Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ഇന്‍ഡസ്ട്രിയില്‍ എത്തിയതോടെ ക്ഷമ പഠിച്ചു; ഒരിക്കല്‍ എടുത്ത തീരുമാനം ശരിയായിരുന്നില്ലെന്ന് പിന്നീട് മനസ്സിലായി

21 JULY 2018 09:53 PM IST
മലയാളി വാര്‍ത്ത

ആല്‍ബങ്ങളിലൂടെയും സിനിമാഗാനങ്ങളിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഗായികയാണ് രഞ്ജിനി ജോസ്. ആലാപനത്തില്‍ മാത്രമല്ല അഭിനയത്തിലും ഈ താരം കഴിവ് തെളിയിച്ചിരുന്നു. ജീവിതത്തില്‍ മതത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കുകയാണ് ഈ ഗായിക. ഒരഭിമുഖത്തില്‍ സംസാരിക്കവെയാണ് രഞ്ജിനി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജീവിതത്തില്‍ റോള്‍ മോഡലും തന്റെ വഴികാട്ടിയുമൊക്കെയായി കാണുന്ന അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ചില സമയത്ത് സുഹൃത്തുക്കളെപ്പോലെയാണ് അവര്‍ പെരുമാറാറുള്ളത്. പെട്ടെന്ന് ദേഷ്യവും സങ്കടവുമൊക്കെ വരുന്ന പ്രകൃതക്കാരിയായിരുന്നു താനെന്നും രഞ്ജിനി പറയുന്നു. ഏത് കാര്യത്തിലായാലും തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് താനെന്നും അവര്‍ പറയുന്നു. തീരെ പറ്റില്ലെന്ന് തോന്നുന്നിടത്ത് മാത്രമേ സംസാരിക്കാറുള്ളൂ. ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷം ക്ഷമ പഠിച്ചു. അതുപോലെ തന്നെ ഡിപ്ലോമാറ്റികായി പെരുമാറാനും പഠിച്ചു.

അമ്മയുടെ കുടുംബത്തില്‍ നിരവധി ഡോക്ടേഴ്‌സുണ്ട്. ആയുര്‍വേദവും അലോപ്പതിയുമൊക്കെയായി നിരവധി പേര്‍ ഈ രംഗത്തുണ്ട്. തനിക്കും ഡോക്ടര്‍ ആവണമെന്ന ആഗ്രഹമുണ്ടായിരുന്നു. മെഡിക്കല്‍ സീറ്റ് കിട്ടിയിരുന്നുവെങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നു. അന്നത് വേണ്ടെന്ന് വെച്ചതില്‍ പിന്നീടൊരിക്കലും തനിക്ക് കുറ്റബോധം തോന്നിയിരുന്നില്ലെന്ന് അവര്‍ പറയുന്നു. ഡോക്ടേഴ്‌സും എഞ്ചിനീയേഴ്‌സുമുള്‍പ്പെട വ്യത്യസ്ത പ്രൊഫഷനിലുള്ളവര്‍ തന്റെ ഗാനം കേള്‍ക്കാനായി എത്തുന്നതില്‍ സന്തോഷമുണ്ട്.

അച്ഛന്‍ റോമന്‍ കാത്തലിക്കും അമ്മ തമിഴ് ബ്രാഹ്മിനാണ്. പ്രേമിച്ചല്ല ഇവര്‍ രണ്ടുപേരും വിവാഹിതരായത്. മമ്മിക്ക് ആറ് സഹോദരങ്ങളായിരുന്നു. അവരിലൊരാളുടെ അടുത്ത സുഹൃത്തായിരുന്നു അച്ഛന്‍. തങ്ങളുടെ പ്രൊഫഷനുമായി മുന്നേറുന്നതിനിടയില്‍ വിവാഹം വേണ്ടെന്ന് വെച്ച് കഴിയുകയായിരുന്നു ഇരുവരും. അതിനിടയിലാണ് അമ്മയുടെ സഹോദരന്‍ വിവാഹാലോചനയുമായി എത്തിയത്.

