എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞാൻ ചെയ്തതിൽ ക്ഷമ ചോദിക്കുന്നു'; മാപ്പ് പറഞ്ഞ് ടിനി ടോം

സമൂഹമാധ്യമത്തിലെ തന്റെ പ്രതികരണം ചിലർ തെറ്റിദ്ധരിച്ചെന്ന് നടൻ ടിനി ടോം. 1672ല്‍ അക്രമാസക്തരായ ജനങ്ങള്‍ ഭരണാധികാരിയെ കൊന്ന് കഴിച്ചിരുന്നു എന്ന ഉള്ളക്കമുള്ള പോസ്റ്റാണ് ടിനി ടോം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രധാനമന്ത്രിക്കെതിരെയും കേന്ദ്രസര്‍ക്കാറിന് എതിരെയും പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു താരം ഇത്തരത്തില്‍ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാൽ അത് വലിയ രീതിയിൽ തന്നെ പ്രചരിച്ചു.
നിരവധി പേരാണ് താരത്തിന്റെ ഈ പോസ്റ്റിനെതിരെ അസഭ്യവര്‍ഷവുമായി രംഗത്ത് എത്തിയത്. സൈബര്‍ ആക്രമണം വര്‍ധിച്ചതോടെ താരം ഈ പോസ്റ്റ് പിന്‍വലിക്കുകയും ഫേസ്ബുക്ക് ലൈവില്‍ എത്തി മാപ്പ് പറയുകയും ചെയ്തു. പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ യാതൊന്നും പറഞ്ഞിട്ടില്ലെന്നും തെറ്റുപറ്റിയതാണെന്നും ടിനി ലൈവ് വിഡിയോയിലൂടെ പറഞ്ഞു.
‘എന്റെ പോസ്റ്റ് ഈ രീതിയിൽ തെറ്റിദ്ധരിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. ഒരു നാട്ടിൽ നടന്ന സംഭവത്തെക്കുറിച്ചായിരുന്നു അത്. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് തിന്നു. അത് ചാനലുകാരും സൈബർ ആളുകളും വേറെ രീതിയിൽ വളച്ചൊടിച്ചു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നേ ഒള്ളൂ.’
‘ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞാൻ ചെയ്തതിൽ ക്ഷമ ചോദിക്കുന്നു. മറ്റുള്ളവർ വേറെ രീതിയിൽ വ്യാഖ്യാനിച്ചപ്പോഴാണ് അത് തെറ്റായിപ്പോയത്. മറ്റൊരാളുടെ മനസ് വേദനിപ്പിക്കാൻ എനിക്ക് അറിയില്ല. ചിരിപ്പിക്കാനും ചിരിക്കാനുമേ അറിയൂ. ഒരു പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ പറഞ്ഞിട്ടില്ല. എന്റെ ഭാഗത്തുനിന്നും വന്ന തെറ്റ് ഞാൻ ഏറ്റുപറഞ്ഞു.’ എന്നും ടിനി ടോം ലൈവിൽ പറഞ്ഞു.
https://www.facebook.com/Malayalivartha


























