Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

ബിഗ് ബോസില്‍ എന്താണ് നടക്കുന്നത്? വേദനയോടെ ശ്രീലക്ഷ്മി

22 JULY 2018 10:12 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസില്‍ നടക്കുന്നതിനെപ്പറ്റി വീണ്ടും പരാതി. ജഗതിയുടെ മകളും സിനിമാതാരവുമായ ശ്രീലക്ഷ്മിയാണ് പരാതിയുമായി രംഗത്തെത്തിയത്. താനായിരിക്കും അടുത്തതായി പുറത്തേക്ക് പോവേണ്ടി വരുന്നതെന്ന് നേരത്തെ തന്നെ ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ഒടുവില്‍ മോഹന്‍ലാലും അത് ശരിവെച്ചതോടെയാണ് താരപുത്രിയുടെ പിന്‍വാങ്ങലിന് സമയമൊരുങ്ങിയത്. അവസാന നിമിഷത്തില്‍ അച്ഛനെക്കുറിച്ച് അനൂപ് ചന്ദ്രന്‍ പറഞ്ഞത് തന്നെ വേദനിപ്പിച്ചുവെന്ന് പറഞ്ഞ് കരഞ്ഞാണ് താരം വേദിവിട്ടത്. തന്റെ ചെറിയച്ഛനല്ലേ എല്ലാം താന്‍ ക്ഷമിച്ചുവെന്നും ശ്രീലക്ഷ്മി പറഞ്ഞതോടെയാണ് അദ്ദേഹത്തിന് സമാധാനമായത്. അരിസ്‌റ്റോ സുരേഷിന്റെ കരച്ചിലായിരുന്നു എല്ലാവരെയും വിഷമിപ്പിച്ചത്. അവള്‍ കരയാതെ ചിരിച്ച് പോവട്ടെയെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ അദ്ദേഹവും അതംഗീകരിക്കുകയായിരുന്നു. കെട്ടിപ്പിടിച്ചും പാട്ടുപാടിയുമായാണ് എല്ലാവരും ശ്രീക്കുട്ടിയെ യാത്രയാക്കിയത്. പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താരം ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലക്ഷ്മി കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. സ്‌ക്രിപ്‌റ്റോ ടേക്കോ റീടേക്കോ ഒന്നുമില്ലാതെ നൂറുശതമാനം റിയാലിറ്റിയായിട്ടുള്ള പരിപാടി തന്നെയാണ് ബിഗ് ബോസ്. ഒരു വീട്ടില്‍ നടക്കുന്ന കാര്യങ്ങളും വഴക്കും പൊട്ടിത്തെറിയുമൊക്കെയുണ്ടായിരുന്നു. 16 പേരില്‍ പെട്ടെന്ന് മുൂഡ് സ്വിങ്‌സ് വരുന്നവരും പൊട്ടിത്തെറിക്കുന്നവരും ആ 16 പേരിലുണ്ടായിരുന്നു. 27 ദിവസം 24 മണിക്കൂറും താന്‍ അവിടെയായിരുന്നു. എന്തൊക്കെയാണ് നിങ്ങള്‍ കണ്ടിട്ടുള്ളതെന്നതിനെക്കുറിച്ച് തനിക്കറിയില്ല. ഇപ്പോഴാണ് താന്‍ പുറത്തുവന്നത്.

വളരെ ജനുവിനായിത്തോന്നിയ വ്യക്തിത്വമാണ് രഞ്ജിനിയുടേത്. രഞ്ജിനി ക്യാപ്റ്റനായിരുന്നു. സ്‌ക്രീനില്‍ കാണുമ്‌ബോള്‍ സിംപിളായിത്തോന്നും. 16 പേരുടെ ഇഷ്ടാനിഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ പരിഗണിച്ച് മുന്നോട്ട് നയിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പരിപാടിക്കിടയില്‍ ഒത്തിരി പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ട്. വ്യക്തിത്വത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോഴാണ് പലരും പൊട്ടിത്തെറിച്ചത്. അവരവര്‍ക്ക് ജനുവിനായ കാരണവും അതിന് പിന്നിലുണ്ട്. ഒരാള്‍ മാത്രമല്ല എല്ലാവരും ജനുവിനാണ്.