മമ്മിയുടെ വീട്ടിലായാലും പപ്പയുടെ വീട്ടിലായാലും അവരവരുടെ ആചാരങ്ങള്‍ പിന്തുടര്‍ന്നാണ് ഓരോരുത്തരും ജീവിക്കുന്നത്. വീട്ടില്‍ എന്ത് പരിപാടി നടക്കുമ്‌ബോഴും എല്ലാവരും പങ്കെടുക്കാറുണ്ട്. മമ്മിയുടെ വീട്ടുകാര്‍ക്ക് പപ്പയെ നല്ല കാര്യമാണ്. വീട്ടില്‍ ഒരിക്കല്‍പ്പോലും മതം ഒരു സംസാര വിഷയമായിരുന്നില്ലെന്നും രഞ്ജിനി വ്യക്തമാക്കുന്നു. മതത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദങ്ങളും കാണുമ്‌ബോഴൊക്കെ ചിലപ്പോള്‍ ഫണ്ണിയായാണ് തോന്നാറുള്ളത്.

വ്യക്തി ജീവിതത്തിലെ വലിയ പ്രതിസന്ധി വിജയകരമായി തരണം ചെയ്താണ് രഞ്ജിനി മുന്നേറുന്നത്. ഒരിക്കല്‍ എടുത്ത തീരുമാനം ശരിയായിരുന്നില്ലെന്ന് പിന്നീടാണ് വ്യക്തമായത്. ഒരുപാട് പേര്‍ വേണ്ടെന്നും ഇത് ശരിയാവില്ലെന്നും പറഞ്ഞിരുന്നു. ഒരു ലെവല്‍ കഴിയുമ്‌ബോള്‍ വ്യക്തികള്‍ മാറില്ല എന്ന ഘട്ടം വരും. അതുമായി പൊരുത്തപ്പെട്ട് കഴിയുകയെന്ന ഓപ്ഷനെ പിന്നീട് ഉണ്ടാവൂ. എന്നാല്‍ അതിന് തനിക്ക് ഗുണത്തെക്കാള്‍ മോശമായി വരുമെന്നറിഞ്ഞപ്പോഴാണ് അത് വേണ്ടെന്ന് വെച്ചത്. ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നയാളാണ് താന്‍. അത്ര എളുപ്പമായിരുന്നില്ല അതില്‍ നിന്നും പുറത്തുകടക്കാന്‍.

സാമ്ബത്തിക പ്രതിസന്ധിയോ മറ്റ് പ്രശ്‌നങ്ങളോയൊന്നും തന്നെ ബാധിക്കാറില്ല. എന്നാല്‍ ബന്ധങ്ങള്‍ വിട്ടുപോകുമ്‌ബോഴാണ് താന്‍ വല്ലാതെ വേദനിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും ഭയവും സുരക്ഷിതത്വമില്ലായ്മയും തോന്നിയത് ബന്ധങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ അതില്‍ നിന്നും റിക്കവറായി വന്നത്. പലര്‍ക്കും ഇതേക്കുറിച്ച് അറിയില്ല. മറ്റൊരാളെ ഇമോഷണലായി വേദനിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും രഞ്ജിനി വ്യക്തമാക്കിയിട്ടുണ്ട്.

ഏക എന്ന ബ്രാന്‍ഡുമായാണ് രഞ്ജിനി മുന്നേറുന്നത്. അഹം ബ്രഹ്മാസ്മി എന്ന തത്വത്തിലാണ് വിശ്വസിക്കുന്നത്. വ്യത്യസ്തമായ മതവിഭാഗങ്ങളിലായിട്ടും മമ്മിയുടെ പേര് മാറ്റാന്‍ പപ്പ ആവശ്യപ്പെട്ടിരുന്നില്ല. സ്‌കൂള്‍ കാലം മുതല്‍ തന്നോട് ഏത് മതവിഭാഗമാണെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. അന്ന് അച്ഛന്റെ മതമെന്ന നിലയില്‍ ക്രിസ്ത്യന്‍ എന്ന് കൊടുത്തപ്പോഴും പലരും ഇതേക്കുറിച്ച് ചോദിച്ചിരുന്നുവെന്നും രഞ്ജിനി പറയുന്നു. അങ്ങനെ ചോദിക്കുന്നവരോട് സിംപതി തോന്നാറുണ്ട്. ഏക എന്ന ടാറ്റുവും താരം കൈയ്യില്‍ പതിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (3 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (4 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (4 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (4 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (5 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (6 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (7 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (8 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (8 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (8 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (8 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (9 hours ago)

Malayali Vartha Recommends