വിജയ് ബാബുവിന്റെ ചിലവന്നൂരിലെ ആഡംബര ഫ്ലാറ്റിലും നഗരത്തിലെ ഹോട്ടലിലും നിർണായക തെളിവെടുപ്പ്! ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി കുരുക്ക് മുറുകുന്നു.. കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും... ഒളിവിൽ കഴിയുന്ന വിജയ് ബാബു കേസിൽ മുൻകൂർ ജാമ്യം തേടി ഇന്ന് ഹർജി നൽകും...

ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇയാൾ പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ കൂടുതൽ കുരുക്ക് മുറുകുകയാണ് . കടവന്ത്രയിലെ ഹോട്ടലിലും ഫ്ലാറ്റുകളിലും ഇയാൾ പരാതിക്കാരിയോടൊപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇവ. പരാതിക്കാരി പീഡനം നടന്നു എന്ന് പറയുന്ന സ്ഥലങ്ങളിൽ വിജയ് ബാബു പരാതിക്കാരിയുമായി എത്തിയിരുന്നു എന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുകയാണ്. അതേസമയം കേസിൽ ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹർജി നൽകും.
ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താൻ പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇയാൾ വിദേശത്താണെന്നാണ് പോലീസ് നിഗമനം. അതേസമയം, നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നാണ് വിജയ് ബാബു വ്യക്തമാക്കിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ടു വിജയ് ബാബുവിന്റെ ചിലവന്നൂരിലെ ആഡംബര ഫ്ലാറ്റിലും നഗരത്തിലെ ഹോട്ടലിലും ഇന്നലെ തെളിവെടുപ്പു നടത്തി. പരിശോധന നടത്തിയ സ്ഥലങ്ങളിൽനിന്നു ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചെന്നും വിജയ് ബാബുവിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ടു പൊലീസ് കോടതിയിൽ അപേക്ഷ നൽകി. യുവതി പരാതി നൽകിയതിനു പിന്നാലെ ഗോവയിലേക്കു പോയ വിജയ് ബാബു അവിടെനിന്നു ദുബായിലേക്കു കടന്നെന്നാണു പൊലീസ് നിഗമനം. വിജയ് ബാബുവിനെ തിരഞ്ഞു സിറ്റി പൊലീസ് സംഘം ഗോവയിലേക്കു പോയിരുന്നു. പുതുമുഖ നടിയെ പീഡിപ്പിക്കുകയും പരുക്കേൽപിക്കുകയും ചെയ്തതിനും അതിജീവിതയുടെ പേരും വ്യക്തിവിവരങ്ങളും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടതിനും രണ്ടു കേസുകളാണു വിജയ് ബാബുവിനെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha

