എന്താണ് ബിഗ് ബോസെന്ന് തന്നോട് ചോദിച്ചാല്‍ എല്ലാവരും ജീവിതത്തിലൊരിക്കലെങ്കിലും ഇത്തരത്തിലൊരു പരിപാടിയില്‍ പങ്കെടുക്കണം. ഷോര്‍ട്ട് ടെംപേര്‍ഡായി, തന്റേതായ സേഫ് സോണില്‍ ഒതുങ്ങിക്കൂടുന്നയാളായിരുന്നു താന്‍. അതുപോലെ തന്നെ മൊബൈല്‍ അഡിക്ടുമായിരുന്നു. തന്‍രെ പല നെഗറ്റീവുകളും മാറ്റി പോസിറ്റീവാക്കാന്‍ മലയാളി പ്രേക്ഷകരും ബിഗ് ബോസും അവസരം തന്നു. വിമര്‍ശനങ്ങള്‍ പോസിറ്റീവായെടുത്താല്‍ പിന്നീടത് പോസിറ്റീവാക്കി മാറ്റാം.

ബിഗ് ബോസിലേക്ക് വരുന്നതിന് മുന്നോടിയായി പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. നേരത്തെ പരിപാടി കാണാറുണ്ടായിരുന്നു. 60 ക്യാമറകളുണ്ട്. സൂക്ഷിക്കണമെന്ന് സുഹൃത്തുക്കള്‍ ഉപദേശിച്ചിരുന്നു. പിന്നെ മൊബൈല്‍ ഉപയോഗിക്കാന്‍ പറ്റില്ല. വ്യത്യസ്തരായ 16 പേരുമായി അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നും പലരും പറഞ്ഞിരുന്നു. നേരത്തെ പരിപാടി കണ്ടിരുന്നതിനാല്‍ പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും നടത്തേണ്ടി വന്നില്ലെന്നും താരം പറയുന്നു.

ബിഗ് ബോസില്‍ പ്രണയം മൊട്ടിട്ടുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകള്‍ക്കനുസരിച്ച് പെര്‍ഫോം ചെയ്യാനും മത്സരിച്ച് മുന്നേറണമെന്നും ആദ്യമേ തീരുമാനിച്ചിരുന്നു. പ്രണയത്തിനൊന്നും അവിടെ സ്ഥാനമില്ലായിരുന്നു. തുടക്കത്തില്‍ താന്‍ എലിമിനേഷനില്‍ വന്നുവെങ്കിലും പിന്നീട് താന്‍ ഇംപ്രൂവായിരുന്നു. ശ്രീലക്ഷ്മിയെ നോമിനേറ്റ് ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് അതാത് താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു.

ആദ്യത്തെ ആഴ്ചയില്‍ത്തന്നെ താന്‍ ആക്ടീവല്ല എന്ന പരാതി ഉയര്‍ന്നുവന്നിരുന്നു. പിന്നീടുള്ള ആഴ്ചകളില്‍ താന്‍ അത് തിരുത്തിയെങ്കിലും അവസാനത്തെ വോട്ടിങ്ങില്‍ പലരും പരിഗണിച്ചത് അതായിരുന്നു. പിന്നെ ബിഗ് ബോസില്‍ നിന്നും തന്നെ വല്ലാതെ വേദനിപ്പിച്ച കാര്യങ്ങളും അരങ്ങേറിയിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് വിഷമിപ്പിക്കാനായി പലരും ശ്രമിച്ചിരുന്നു. അവരോട് വരെ ചിരിച്ച് കെട്ടിപ്പിടിച്ച് പിരിഞ്ഞാണ് പോന്നത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിലെ 16 പേരില്‍ ഒരാളായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പ്രേക്ഷകരുടെ പിന്തുണയിലൂടെയാണ് ഇതുവരെ എത്തിയത്. ഏതെങ്കിലും രീതിയില്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ശ്രീലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം....  (21 minutes ago)

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (31 minutes ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (42 minutes ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (50 minutes ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (1 hour ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (8 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (9 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (9 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (10 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (11 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (11 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (12 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (12 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (12 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (13 hours ago)

Malayali Vartha Recommends