Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

തലയില്‍ കൈവച്ച് കുറ്റപത്രം... ആനക്കൊമ്പ് കേസില്‍ എല്ലാം മറന്നിരിക്കെ മോഹന്‍ലാലിന് കനത്ത തിരിച്ചടി; ആനക്കൊമ്പ് കൈവശംവച്ച കേസില്‍ ഏഴുവര്‍ഷത്തിനു ശേഷം മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു; മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ കര്‍ശന വാക്കുകള്‍ കൂട്ടി വായിക്കുമ്പോള്‍...

20 SEPTEMBER 2019 11:08 AM IST
മലയാളി വാര്‍ത്ത

ചിലരങ്ങനേയാണ്. പറഞ്ഞാല്‍ പറഞ്ഞതായിരിക്കും. അത് ഉറപ്പായും നടക്കും. അതും നമ്മുടെ ഇരട്ടച്ചങ്കനായ മുഖ്യമന്ത്രിയാകുമ്പോഴോ. സംശയം ഇല്ല തന്നെ.പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഒളിയമ്പുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയെത്തിയത്. ഇന്നൊരാളുടെ കഥ പുറത്ത് വന്നിട്ടുണ്ടെന്നും അയാള്‍ അനുഭവിക്കാന്‍ പോകുകയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും പാലായില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അഴിമതി കാണിക്കാനുള്ള പ്രവണതയുള്ളവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളു. മര്യാദയ്ക്ക് ജീവിച്ചാല്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ച് താമസിക്കാം. അല്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരും. പക്ഷെ അത് കൊണ്ടത് മറ്റൊരാള്‍ക്കാണല്ലോയെന്നാണ് മലയാളികള്‍ ഓര്‍ത്തു പോകുന്നത്. അതും സാക്ഷാല്‍ മോഹന്‍ലാലിന്. നിയമം നിയമത്തിന്റെ വഴിയ്‌ക്കെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കിയാല്‍ മോഹന്‍ലാല്‍ പെട്ടത് തന്നെ.

അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആനക്കൊമ്പ് കേസ് പൊടി തട്ടി പൊങ്ങി വരുമോ? ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ മോഹന്‍ലാലിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആനക്കൊമ്പ് കൈവശംവച്ച കേസില്‍ ഏഴു വര്‍ഷത്തിനുശേഷം മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതോടെ കേസില്‍ മോഹന്‍ലാല്‍ പ്രതിസ്ഥാനത്തായി. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്നു പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. വനം വകുപ്പിന്റെ നിലപാട് മാറ്റമാണ് കേസില്‍ വീണ്ടും താരത്തിന് കുരുക്കായി മാറിയത്.

വളരെ നാടകീയമായാണ് ആനക്കൊമ്പ് കേസ് വീണ്ടും പൊങ്ങി വന്നത്. 2012ല്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് നീണ്ടുപോകുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മോഹന്‍ലാലിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ മകള്‍ എത്തി വാദിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിന്റെ മകള്‍ എത്തി വാദിച്ചിട്ടും കോടതി താരത്തോട് കനിവു കാട്ടിയില്ല. കേസ് എന്തുകൊണ്ടു തീര്‍പ്പാക്കുന്നില്ലെന്നു മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മോഹന്‍ലാലിനെ പിന്തുണച്ച് ഹൈക്കോടതിയില്‍ മൂന്ന് വട്ടമാണ് വനം വകുപ്പ് റിപ്പോര്‍ട്ടു നല്‍കിയത്. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും അധികൃതര്‍ മലക്കം മറിഞ്ഞിരിക്കുന്നത്. ഇതോടെയാണ് മോഹന്‍ലാല്‍ പെട്ടുപോയത്.

വനം വകുപ്പിന്റെ ആദ്യ നിലപാടുകള്‍ മോഹന്‍ലാലിന് അനുകൂലമായിരുന്നു. വന്യമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്. ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ഈ നിലപാടെല്ലാം തിരുത്തുന്നതാണ് ഇപ്പോഴത്തെ പുതിയ നിലപാട് മാറ്റം. സൃഹൃത്തുക്കളും സിനിമാനിര്‍മ്മാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാറും തൃശൂര്‍ സ്വദേശി പി. കൃഷ്ണകുമാറുമാണു ലാലിന് ആനക്കൊമ്ബ്‌ െകെമാറിയത്. കെ. കൃഷ്ണകുമാറിന്റെ കൃഷ്ണന്‍കുട്ടി എന്ന ആന ചരിഞ്ഞപ്പോള്‍ എടുത്ത കൊമ്പാണിതെന്നും വനംവകുപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റു രണ്ടുപേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസും മോഹന്‍ലാലിന്റെ മൊഴിയെടുത്തെങ്കിലും തുടരന്വേഷണം നടത്തിയില്ല. 2011 ജൂെലെ 22നാണ് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

കൈവശമുള്ള ആനക്കൊമ്പുകളും അതു കൊണ്ടുണ്ടാക്കിയ കര കൗശല വസ്തുക്കളും വെളിപ്പെടുത്താന്‍ പൊതുജനത്തിന് ഒറ്റത്തവണ അവസരം നല്‍കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ 2015 ഡിസംബര്‍ 15ന് സര്‍ക്കാരിന് കരടുവിജ്ഞാപനം സമര്‍പ്പിച്ചു. എന്നാല്‍, എല്ലാവര്‍ക്കും അവസരം നല്‍കുന്നതിനുപകരം നടന് മാത്രമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനംവന്യജീവി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമല്ല ഈ ഉത്തരവെന്നും സി.എ.ജി. കണ്ടെത്തി. ഇതോടെ രക്ഷപ്പെടാനുള്ള അവസാന അവസരവും നഷ്ടമായിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (7 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (15 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (26 minutes ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (1 hour ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (7 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (8 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (8 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (8 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (9 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (12 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (12 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (12 hours ago)

Malayali Vartha Recommends