാബുവും ഒരുമിച്ച ശംഖ് നാദം എന്ന ചിത്രം വേണ്ട വിജയം കൈവരിച്ചിരുന്നില്ല . എങ്കിലും , മമ്മൂട്ടി സുരേഷ്ബാബുവില്‍ വിശ്വാസമര്‍പ്പിച്ചു . നായികയായി മലയാളസിനിമയിലെ രണ്ടു പ്രശസ്ത അഭിനേത്രികളുടെ മുഖമായിരുന്നു സംവിധായകന്റെയും രചയിതാവിന്റെയും മനസ്സില്‍ പക്ഷേ , നറുക്ക് വീണത് രഞ്ജിനിക്കായിരുന്നു .
വര്‍ഷങ്ങളായി സിനിമാരംഗത്തുള്ള നിര്‍മ്മാതാവും സംവിധായകനും രചയിതാവുമായ എം . മണി യായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തത്. അതു കൊണ്ടുതന്നെ പ്രതീക്ഷിച്ചതിനേക്കാളും വളരെ കുറഞ്ഞ ബട്ജറ്റലായിരുന്നു ചിത്രം പൂര്‍ത്തിയാക്കിയത് . ഇരുപതോളം പ്രശസ്ത താരങ്ങള്‍ ചിത്രത്തില്‍ സഹകരിച്ചിരുന്നു . സംഗീതം ശ്യാമം . ഛായാഗ്രാഹകണം ആനന്ദകുട്ടനും . എം. മണി സുനിതയുടെ ബാനറില്‍ നിര്‍മ്മിച്ച് 1990 മാര്‍ച്ച് 15നു ആരോമ പ്രദര്‍ശനെത്തിച്ച കോട്ടയംകുഞ്ഞച്ചന്‍ തെക്കെന്നോ വടക്കെന്നോ പടിഞ്ഞാറെന്നോ വ്യത്യാസമില്ലാതെ കേരളമാകമാനം കൊടിപാറിച്ച വിജയമായിരുന്നു കരസ്ഥമാക്കിയത്.
https://www.facebook.com/Malayalivartha